2024, മാർച്ച് 28, വ്യാഴാഴ്‌ച

ചെല്ലാനം ഹാർബറിലെ പകൽക്കൊള്ള

    

ചെല്ലാനം ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യബന്ധന യാനങ്ങ ൾക്കും ടോൾ ഏർപ്പെടുത്തിയ നടപടിയ്ക്കെതിരെ തൊഴിലാളികൾ നടത്തിയ സമരം വിജയിച്ചിരിയ്ക്കുന്നു. മാർച്ച് 8-ാം തീയതി ആരംഭിച്ച സമരമാണ് 14 നു നടന്ന ചർച്ചയിൽ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് വിജയത്തിലെത്തിയത്. 5-ാം ദിവസമായ 13 ന് സമരത്തിന് അ ഭിവാദ്യമർപ്പിച്ചു കൊണ്ട് ജനകീയവേദി ഹാർബറിലെത്തി തൊഴിലാളികളെ അഭിവാദ്യം ചെയ്തു സംസാരിച്ചിരുന്നു.  

    ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഒത്താശയോടെ നടന്ന പകൽ കൊള്ളയായിരുന്നു ഹാർബറിൽ നടന്ന ടോൾ പിരിവ്. 2019  ൽ ഹാർബർ എൻജിനീയറിങ് വകുപ്പ് പുറത്തിറക്കിയ ഒരു ഉത്തരവിൽ പറയും പ്രകാരമാ ണ് ഈ ടോൾ പിരിക്കുന്നത് എന്നാണ് പറയുന്നത്. സർക്കാർ ഉത്തരവ് (അ ച്ചടി)  നം. 28/ 2019/ ധന പ്രകാരമാണ് ടോൾ പിരിക്കുന്നത് എന്നാണു ഹാർബർ എൻജിനീയറിങ് വകുപ്പിനു വേണ്ടി ചീഫ് എൻജിനീയർ പുറപ്പെടു വിച്ച ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ സർക്കാർ ഉത്തരവനുസരിച്ച് വി വിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും മറ്റും പൊതുജന ങ്ങൾക്ക് നല്കി വരുന്ന  സേവനങ്ങൾക്ക് നിലവിൽ ഈടാക്കി വരുന്ന സേവ ന ഫീസ്/ചാർജ്ജ് 01-04-2019 മുതൽ 5% വർദ്ധന വരുത്താനാണ് പറ ഞ്ഞിരിക്കുന്നത്. ഈ ഉത്തരവ് നിലവിൽ  ഫീസ് ഈടാക്കുന്ന  സേവനങ്ങ ൾക്ക് മാത്രമാണ് ബാധകമെന്ന് സർക്കാർ ഉത്തരവിൽ നിന്ന് തന്നെ വ്യക്ത മാണ്. 
  

 
എന്നാൽ ഈ ഉത്തരവിന്റെ മറവിൽ ഹാർബർ ഉപയോഗിക്കുന്ന മത്സ്യ തൊ ഴിലാളികൾക്കും മത്സ്യബന്ധന യാനങ്ങൾക്കും പുതിയതായി ടോൾ ചുമത്താ നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് ശ്രമിച്ചത്. സംസ്ഥാന വ്യാപക മായി ബാധകമായ ഉത്തരവാണെങ്കിലും കേരളത്തിലെ 27 ഓളം വരുന്ന ഫി ഷറീസ് ഹാർബറുകളിൽ ചെല്ലാനത്തു മാത്രമാണ് ഇപ്പോൾ ടോൾ പിരിക്കാ നുള്ള ശ്രമം ആരംഭിച്ചിരിക്കുന്നതെന്നാണ്  മനസിലാക്കാൻ കഴിയുന്നത്. 2019 ൽ ഇറക്കിയ ഉത്തരവായിട്ടും ഇന്നേവരെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം ഭയന്ന് നടപ്പിലാക്കാതെ വച്ചിരുന്ന ഉത്തരവ് പരീക്ഷണാടി സ്ഥാനത്തിൽ ചെല്ലാനം ഹാർബറിൽ നടപ്പിലാക്കാനും പിന്നീട് സംസ്ഥാന വ്യാപകമാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്വാഭാവികമായും സംശ യിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയാധികാരത്തിന്റെ മുഷ്ക് ഉപയോ ഗിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു കൊണ്ട് ടോൾ പിരിക്കാനുള്ള ശ്രമ മാണ് ചെല്ലാനത്ത് നടന്നത്. ഹാർബറിലേക്ക് തൊഴിലാളികൾ സ്വതന്ത്രമാ യി പ്രവേശിക്കുകയും വള്ളങ്ങൾക്ക് ആവശ്യമായ ഇന്ധനവും വളയും മറ്റു തൊ ഴിൽ ഉപകരണങ്ങളും കൊണ്ടുപോയിരുന്നതുമായ വഴികൾ നിയമവിരുദ്ധമാ യി അടച്ചു കെട്ടുകയും ഒരൊറ്റ പ്രവേശന കവാടത്തിലൂടെ മാത്രം പ്രവേശനം നിയന്ത്രിക്കുകയും ചെയ്ത നടപടിയിലൂടെയാണ് ഈ ജനവഞ്ചനക്ക് തുടക്കം കു റിച്ചത്. സമരത്തിന് നേതൃത്വം കൊടുത്ത കെ.എസ്.എം.ടി.എഫ്. നും 6 ദി വസങ്ങൾ ഉശിരാർന്ന സമരം കാഴ്ച വെച്ച മത്സ്യതൊവിലാളികൾക്കും അഭി വാദ്യങ്ങൾ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...