2015, ജൂലൈ 12, ഞായറാഴ്‌ച

"എങ്ങനെ അവരോട് ക്ഷമിക്കാന്‍ കഴിയും?" ബില്‍ക്കിസ് ബാനു

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയില്‍ മറക്കാന്‍ കഴിയാത്ത പേരാണ് ബില്‍ക്കിസ് ബാനുവിന്‍േറത്. ക്രൂരമായി മര്‍ദ്ദിച്ച അക്രമകാരികള്‍ അവരുടെ കണ്‍മുമ്പില്‍വെച്ച് ഉമ്മയും മകളുമടക്കം 14 പേരെ കൊലപ്പെടുത്തി. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചാണ് അക്രമികള്‍ കൊന്നത്. എണീറ്റുനടക്കാന്‍ പോലും കഴിയാതിരുന്നിട്ടും സംഭവത്തെ പറ്റി പരാതിപ്പെടാന്‍ ബില്‍ക്കിസ് ബാനു ധൈര്യം കാണിച്ചു. പ്രതികള്‍ക്ക് 2008 ല്‍ മുംബൈ പ്രത്യേക കോടതി വിധിച്ചത് ജീവപര്യന്തം തടവായിരുന്നു. ബി.ജെ.പി നേതാവ് ശൈലേഷ് ഭട്ട് അടക്കം 12 പേരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
13 വര്‍ഷം മുമ്പ് തനിക്കെതിരെയുണ്ടായ ആക്രമണത്തിനെ പറ്റി ബില്‍കിസ് പറയുന്നത് 'ഇന്ത്യന്‍ ക്വോട്ട്സ്' എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഇതാണ് പോസ്റ്റ്:
"എന്‍െറ കുടുംബത്തിലെ നാല് പുരുഷന്‍മാരും അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. സ്ത്രീകള്‍ വിവസ്ത്രരാക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. എന്നെയും അവര്‍ പിടിച്ചു. എന്‍െറ മൂന്ന് വയസ്സുള്ള പെണ്‍കുട്ടി സലേഹ എന്‍െറ കൈയിലുണ്ടായിരുന്നു. എന്‍െറ കൈയില്‍ നിന്ന് അവളെ പിടിച്ചുപറിച്ച് അവര്‍ എറിഞ്ഞു. ആ കുഞ്ഞുശിരസ്സ് ഒരു കല്ലില്‍തട്ടി ചിതറിയപ്പോള്‍ എന്‍െറ ഹൃദയം തകര്‍ന്നു... നാല് പേര്‍ എന്‍െറ കാലുകളും കൈകളും പിടിച്ചു വച്ചു. പിന്നെ അവിടെയുണ്ടായിരുന്നവര്‍ ഓരോരുത്തരായി എന്‍െറ ശരീരം ഉപയോഗിച്ചു. ആസക്തി അവസാനിച്ചപ്പോള്‍ അവര്‍ എന്നെ കാലുകൊണ്ട് തൊഴിച്ചു; ദണ്ഡുകൊണ്ട് തലക്കടിച്ചു. ഞാന്‍ മരിച്ചെന്ന് കരുതിയ അവര്‍ എന്നെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു"
"നാലഞ്ചു മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് സ്വബോധം തിരിച്ചുകിട്ടി. എന്‍െറ ശരീരം മറച്ചുവെക്കുവാന്‍ ഒരു തുണിക്കഷ്ണം കിട്ടുമോ എന്ന് ഞാന്‍ പരതി നോക്കി. എന്നാല്‍ ഒന്നും ലഭിച്ചില്ല. ഒന്നരദിവസം കുന്നിന്‍ മുകളില്‍ ഞാന്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞു. മരിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. അഭയത്തിനുവേണ്ടി അലഞ്ഞ ഞാന്‍ ഒടുവില്‍ ഒരു ഗോത്രകോളനിയില്‍ എത്തിപ്പെട്ടു. ഹിന്ദുവാണെന്ന് പറഞ്ഞ് ഞാന്‍ അവിടെ അഭയം തേടുകയായിരുന്നു..."
"അക്രമകാരികള്‍ ഏറ്റവും മ്ലേച്ഛമായ ഭാഷയുപയോഗിച്ചാണ് സംസാരിച്ചത്. ആ വാക്കുകള്‍ എന്താണെന്ന് പറയാന്‍ എനിക്കാവില്ല. എന്‍െറ ഉമ്മ, സഹോദരിമാര്‍, 12 ബന്ധുക്കള്‍ എന്നിവരെ അവര്‍ എന്‍െറ മുന്നില്‍ വെച്ച് കൊന്നു. ലൈംഗികമായി അധിഷേപിക്കുന്ന വാക്കുകളാണ് അവര്‍ ഞങ്ങളെ ആക്രമിക്കുമ്പോള്‍ ഉപയോഗിച്ചത്. ഞാന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പോലും എനിക്ക് പറയാന്‍ സാധിച്ചില്ല; കാരണം അവരുടെ കാലുകള്‍ എന്‍െറ വായിലും കഴുത്തിലും അമര്‍ന്ന് കിടക്കുകയായിരുന്നു..."
"എന്‍െറ മാനം പിച്ചിച്ചീന്തിയവരെ കുറ്റവാളിയാണെന്ന് കണ്ടെത്തിയതും ജയിലില്‍ അടച്ചതും അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് കുറവുവരുമെന്ന് അര്‍ഥമില്ല. എന്നിരുന്നാലും നീതിക്ക് ജയിക്കാന്‍ കഴിയുമെന്ന് അത് തെളിയിക്കുന്നു. എത്രയോ കാലമായി എന്നെ മാനഭംഗപ്പെടുത്തിയവരെ എനിക്കറിയാം. ഞങ്ങളുടെ വീട്ടില്‍ നിന്നാണ് അവരുടെ വീട്ടിലേക്ക് പാല് കൊണ്ടുപോയിരുന്നത്. അവര്‍ക്ക് നാണമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് ചെയ്യുമായിരുന്നോ... അവരെ എങ്ങനെ എനിക്ക് മറക്കാന്‍ സാധിക്കും."

2015, ജൂൺ 18, വ്യാഴാഴ്‌ച

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ സ്വയരക്ഷക്കായി കുത്തിക്കൊന്നതിന്റെ പേരില്‍ ഇറാനിയന്‍ ഭരണകൂടം തൂക്കിലേറ്റിയ റെയ്ഹാന ജബ്ബാരി, അവസാനമായി തടവറക്കുള്ളില്‍ വെച്ച് തന്റെ മാതാവിനെഴുതിയ കത്തിന്റെ പൂര്‍ണരൂപം.
പ്രിയപ്പെട്ട ഉമ്മയ്‍ക്ക്,
നമ്മുടെ രാജ്യത്തിന്റെ ‘നിയമം’ (ഖിസാസ്- law of retribution) അനുസരിക്കേണ്ട സമയം വന്നിരിക്കുന്നു. ജീവിതത്തിന്റെ അന്ത്യനിമിഷത്തിലാണ് ഞാന്‍. അത് ഉമ്മ മനസ്സിലൊതുക്കി എന്നോട് പറയാതിരിക്കുകയാണെന്നറിയാം. എന്തുകൊണ്ടാണ് അവസാനമായി എന്നെ കാണാനെത്താത്? എന്തുകൊണ്ടാണ് ഉപ്പയും ഉമ്മയും എനിക്ക് പണ്ട് നല്‍കിയ പോലത്തെ ഉമ്മകള്‍ നല്‍കാനെത്താതിരിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് എനിക്ക് 19 വയസ്സ് വരെ ജീവിക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ. ആ രാത്രിയില്‍ തന്നെ ഞാന്‍ മരിക്കേണ്ടിതായിരുന്നു. എന്റെ ദേഹം നഗരത്തിന്റെ ഏതെങ്കിലും അഴുക്കു ചാലില്‍ വലിച്ചെറിയപ്പെടേണ്ടതായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ദ്രവിച്ചു പഴകിയ മൃതദേഹം തിരിച്ചറിയാന്‍വേണ്ടി ഉമ്മയെയും കൂട്ടി അവര്‍ പോകുമായിരുന്നു. ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതാണെന്ന് അന്ന് ഉമ്മ കേള്‍ക്കുമായിരുന്നു.

ധനികനും അധികാരമുള്ളവനുമായ കൊലപാതകിയെ ആരും അന്വേഷിച്ച് ചെല്ലുകയില്ല. അപമാനവും വേദനയും സഹിച്ച് ഉമ്മ പിന്നീട് ജീവിക്കേണ്ടി വരുമായിരുന്നു. കുറച്ചുകഴിയുമ്പോള്‍ ആ വേദനയാല്‍ നിങ്ങളും മരണപ്പെടും, അത്രമാത്രം.
പക്ഷെ കഥ മാറ്റിയെഴുതപ്പെട്ടല്ലോ. തെരുവില്‍ കീറിവലിച്ചെറിയപ്പെടാഞ്ഞതിനു പകരമായി അവരെന്നെ ഏകാന്ത തടവറകളിലേക്ക് തള്ളി. എല്ലാം വിധിയാണെന്ന് കരുതാം. ഒരിക്കലും പരാതിപ്പെടരുത്. കാരണം മരണം ഒരിക്കലും ജീവിതത്തിന്റെ അവസാനമേ അല്ല.

ഉമ്മ എന്നെ പഠിപ്പിച്ചിട്ടില്ലേ, ഓരോരുത്തരും ഈ ലോകത്തേക്ക് കടന്നുവരുന്നത് അനുഭവങ്ങള്‍ നേടാനാണെന്ന്, പാഠങ്ങള്‍ പഠിക്കാനാണെന്ന്, ഓരോരുത്തര്‍ക്കും അര്‍പ്പിതമായ കടമകള്‍ നിറവേറ്റാനാണെന്ന് നിങ്ങള്‍ തന്നെയല്ലേ എന്നെ പഠിപ്പിച്ചത്.ഓരോ ജന്മത്തിലും ഓരോ ഉത്തരവാദിത്തം നാം ഏല്‍ക്കേണ്ടിവരുന്നു. ചിലപ്പോള്‍ പോരാടേണ്ടിവരുന്നു. സ്‌കൂളില്‍ പോയാല്‍ വഴക്കും വക്കാണവുമുണ്ടാക്കാതെ മാന്യമായി പെരുമാറണമെന്ന് ഉമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടില്ലേ. പക്ഷേ ഇവരുടെ കോടതിയില്‍ ഞാന്‍ ക്രൂരയായ ഒരു കൊലപാതകിയാണ്. ഞാന്‍ കണ്ണീര്‍ വീഴ്ത്തില്ല.
ജീവനുവേണ്ടി ആരോടും കെഞ്ചുകയുമില്ല. നിയമത്തെ വിശ്വസിച്ചതുകൊണ്ട് ഞാന്‍ മറുത്തൊന്നും പറയാതിരുന്നു. എങ്കിലും അവരെന്നെ കുറ്റവാളിയാക്കി. ഉമ്മയ്ക്ക് അറിയാമല്ലോ, ഞാന്‍ കൊതുകുകളെ പോലും കൊല്ലാറല്ലെന്ന്. പാറ്റകളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതിനാല്‍ കൊമ്പില്‍ തൂക്കിയെടുത്ത് കളയാറല്ലായിരുന്നോ ഞാന്‍. പക്ഷെ ഇവരുടെ മുമ്പില്‍ ഞാന്‍ വലിയ കുറ്റവാളിയാണ്.

മൃദുലമായ എന്റെ കൈകള്‍ ഒരു കൊലപാതകിയുടേതെന്ന് ജഡ്ജി മനസിലാക്കിയെതെന്താവാം? നമ്മള്‍ സ്‌നേഹിച്ചിരുന്ന ഈ ദേശത്തിന് എന്നെ വേണ്ടായിരുന്നോ? എന്നെ ചോദ്യം ചെയ്തയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ഞാന്‍ വാവിട്ട് കരഞ്ഞപ്പോള്‍ ആരും കാണാനുണ്ടായിരുന്നില്ല. എത്ര അശ്ലീലമായ ഭാഷയാണ് അയാള്‍ എനിക്കു നേരെ പ്രയോഗിച്ചതെന്നറിയുമോ? എന്റെ സൗന്ദര്യത്തിനെ നശിപ്പിക്കാനെന്ന വണ്ണം മുടി മുഴുവന്‍ അവര്‍ മുറിച്ചുകളഞ്ഞു. പിന്നെ 11 ദിവസം ഏകാന്ത തടവറയിലിട്ടു.
ആദ്യ ദിവസം തന്നെ പോലീസുകാരിലൊരാള്‍ എന്റെ നഖം പിഴുതെടുത്തു. കാഴ്ചയിലും ചിന്തയിലും ശബ്ദത്തിലും കണ്ണിലും കൈയെഴുത്തിലുമൊന്നും അവര്‍ നല്ലതൊന്നും കണ്ടില്ല. എന്റെ പ്രിയപ്പെട്ട ഉമ്മ മനസിലാക്കണം, എന്റെ ആദര്‍ശങ്ങളെല്ലാം മാറിപ്പോയെന്ന്. ഉമ്മയല്ല അതിന് ഉത്തരവാദി. എനിക്ക് വാക്കുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. എല്ലാം ഞാന്‍ ഒരാളിന് കൊടുത്തിട്ടുണ്ട്. ഉമ്മയെ അറിയിക്കാതെയോ ഉമ്മയുടെ സാന്നിദ്ധ്യത്തിലല്ലാതെയോ ഞാന്‍ വധിക്കപ്പെട്ടാല്‍ അതെല്ലാം ഉമ്മയ്ക്ക് നല്‍കും. ഒരുപാട് കാര്യങ്ങളാണ് ഞാന്‍ എഴുതിയിരിക്കുന്നത്. എന്റെ ഉമ്മ ഒരിക്കലും കരയരുത്.
മരിക്കുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ ഉമ്മ എനിക്ക് ചെയ്തുതരണം. ഉമ്മയുടെ എല്ലാ കഴിവും ശക്തിയും ഉപയോഗിച്ച് അത് ചെയ്യണം. ഉമ്മയില്‍നിന്നും ഈ രാജ്യത്തുനിന്നും ഈ ലോകത്തുനിന്നും അതു മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം നിറവേറ്റാന്‍ ഉമ്മയ്ക്ക് സമയം വേണമെന്നറിയാം. എന്റെ വില്‍പത്രത്തിന്റെ ഒരു ഭാഗം ഉമ്മയെ അറിയിക്കും. അത് കണ്ട് കരയരുത്. ശ്രദ്ധിച്ച് മനസിലാക്കണം. പിന്നീട് കോടതിയില്‍ പോയി എന്റെ അപേക്ഷ അവരെ ബോധിപ്പിക്കണം. ജയിലിനകത്തുനിന്ന് ഒരു കത്തെഴുതി ഉമ്മയെ അറിയിക്കാന്‍ എന്നെ ജയില്‍മേധാവി അനുവദിക്കുകയില്ല. ഇക്കാര്യത്തിനുവേണ്ടി ഉമ്മ അവരോട് യാചിച്ചാലും കുഴപ്പമില്ല. പക്ഷേ ഒരിക്കലും എന്റെ ജീവനുവേണ്ടി യാചിക്കരുത്.
എന്റെ പ്രിയപ്പെട്ട ഉമ്മ ചെയ്യേണ്ടത് ഇതാണ്. എന്റെ ശരീരം മണ്ണില്‍ കിടന്ന് ജീര്‍ണിക്കാന്‍ അനുവദിക്കരുത്. എന്റെ ഹൃദയവും വൃക്കകളും കണ്ണുകളും എല്ലുകളും എന്നു മാത്രമല്ല, എന്തൊക്കെ മാറ്റിവയ്ക്കാമോ അതെല്ലാം ദാനം ചെയ്യണം. ആവശ്യമുള്ളവര്‍ക്ക് അവയെല്ലാം എന്റെ സമ്മാനമായി നല്‍കണം. ഞാനാണ് അത് ദാനം ചെയ്തതെന്ന് സ്വീകരിക്കുന്നവര്‍ അറിയരുത്. അവര്‍ എനിക്കുവേണ്ടി പൂച്ചെണ്ടുകള്‍ അര്‍പ്പിക്കരുത്, പ്രാര്‍ത്ഥിക്കുകപോലും ചെയ്യരുത്. എന്റെ ഹൃദയത്തില്‍ തട്ടി ഞാന്‍ പറയുകയാണ്, ഉമ്മയ്ക്ക് വന്നിരുന്ന് പ്രാര്‍ത്ഥിക്കാനോ കരയാനോ ഒരു കല്ലറ എനിക്കുവേണ്ടി കരുതരുത്. ഉമ്മ കറുത്ത വസ്ത്രം പോലും ധരിക്കരുത്. എന്റെ ദുരിതദിനങ്ങള്‍ മറക്കാന്‍ ഉമ്മ ആവുന്നതെല്ലാം ചെയ്യണം. കാറ്റില്‍ അലിയാനാണ് എനിക്കിഷ്ടം.
ഈ ലോകം നമ്മളെ സ്‌നേഹിച്ചില്ല. എന്റെ ജീവിതം ഈ ലോകത്തിന് വേണ്ടായിരുന്നു. അത് ഞാന്‍ ത്യജിച്ച് മരണത്തെ പുല്‍കുന്നു. ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ ഈ പൊലീസുകാരെയും ജഡ്ജിമാരെയുമെല്ലാം പ്രതികളാക്കും. എന്നെ പീഡിപ്പിക്കാന്‍ മടിക്കാതിരുന്ന, എന്നെ മര്‍ദ്ദിച്ച എല്ലാ അധികാരികളെയും ഞാന്‍ ദൈവത്തിന്റെ കോടതിയില്‍ പ്രതികളാക്കും. എന്റെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടതിനും എന്നെ കുറ്റക്കാരിയാക്കിയതിനും അവര്‍ ദൈവത്തിന്റെ കോടതിയില്‍ വിസ്തരിക്കപ്പെടും.
ആ ലോകത്ത് വിധി പറയുന്നവര്‍ എന്റെ ഹൃദയാലുവായ അമ്മയും ഞാനുമായിരിക്കും. തീര്‍ച്ച, അവര്‍ കുറ്റം ചുമത്തപ്പെട്ടവര്‍ തന്നെയായിരിക്കും. എല്ലാം ദൈവം നിശ്ചയിക്കട്ടെ. മരിക്കുന്നതുവരെ ഉമ്മയെ കെട്ടിപ്പിടിച്ചിരിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു പോവുന്നു. എന്റെ ഉമ്മയെ ഞാന്‍ അത്രയ്‍ക്ക് ഇഷ്ടപ്പെടുന്നു...

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

കിരണ്‍ ബേദിക്ക് ഒരു തുറന്ന കത്ത്. ശബ്നം ഹശ്മി

ഞാൻ ഒരു കാലത്തും നിങ്ങളുടെ ആരാധികയായിരുന്നില്ല എന്ന കാര്യം ആദ്യമേ പറഞ്ഞുകൊള്ളട്ടെ. 'സാമൂഹിക പ്രവർത്തന'ത്തിൽ നിങ്ങൾപുലർത്തിപ്പോന്നിരുന്ന താൻപോരിമ നിറഞ്ഞതും സ്വേഛാധിപവുമായ രീതികളോട് എനിക്കെന്നും ശക്തമായ വിയോജിപ്പുണ്ടായിരുന്നു.
ഇപ്പോൾ നിങ്ങൾക്ക് ധാരാളം ഒഴിവുസമയം ഉണ്ടാവും എന്നതിനാൽ, സ്വയം വിശകലനത്തിനും ബോധ്യപ്പെടലിനും തയ്യാറാവണം എന്ന് ഞാൻ അപേക്ഷിക്കുന്നു. ഒരു കാപ്പി തയ്യാറാക്കി, ആടുന്ന കസാരയിൽ ഇരുന്ന്, കാൽ ഒരു ബക്കറ്റ് ചുടുവെള്ളത്തിൽ മുക്കിവച്ച് ശാന്തമാകുവാൻ നിങ്ങൾക്കായെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
അവർ നിങ്ങളോട് ചെയ്തതെന്തെന്ന് ദയവുചെയ്ത് ആലോചിക്കു.
ഞാൻ നിങ്ങളുടെ ആരാധിക അല്ലായിരിക്കാം. പക്ഷെ,നിങ്ങൾ വളരെയധികം ആത്മവിശ്വാസം ഉള്ള ഉദ്യോഗസ്ഥ ആണ്. എല്ലാ മനുഷ്യർക്കും പോരായ്മകൾ ഉണ്ടാകും.അവ തരണം ചെയ്യാൻ നിരന്തരം നാം പരിശ്രമിക്കും. പക്ഷേ, പോരായ്മകളുടെ പേരിൽ പൊതുജന മധ്യത്തിൽ അപഹസിക്കപ്പെടുന്നത് അത്യന്തം അപമാനകരമാണ്.
ഞാൻ ഈയടുത്ത് നിങ്ങളുടെ ഒരു ഫോടോ ശ്രദ്ധിക്കാൻ ഇടയായി. അതിൽ നിങ്ങൾ മോഡിക്ക് മുന്നില് കുനിഞ്ഞു നില്ക്കുന്നു. മോഡിയോടു നിങ്ങൾ എന്തോ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ മുഖത്ത് നിസ്സഹായ ഭാവമാണ് ഉണ്ടായിരുന്നത്. നിങ്ങൾക്ക് എന്തോ കാര്യത്തിന് അയാളിൽ നിന്ന് അനുമതി വേണമെന്ന പോലെ.
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എനിക്ക് നിങ്ങളോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ, ഒരു പൊതുപ്രവര്ത്തക എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും നിങ്ങളോ ഔദ്യോഗിക സ്ഥാനത്തുള്ള മറ്റേതെങ്കിലും ഒരു സ്ത്രീയോ അത്തരം ഒരു സാഹചര്യത്തിൽ നിൽക്കുന്നതു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
കിരണ്‍ ബേദി, നിങ്ങള്ക്ക് അറിയുമായിരിക്കില്ല. പക്ഷെ, 2002ഇൽ ഗുജറാത്ത് കത്തിയെരിഞ്ഞു കൊണ്ടേയിരിക്കുമ്പോൾ, കൂട്ടബലാത്സംഗത്തിന്റെ ഇരകളായവരിൽ നിന്ന് സാക്ഷിമൊഴികൾ ശേഖരിച്ച അനുഭവം ഉള്ള ആളാണ്‌ ഞാൻ. പത്തു ജില്ലകളിലായി അമ്പത് ഗ്രാമങ്ങളിൽ ഞാൻ യാത്ര ചെയ്തു. ഗ്രാമങ്ങളിലെ ചെറിയ ഡിസ്പെൻസറികളിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരെ കാണുകയുണ്ടായി. അവർ കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തവരായിരുന്നു. അംഗഭംഗം വന്ന അനേകം സ്ത്രീകളുടെ ഫോടോകൽ ഞാൻ അവരുടെ കയ്യിൽ കാണുകയുണ്ടായി. വെട്ടിമുറിച്ച വയറോടു കൂടിയവർ. അവരുടെ ശരീരങ്ങളോട് ഒട്ടിചേർന്ന് പ്രാണൻ പോയ മരിച്ച ഗർഭസ്ഥ ശിശുക്കൾ. എല്ലാവർക്കും അറിയാവുന്ന നരോദ പാടിയായിലെ കൌസർ ബാനൂ മാത്രമായിരുന്നില്ല, അവിടെ ധാരാളം കൌസർ ബാനൂമാർ ഉണ്ടായിരുന്നു. കിരണ്‍ ബേദി, മാസങ്ങളോളം കിടന്ന കിടപ്പിൽ നിന്ന് എഴുന്നേല്ക്കാൻ സാധിക്കാതിരുന്ന സ്ത്രീകളെ ഞാൻ അവിടെ കനിട്ടുണ്ട്. കാരണം, അവർ പതിനഞ്ചും ഇരുപതും പുരുഷന്മാരാൽ കൂട്ടബലാത്സംഗത്തിന് വിധേയരായിരുന്നു. അവരുടെ ജനനെന്ദ്രിയങ്ങൾ പിളർന്നു പോയിരുന്നു.
കിരണ്‍ ബേദി, 2002 കൂട്ടക്കൊലകൾക്കു ശേഷം, മോഡി 'ഗൌരവ് യാത്ര' നടത്തിയിരുന്നു. അതിനിടയിൽ നടത്തിയ പ്രസംഗങ്ങളിൽ ദുരിതാശ്വാസ ക്യാംപുകളെ- എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ താമസിപ്പിച്ച അഭയ താവളങ്ങളെ- അയാൾ വിളിച്ചത് സന്താനോത്പാദന ഫാക്ടറികൾ എന്നാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി, മോഡിയുടെ വിഷം വമിക്കുന്നതും അസഭ്യം പറയുന്നതുമായ വിഡിയോ ദൃശ്യങ്ങൾ യൂ ട്യുബിൽ നിന്ന് നീക്കം ചെയ്തിടുണ്ട്. മോഡിയുടെ മുന്നില് സാക്ഷി മഹാരാജും സാധ്വി പ്രാചിയും ഒന്നുമല്ല.അയാൾ അക്കാലത്ത് പറഞ്ഞ കാര്യങ്ങൾ അത്രമേൽ വിഷം നിറഞ്ഞതായിരുന്നു.
കിരണ്‍ ബേദി, ബിൽക്കിസ് കൂട്ടബലാത്സംഗം ചെയ്യപ്പെടുമ്പോൾ അവർ അവളുടെ കുഞ്ഞുമകളുടെ തല കല്ലിൽ ഇടിച്ചു പൊട്ടിച്ചു. ആ കുഞ്ഞ് അപ്പോൾ തന്നെ മരിച്ചു. മകളും മരുമകളും കൂട്ടബലാത്സംഗം ചെയ്യപ്പെടുന്നത് മെദിനയെ അക്രമികൾ കാണിക്കുകയാണ് ചെയ്തത്.
കിരണ്‍ ബേദി, നിങ്ങൾ ഈ മനുഷ്യന്റെ മുന്നിൽ നടുവളച്ചു നില്ക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നി.
കുറ്റ വിമുക്തിയെ കുറിച്ച് നിങ്ങൾക്കെന്നോട് പറയാം. കുറ്റ വിമുക്തിയുടെ കഥകളെ അംഗീകരിക്കാൻ കഴിയാത്ത തരത്തിൽ കുറച്ചധികം കാര്യങ്ങൾ എനിക്കറിയാം.
കിരണ്‍ ബേദി, പ്രധാനമന്ത്രിപദത്തിനായി ഈ മനുഷ്യൻ ഉപജാപങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോൾ പലരും എന്നോട് സൂക്ഷിക്കണം എന്ന് പറയുകയുണ്ടായി. അത്തരം സുഹൃത്തുക്കളോട് ഞാൻ പറഞ്ഞത് അവർക്കെന്നോട് ചെയ്യാനാവുന്നതിൽ വച്ചേറ്റവും വലുത് തടവിലാക്കുകയോ കൊല്ലുകയോ ആണ്. ധാർമികമായി കൊലചെയ്യപ്പെടുന്നതിനേക്കാൾ ശാരീരികമായി കൊലചെയ്യപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
കിരണ്‍ ബേദി, നിങ്ങൾ മാത്രമാവുന്ന സന്ദർഭത്തിൽ, അവർ നിങ്ങളുടെ ആത്മാഭിമാനത്തോട് എന്താണ് ചെയ്തതെന്ന് ഒന്നാലോചിക്കു. ഒരു സ്ത്രീയായി, ഒരു അമ്മയായി ആലോചിക്കു. തല ഉയർത്തിപ്പിടിച്ച് ഔദ്യോഗിക ജീവിതം നയിച്ച ഒരു സ്ത്രീയെന്ന നിലയിൽ ആലോചിക്കു.
സ്വന്തം മനസ്സാക്ഷിയെ വിശകലനം ചെയ്യാനും സ്വന്തം മനസ്സാക്ഷിയോട്‌ കരുണാരഹിതമായി സത്യം പറയാനും ധൈര്യം ആര്ജ്ജിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. നിങ്ങളുടെ തന്നെ നന്മയ്ക്ക് ദയവായി അത് ചെയ്യൂ.
നിങ്ങൾക്കെന്റെ ശുഭാശംസകൾ.

ശബ്നം ഹശ്മി.
കടപ്പാട് : Hassan Koya

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...