2024, മാർച്ച് 28, വ്യാഴാഴ്‌ച

ചെല്ലാനം ഹാർബറിലെ പകൽക്കൊള്ള

    

ചെല്ലാനം ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യബന്ധന യാനങ്ങ ൾക്കും ടോൾ ഏർപ്പെടുത്തിയ നടപടിയ്ക്കെതിരെ തൊഴിലാളികൾ നടത്തിയ സമരം വിജയിച്ചിരിയ്ക്കുന്നു. മാർച്ച് 8-ാം തീയതി ആരംഭിച്ച സമരമാണ് 14 നു നടന്ന ചർച്ചയിൽ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് വിജയത്തിലെത്തിയത്. 5-ാം ദിവസമായ 13 ന് സമരത്തിന് അ ഭിവാദ്യമർപ്പിച്ചു കൊണ്ട് ജനകീയവേദി ഹാർബറിലെത്തി തൊഴിലാളികളെ അഭിവാദ്യം ചെയ്തു സംസാരിച്ചിരുന്നു.  

    ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഒത്താശയോടെ നടന്ന പകൽ കൊള്ളയായിരുന്നു ഹാർബറിൽ നടന്ന ടോൾ പിരിവ്. 2019  ൽ ഹാർബർ എൻജിനീയറിങ് വകുപ്പ് പുറത്തിറക്കിയ ഒരു ഉത്തരവിൽ പറയും പ്രകാരമാ ണ് ഈ ടോൾ പിരിക്കുന്നത് എന്നാണ് പറയുന്നത്. സർക്കാർ ഉത്തരവ് (അ ച്ചടി)  നം. 28/ 2019/ ധന പ്രകാരമാണ് ടോൾ പിരിക്കുന്നത് എന്നാണു ഹാർബർ എൻജിനീയറിങ് വകുപ്പിനു വേണ്ടി ചീഫ് എൻജിനീയർ പുറപ്പെടു വിച്ച ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ സർക്കാർ ഉത്തരവനുസരിച്ച് വി വിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും മറ്റും പൊതുജന ങ്ങൾക്ക് നല്കി വരുന്ന  സേവനങ്ങൾക്ക് നിലവിൽ ഈടാക്കി വരുന്ന സേവ ന ഫീസ്/ചാർജ്ജ് 01-04-2019 മുതൽ 5% വർദ്ധന വരുത്താനാണ് പറ ഞ്ഞിരിക്കുന്നത്. ഈ ഉത്തരവ് നിലവിൽ  ഫീസ് ഈടാക്കുന്ന  സേവനങ്ങ ൾക്ക് മാത്രമാണ് ബാധകമെന്ന് സർക്കാർ ഉത്തരവിൽ നിന്ന് തന്നെ വ്യക്ത മാണ്. 
  

 
എന്നാൽ ഈ ഉത്തരവിന്റെ മറവിൽ ഹാർബർ ഉപയോഗിക്കുന്ന മത്സ്യ തൊ ഴിലാളികൾക്കും മത്സ്യബന്ധന യാനങ്ങൾക്കും പുതിയതായി ടോൾ ചുമത്താ നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് ശ്രമിച്ചത്. സംസ്ഥാന വ്യാപക മായി ബാധകമായ ഉത്തരവാണെങ്കിലും കേരളത്തിലെ 27 ഓളം വരുന്ന ഫി ഷറീസ് ഹാർബറുകളിൽ ചെല്ലാനത്തു മാത്രമാണ് ഇപ്പോൾ ടോൾ പിരിക്കാ നുള്ള ശ്രമം ആരംഭിച്ചിരിക്കുന്നതെന്നാണ്  മനസിലാക്കാൻ കഴിയുന്നത്. 2019 ൽ ഇറക്കിയ ഉത്തരവായിട്ടും ഇന്നേവരെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം ഭയന്ന് നടപ്പിലാക്കാതെ വച്ചിരുന്ന ഉത്തരവ് പരീക്ഷണാടി സ്ഥാനത്തിൽ ചെല്ലാനം ഹാർബറിൽ നടപ്പിലാക്കാനും പിന്നീട് സംസ്ഥാന വ്യാപകമാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്വാഭാവികമായും സംശ യിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയാധികാരത്തിന്റെ മുഷ്ക് ഉപയോ ഗിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു കൊണ്ട് ടോൾ പിരിക്കാനുള്ള ശ്രമ മാണ് ചെല്ലാനത്ത് നടന്നത്. ഹാർബറിലേക്ക് തൊഴിലാളികൾ സ്വതന്ത്രമാ യി പ്രവേശിക്കുകയും വള്ളങ്ങൾക്ക് ആവശ്യമായ ഇന്ധനവും വളയും മറ്റു തൊ ഴിൽ ഉപകരണങ്ങളും കൊണ്ടുപോയിരുന്നതുമായ വഴികൾ നിയമവിരുദ്ധമാ യി അടച്ചു കെട്ടുകയും ഒരൊറ്റ പ്രവേശന കവാടത്തിലൂടെ മാത്രം പ്രവേശനം നിയന്ത്രിക്കുകയും ചെയ്ത നടപടിയിലൂടെയാണ് ഈ ജനവഞ്ചനക്ക് തുടക്കം കു റിച്ചത്. സമരത്തിന് നേതൃത്വം കൊടുത്ത കെ.എസ്.എം.ടി.എഫ്. നും 6 ദി വസങ്ങൾ ഉശിരാർന്ന സമരം കാഴ്ച വെച്ച മത്സ്യതൊവിലാളികൾക്കും അഭി വാദ്യങ്ങൾ..

പ്രതിഷേധ ധർണ്ണ


തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസ്സുകളിൽ  കേരള സർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക !!

കണ്ണമാലി മുതൽ ബീച്ച് റോഡ് വരെയുള്ള തീരസംരക്ഷണം ആരംഭിക്കുന്ന തിയ്യതി ഉടൻ പ്രഖ്യാപിക്കുക !!

 സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ പദ്ധതി  സമയ ബന്ധിതമായി പൂർത്തിയാക്കുക !!

പ്രിയ സുഹൃത്തേ,
 ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരജനത നടത്തിവരുന്ന ജനകീയ സ മരം 1604 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 2021 ൽ പ്രഖ്യാപിച്ച ഭാ ഗികമായ തീരസംരക്ഷണ നടപടികളല്ല ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വ രെയുള്ള തീരം ഒറ്റത്തീരമായി കണ്ടുകൊണ്ട് സമഗ്രവും ശാസ്ത്രീയവുമായ തീര സംരക്ഷണ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗദി, കാട്ടി പ്പറമ്പ്,  കണ്ണമാലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജനകീയസമരം നടന്നു വ രികയാണ്. തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവി ലുള്ള കേസിൽ സർക്കാർ നടപ്പാക്കാൻ പോകുന്ന തീരസംരക്ഷണ നടപടിക ൾ എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കോടതി ഉ ത്തരവിട്ടിരിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്ന തോടൊപ്പം നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്ത കാട്ടിപ്പറമ്പ് മുതൽ വട ക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനുള്ള നടപ ടികൾ കൂടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ചെ ല്ലാനം-കൊച്ചി ജനകീയവേദിക്കു വേണ്ടി വി.ടി. സെബാസ്ട്യൻ നല്കിയ ഹർ ജിയും കോടതിയുടെ പരിഗണനയിലാണ്.  കേരളാ ഹൈക്കോടതിയിൽ സ ർക്കാർ ജനങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും എത്രയും പെട്ടെന്ന് തന്നെ കണ്ണമാലി മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനായുള്ള പദ്ധതി നടപ്പിലാക്കണമെന്നും ഈ അവസരത്തിൽ ചെല്ലാനം-കൊച്ചി ജനകീയവേദി ആവശ്യപ്പെടുകയാണ്.  ഈ ആവശ്യം ഉ ന്നയിച്ചു കൊണ്ട് മാർച്ച് 22 നു വൈകീട്ട് 5 മണിക്ക് തോപ്പുംപടിയിൽ വച്ച് നടക്കുന്ന സായാഹ്‌ന ധർണ്ണ പിയുസിഎൽ സംസ്ഥാന കൺവീനർ അഡ്വ. പി. ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്യും.  കടൽകയറ്റമില്ലാത്ത സുരക്ഷിത തീരം സ്വപ്നം കാണുന്ന മുഴുവൻ തീരദേശവാസികളും ധർണ്ണയിൽ പങ്കെടുക്കണമെ ന്ന് അഭ്യർത്ഥിക്കുന്നു. 

2024, മാർച്ച് 20, ബുധനാഴ്‌ച

മത്സ്യ തൊഴിലാളികൾക്ക് കടൽ അന്യമാക്കുന്ന WTO കരാർ

    അബുദാബിയിൽ വച്ച് നടന്ന 13 -മത് WTO കോൺഫറൻസിൽ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ മൽസ്യബന്ധനത്തിനായി നല്കി വരുന്ന ഇന്ധന സബ്സിഡി പൂർണ്ണമായും എടുത്തു കളയണമെന്നു നിഷ്ക‍ർഷിച്ചിരിയ്ക്കുന്ന കരാറിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണ്. 'ആഴക്കടൽ മൽസ്യ സമ്പത്തിന്റെ സംരക്ഷണ'മെന്ന ന്യായമാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നതിന് അവർ കണ്ടെത്തുന്നത്. മണ്ണെണ്ണ, പെട്രോൾ, ഡീസൽ എന്നിവ ഉപയോഗിച്ചുള്ള യാനങ്ങൾ മത്സ്യബ ന്ധനത്തിനായി പോകുന്നത് കടൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധി ക്കുന്നുവെന്നും അത് ആഗോളതാപനം വർദ്ധിപ്പിക്കുകയും അങ്ങനെ മത്സ്യസ മ്പത്ത് ക്ഷയിക്കുവാനിട നല്കുന്നുവെന്നുമൊക്കെയുള്ള ന്യായങ്ങൾ നിരത്തിയാ ണ് 2022 ൽ ജനീവയിൽ ചേർന്ന WTO 12-ാമത് മിനിസ്റ്റീരിയൽ കോ ൺഫറൻസ് ഇത്തരമൊരു കരാർ രൂപകൽപന ചെയ്തത്. മത്സ്യത്തൊഴിലാ ളികൾക്ക് വികസ്വര-ചെറു വികസിത രാജ്യങ്ങൾ നല്കി വരുന്ന ഇന്ധന സ ബ്‌സിഡി നിർത്തലാക്കിയാൽ അനിയന്ത്രിതമായും നിയമവിരുദ്ധമായും(Ille gal, Unregulated, & Unreported) ആഴക്കടലിൽ നടക്കുന്ന വി നാശകരമായ മൽസ്യബന്ധനത്തെ തടയാമെന്നാണ് കരാർ പറയുന്നത്.

    മത്സ്യബന്ധനം വ്യാവസായികാടിസ്ഥാനത്തിൽ നടക്കുന്ന യൂറോപ്യൻ രാ ജ്യങ്ങളെ ഇത് ദോഷകരമായി ബാധിച്ചേക്കില്ല. പക്ഷേ ഇന്ത്യ പോലുള്ള രാ ജ്യങ്ങളുടെ സ്ഥിതി അതല്ല. ജനസംഖ്യയിൽ നല്ലൊരു വിഭാഗം ആളുകൾ ഇ വിടെ കടലിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഇപ്പോൾ ലഭിക്കുന്ന വളരെ നാ മമാത്രമായ സബ്‌സിഡിയുമായി കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ക്ക് ഓഫ് സീസണിൽ ഇന്ധനവില കിഴിച്ചാൽ ബാക്കിയൊന്നും കിട്ടാത്ത അവസ്ഥ നിലനില്ക്കുകയും ചെയ്യുന്നു. ഗ്യാസ് എൻജിൻ ഇവിടെ പ്രായോഗിക മല്ലെന്നും തൊഴിലാളികൾ പറയുന്നു. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾക്ക നുസരിച്ച് പരമ്പരാഗത മത്സ്യബന്ധനത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന കാ ര്യത്തിൽ തർക്കമില്ല. എന്നാൽ ഗവണ്മെന്റ് നയരൂപീകരണങ്ങൾ കൊണ്ട് ത ന്നെ അരികുവല്ക്കരിക്കപ്പെട്ട ജനതയായ മത്സ്യതൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുവാൻ സർക്കാർ ശ്രമിയ്ക്കു ന്നുമില്ല.          

   ഈ സാഹചര്യത്തിൽ കടൽ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള വെ റും ആകുലതയല്ല ഈ കരാറിന് പിന്നിലുള്ളതെന്നു ന്യായമായൂം സംശയമു ണർത്തുന്നു. അറബിക്കടലിന്റെ മൽസ്യ സമ്പത്തിനു മേൽ ആഗോള കോർപ്പ റേറ്റ് കഴുകൻ കണ്ണുകൾ വട്ടമിട്ടു പറക്കുന്നുണ്ട് എന്ന് തീരത്തെ സമീപകാല ച ലനങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് മനസിലാക്കാൻ കഴിയും. പ്രസ്തുതകരാർ നിലവിൽ വന്നാൽ അത് നടപ്പിലാക്കുന്നതിനായി ഫണ്ടിങ് സഹായവും മറ്റ് സാങ്കേതിക സഹായങ്ങളും WTO നല്കുമെന്നും പറയുന്നുണ്ട്. അറബിക്കടലി ന്റെ തീരങ്ങളിൽ അധിവസിക്കുന്ന ജനസമൂഹത്തെ അവിടെ നിന്നും പറിച്ചെ റിഞ്ഞു കൊണ്ട് കടലും തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള ഒരു ക രാറായാണ് നമ്മൾ ഇതിനെ മനസിലാക്കേണ്ടത്. ലോകരാജ്യങ്ങളുടെ ആ ധിപത്യത്തിന് മുന്നിൽ മുട്ടിലിഴയുന്ന സമീപനമാണ് ഇന്ത്യ തുടരുന്നതും. ഇ ന്ത്യയിൽ നിന്നും നാഷണൽ ഫിഷ് വർക്കേഴ്സ് യൂണിയനെ പ്രതിനിധീകരിച്ച് WTO കോൺഫെറെൻസിൽ പങ്കെടുത്ത ജാക്സൺ പൊള്ളയിൽ പറയുന്നത് ഇന്ത്യൻ മത്സ്യ തൊഴിലാളികളുടെ നില അവതാളത്തിലാണെന്നും കരാറിനെ തിരെ ഉറച്ച നിലപാടെടുക്കാൻ രാജ്യം തയ്യാറാവുന്നില്ലെന്നുമാണ്. അതിജീവ നത്തിനു വേണ്ടി മത്സ്യബന്ധനം നടത്തുന്ന സ്വന്തം രാജ്യത്തെ തീരജനതയു ടെ സവിശേഷതകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഈ കരാറിൽ ഒപ്പു വയ്ക്കാൻ ത യ്യാറല്ല എന്ന് ഉറപ്പിച്ചു പറയാൻ ഇന്ത്യ ഇന്ന് വരെ തയ്യാറായിട്ടില്ല. ഇനി ത യ്യാറായാലും ഇല്ലെങ്കിലും 31 രാജ്യങ്ങൾ കൂടി ഒപ്പു വച്ചാൽ കരാർ പ്രാബല്യ ത്തിൽ വരികയും ചെയ്യും. 160 രാജ്യങ്ങൾ അംഗങ്ങളായുള്ള സംഘടനയിൽ 71 പേർ നിലവിൽ കരാറിൽ ഒപ്പു വച്ചു കഴിഞ്ഞു. 

  ത്തരം ജനദ്രോഹപരമായ കരാറുകൾ അംഗരാജ്യങ്ങളിൽ നടപ്പിലാക്കാൻ ശ്രമിയ്ക്കുന്ന WTO യിൽ നിന്ന് പുറത്ത് പോകാനാണ് ഇന്ത്യ ആദ്യം ധൈ ര്യം കാണിക്കേണ്ടത്. രണ്ടാം കർഷക സമരം ഈ ആവശ്യം മുന്നോട്ട് വച്ചു കഴിഞ്ഞു. പക്ഷെ ഇന്ത്യയെ സംബന്ധിച്ച് വിദേസ/സ്വദേശ സാമ്പത്തിക സ ഹായത്തോടെ വൻപദ്ധതികൾ കൊണ്ടു വന്ന് അതിനായി സാധാരണക്കാ രായ ആളുകളെ കുടിയൊഴിപ്പിച്ച് കാടും കടലും മണ്ണും ധാതുസമ്പത്തുമെല്ലാം ത ന്നെ ആഗോള കോർപ്പറേറ്റുകൾക്ക് എണ്ണിക്കൊടുക്കുന്നതിന്റെ തത്രപ്പാടിലാ ണ് അധികാരികൾ. 2016 മുതൽ തീരദേശത്തും അത് സ്പഷ്ടമായി കഴിഞ്ഞു. സാഗർമാല എന്ന വൻപദ്ധതി അതിനായി കൊണ്ട് വന്നതാണ്. കടൽ കോ ർപ്പറേറ്റുകൾക്ക് പാട്ടത്തിനു കൊടുക്കുന്ന പദ്ധതികളടക്കമുള്ള ബ്ലൂ ഇക്കണോ മി, തീരത്തു നിന്ന് തീരജനതയെ കടിയൊഴിപ്പിച്ചു തീരം കോർപ്പറേറ്റുകളുടെ തട്ടകമാക്കുന്ന പുനർഗേഹം, അവരുടെ കണ്ടെയ്നർ ലോറികൾക്ക് യഥേഷ്ടം പായാനുള്ള 'സ്ട്രെയ്റ്റ്' ഹൈവേ നിർമ്മാണം ഇതെല്ലാം നമ്മുടെ കണ്മുന്നിൽ നടക്കുന്ന കാര്യങ്ങളാണ്. ഇനി ഈ കരാറിൽ ഒപ്പു വയ്ക്കുക കൂടി ചെയ്താൽ പി ന്നെ മത്സ്യതൊഴിലാളികൾക്ക് പല വിധത്തിൽ കടൽ അന്യമാകാൻ പോവു കയാണ്. സാമ്പത്തികമായ കഷ്ടനഷ്ടങ്ങൾക്ക് പുറമെ, കടലിൽ നമുക്ക് പക രം വൻ ശക്തികൾ മത്സ്യബന്ധനത്തിന് എത്തിത്തുടങ്ങും. നമുക്ക് കടലിൽ പ്രവേശിയ്ക്കാൻ ഫീസും പ്രവേശിക്കാതിരിയ്ക്കാൻ നിയമങ്ങളും കൊണ്ടുവന്നേ ക്കാം. ഉപജീവനത്തിനു വേണ്ടി കടലിൽ പോകുന്ന സ്വന്തം ജനതയെ മത്സ്യ സമ്പത്ത് നശിപ്പിക്കുന്ന വിനാശകാരികളായി മുദ്ര കുത്തുന്ന സർക്കാരുകളെ തുറന്നെതിർക്കാൻ ധൈര്യം കാണിക്കാതെ മത്സ്യതൊഴിലാളികളുടെ സ്വൈ ര്യപൂർണ്ണമായ തീരജീവിതം സാധ്യമല്ല.

2024, മാർച്ച് 11, തിങ്കളാഴ്‌ച

മണ്ണുവെപ്പും മഹാത്ഭുതവും

   ചെല്ലാനം തീരത്തുള്ളവരുടെ സന്തോഷം പങ്കുവയ്ക്കുന്ന വാർത്തയാണിത്. എന്നാൽ റിപ്പോർട്ടിൽ പറയും പോലെ ടെട്രാപോഡ് പദ്ധതി വന്നത് മൂലം മാസങ്ങൾ കൊണ്ട് ഹാർബറിന് തെക്ക് കര രൂപപ്പെടുക എന്ന മഹാൽഭുതം സംഭവിച്ചതാണോ എന്ന് ഒന്ന് പരിശോധിച്ചു നോക്കാം.
    ചെല്ലാനം-കൊച്ചി ജനകീയവേദി 2019 ഒക്ടോബറിൽ കടൽകയറ്റം ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിക്കുമ്പോൾ തന്നെ വിഷയത്തെക്കുറിച്ച് പഠിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു വയ്ക്കുകയും ചെയ്ത ചില ആവശ്യങ്ങളും നിർദ്ദേശങ്ങളും ഉണ്ട്. അതിൽ പ്രധാനമായത് ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ നീളുന്ന ചെല്ലാനം തീരം ഒറ്റക്കെട്ടായി കണ്ടുകൊണ്ട് എക്കലടിച്ച് തീരം പുനർനിർമ്മിക്കണം എന്നതായിരുന്നു. ഓരോ തീരത്തേയും കടൽകയറ്റത്തിന് സവിശേഷ കാരണങ്ങൾ ഉള്ളതു പോലെ ചെല്ലാനം തീരത്തിനും അതിന്റേതായ സവിശേഷമായ കാരണം ഉണ്ട്.
    ഇന്ത്യയുടെ തെക്കുഭാഗം കടലിൽ കിടക്കുന്നത് "V" ആകൃതിയിൽ ആയതിനാലും, ദിവസവും 2 വീതം പ്രാവശ്യം കടലിലുണ്ടാകുന്ന വേലിയിറക്കത്തിൽ കൊച്ചി അഴിയിൽ നിന്ന് പടിഞ്ഞാറോട്ടുള്ള ഒഴുക്കും കടലിലെ സാധാരണയുള്ള ഒഴുക്കും സന്ധിച്ച് തെക്ക് പടിഞ്ഞാറോട്ടൊഴുകി ഏതാണ്ട് അന്ധകാരനാഴി വച്ച് കിഴക്കോട്ടൊഴുകി തീരക്കടലിലൂടെ എതിരൊഴുക്കായി ശക്തി പ്രാപിച്ച് വടക്കോട്ട് ഒഴുകും. ഈ വെള്ളത്തോടൊപ്പം കടലിലെ മണ്ണും വടക്കോട്ടൊഴുകി കപ്പൽച്ചാലിൽ ചെന്ന് വീഴുന്നു. 365 ദിവസവും 24 മണിക്കൂറും ഇടതടവില്ലാതെ നടക്കുന്ന ഡ്രെഡ്ജിങ് മൂലം തീരത്തിന്റെ സ്വാഭാവികതയായ 'കര വയ്ക്കൽ' എന്നത് ഇവിടെ നടക്കാതിരിക്കുകയും തീരക്കടലിന്റെ ആഴം കൂടുകയും ചെയ്യുന്നതാണ് ചെല്ലാനം-കൊച്ചി തീരത്തെ കടൽ ആക്രമണത്തിന്റെ പ്രധാന കാരണം. തീരക്കടലിലെ ആഴത്തിന് ആനുപാതികമായി തിരമാലയുടെ ഉയരം കൂടി തിര വളരെ കിഴക്കായും ഉയരത്തിലും ഒടിഞ്ഞ് ശക്തമായ കടൽകയറ്റമായി മാറുന്നു. മറിച്ച് തീരക്കടലിൽ മണൽ നിക്ഷേപം വന്ന് ആഴം കുറയുമ്പോൾ തിരമാലയുടെ ഉയരം കുറയുകയും വളരെ ദൂരെ വച്ച് ഒടിയുകയും വെള്ളത്തിൽ തട്ടിത്തട്ടി ശക്തി ക്ഷയിച്ച് മാത്രം തീരത്തേയ്ക്ക് എത്തുകയും ചെയ്യുന്നു. രണ്ടാമത് പറഞ്ഞ പ്രതിഭാസത്തിന് കൊച്ചിൻ പോർട്ടിന്റെ പ്രവർത്തനം മൂലം സാധിക്കാതെ വരികയും അങ്ങനെ ചെല്ലാനം-കൊച്ചി തീരത്തിന്റെ കടൽകയറ്റത്തിന്റെ കാരണമായി കൊച്ചിൻ പോർട്ട് എന്ന സ്ഥാപനം മാറുകയും ചെയ്യുന്നു. പോർട്ടിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ ജനകീയവേദി ആവശ്യപ്പെടുന്നില്ല, മറിച്ച് കൊച്ചിൻ പോർട്ടിന് ചെല്ലാനം തീരത്തോട് നിയമപരമായി ഉള്ള ബാധ്യത നിറവേറ്റാനാണ് പറയുന്നത്.
    കേരള തീരത്ത് ഒരു ഭാഗത്ത് പുലിമുട്ട് പോലൊരു നിർമ്മിതി വന്നാൽ അതിന്റെ വടക്കുള്ള പ്രദേശങ്ങൾ കനത്ത കടൽകയറ്റവും തെക്കുള്ള പ്രദേശങ്ങൾ മണ്ണ് വയ്ക്കുകയും ചെയ്യുമെന്നുള്ളത് തീരദേശവാസികളുടെ പ്രാഥമികമായ അറിവാണ്. എന്നാൽ ഈ കടലറിവുകളെ പുച്ഛിച്ചു തള്ളുന്ന തരം വികസന പ്രവർത്തനങ്ങളാണ് ചെല്ലാനത്ത് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. അതിന്റെ ദുരന്തഫലങ്ങൾ കണ്ണമാലി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുകയാണ്. എന്നാൽ അതൊന്നും മാധ്യമങ്ങളിൽ വരുന്നുമില്ല. മാധ്യമങ്ങളിൽ വരുന്നുണ്ടോ ഇല്ലയോ എന്നതിലുപരി മാധ്യമങ്ങൾ സർക്കാരിന്റെ വാഴ്ത്തൂപാട്ടിനു വേണ്ടി മാത്രം നിലനിൽക്കുന്നു എന്നത് പരിതാപകരമാണ്. 2022 ൽ ടെട്രാപോഡ് കടൽഭിത്തി നിർമ്മിച്ചത് മൂലം ആ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അതൊരു ആശ്വാസമായി എന്നത് വാസ്തവമാണ് എന്നാൽ അശാസ്ത്രീയമായി പദ്ധതി നടപ്പാക്കിയത് മൂലം കണ്ണമാലി മുതൽ വടക്കു പ്രദേശങ്ങളിലുള്ള ജനങ്ങൾ ദുരിതക്കടലിൽ മുങ്ങുന്നത് കാണാതെ പോവുന്നത് ശരിയല്ല. 2022 ൽ 10 വീടുകളാണ് കണ്ണമാലിയിൽ മാത്രം തകർന്നടിഞ്ഞത്. അക്കൊല്ലം കേരളത്തിന്റെ തീരത്തൊരിടത്തും ന്യൂനമർദ്ദമോ കാറ്റോ ഇല്ലാതിരുന്നതുകൊണ്ട് തന്നെ കടൽകയറ്റവും ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചെല്ലാനം തീരത്തെ ഒറ്റക്കെട്ടായി കണ്ടുകൊണ്ട് വടക്കു ഭാഗത്ത് നിന്ന് പണി ആരംഭിച്ചിരുന്നുവെങ്കിൽ ഈ രണ്ടു കൊല്ലത്തെ ജനങ്ങളുടെ ദുരിതങ്ങളും തകർന്നടിഞ്ഞ വീടുകളും ഒക്കെ സംഭവിക്കാതെ കാക്കാമായിരുന്നു.
    ചെല്ലാനത്തെ തെക്കൻ തീരം മണ്ണുവയ്ക്കുന്നത് പോലെ വടക്ക് ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശങ്ങളിൽ വലിയ ചിലവില്ലാതെ തന്നെ തീരം പുനർനിർമ്മിയ്ക്കാൻ കഴി യും. കൊച്ചിൻ പോർട്ട് ഡ്രെഡ്ജു ചെയ്യുന്ന മണ്ണ് ഈ തീരത്ത് അടിയുന്ന വിധം കടലിൽ നിക്ഷേപിക്കുകയും അപ്രകാരം നിക്ഷേപിക്കുന്ന മണ്ണ് വീണ്ടും ഒഴുകി പോകുന്നത് തടയാൻ പുലിമുട്ടുകൾ സ്ഥാപിക്കുകയും ചെയ്താൽ മാത്രം മതിയാകും. പുലിമുട്ടുകൾ നിർമ്മിയ്ക്കാൻ ജിയോ സിന്തറ്റിക് ട്യൂബുകൾ ഉപയോഗിക്കാവുന്നതാണ്. ജിയോട്യൂബുകൾ വെള്ളത്തിനടിയിൽ കിടക്കുന്നവിധം മണ്ണ് നിറച്ചു പുലിമുട്ടുകൾ നിർമ്മിച്ചാൽ കൂടുതൽ കാലം നിലനില്ക്കുകയും ചെയ്യും. എന്നാൽ ഈ ലളിതമായ പരിഹാരം പരിഗണിയ്ക്കാതെ കോടിക്കണക്കിനു രൂപ ചെലവ് വരുന്ന പദ്ധതികളുടെ പുറകെയാണ് സർക്കാർ.

2024, മാർച്ച് 3, ഞായറാഴ്‌ച

നമ്പർ 1 കേരളത്തിൽ കുഞ്ഞമ്മ ചൂരക്കാട്ടിന്റെ തീരജീവിതം :-സമരപത്രം


കഴിഞ്ഞ 7 പതിറ്റാണ്ടായി ചെല്ലാനം തീരത്ത് താമസിക്കുന്ന കുഞ്ഞമ്മ ചൂരേ ക്കാട്ട് തന്റെ ജീവിതം പങ്കു വയ്ക്കുന്നു.  വാസയോഗ്യമല്ലാത്ത സ്വന്തം വീട് പുതു ക്കി പണിയാനുള്ള നെട്ടോട്ടത്തിലാണ് അവർ. തുടർച്ചയായ കടൽകയറ്റമാണ് അവരുടെ വീട് വാസയോഗ്യമല്ലാതക്കിയത്. ഏതു വിധേനയും അവിടെ തന്നെ തുടരുകയായിരുന്നു കഞ്ഞമ്മ താത്തി. പക്ഷേ അടുത്തിടെ ഉണ്ടായ തീപിടുത്തം എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. സ്വന്തം സ്ഥലത്ത് ഒരു വീടു വച്ച് ഒരു ദിവസമെ ങ്കിലും മനുഷ്യനെ പോലെ അന്തസായി കിടന്നുറങ്ങണം എന്ന ആഗ്രഹം പങ്ക് വെക്കുകയാണ് 72 വയസ്സുള്ള കുഞ്ഞമ്മ താത്തി

 

    അന്ന് പടിഞ്ഞാറ് കുറെ ദൂരം വരെ കടപ്പുറമുണ്ടായിരുന്നു. അവിടെയായി രുന്നു ഞങ്ങളെപ്പോഴും. ചൂടുകാലത്ത് ആളുകൾ രാത്രിയിലും പോയി കിടക്കു മായിരുന്നു. കടപ്പുറം തണുക്കുമ്പോൾ തിരിച്ചു വീട്ടിലേയ്ക്കു പോരും. ഞങ്ങളൊ ക്കെ മീൻ പണിക്കാരായിരുന്നു. എന്നെ കല്യാണം കഴിച്ച് ഇവിടെ വന്ന ശേ ഷം മീൻ കച്ചവടമായിരുന്നു ഭർത്താവിന് പണി. വള്ളത്തിൽ നിന്ന് മീനെടു ത്ത് കിഴക്ക് പ്രദേശങ്ങളിൽ പോയി വില്ക്കും. കണ്ടമാനം വഞ്ചികളടുക്കുന്ന ച ന്തക്കടപ്പുറമായിരുന്നു ഇത്. പത്തിരുപത്തെട്ട്‍ പേർ ചേർന്ന് വള്ളത്തിൽ നി ന്ന് മീൻ ഒരുമിച്ചെടുക്കും. എന്നിട്ട് പോയി വില്ക്കും. അന്നൊക്കെ തണ്ടു വലിയ്ക്കു ന്ന വള്ളമായിരുന്നു ഇവിടുണ്ടായിരുന്നത്. പിന്നെ യമഹ വന്നു. അതിനു ജെ ട്ടി വേണം. അങ്ങനെയാണ് ഈ കടപ്പുറത്ത് വള്ളമടുക്കാതായത്. പിന്നീടാ ണ് ഫോർട്ട് കൊച്ചിയ്ക്ക് പോയി മീനെടുത്ത് തുടങ്ങിയത്. ആളുകൾക്ക് പണി യും കൂടുതൽ കിട്ടിത്തുടങ്ങി. നമുക്ക് പിന്നെ അന്നുമിന്നും കഷ്ടപ്പാട് തന്നെ.


    ഞാൻ താമസിച്ചിക്കുന്ന ഈ വീട് അമ്മാമ ത്രേസ്യാ ചാക്കോയുടേതായി രുന്നു. എന്റെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു. പിന്നെ അമ്മാമയാണെന്നെ വളർത്തിയത്. അമ്മയുടെ ഒരു സഹോദരിയും വീട്ടിലുണ്ടായിരുന്നു. അമ്മയ്ക്കും വല്യമ്മയ്ക്കും മീനുണക്കുന്ന പണിയായിരുന്നു. കടപ്പുറത്തന്ന് കുറേയേറെ ചാപ്പ രങ്ങളുണ്ടായിരുന്നു. രാവും പകലും കാവൽക്കാരും. വീടുകൾ വളരെ വിരളമാ യിരുന്നു. ഞാനും പോയിട്ടുണ്ട് മീനുണക്കാൻ.  

    വിവാഹശേഷം ഞാനും ഭർത്താവും ചേർന്ന് വീട് ഓല മേഞ്ഞത് മാറ്റി മേ ൽക്കൂരയുള്ള വീട് പണിതു. അമ്മാമ, വല്യമ്മ, ഭർത്താവ് എല്ലാവരും മരിച്ചു. കുട്ടികളും ഇല്ല. ഇന്ന് എന്റെ വീട്ടിൽ കിടന്നുറങ്ങാൻ പോയിട്ട് ഒന്നിരിയ്ക്കാൻ പോലും കഴിയാത്ത വിധം തകർന്നു കിടക്കുകയാണ്. കടൽവെള്ളം കയറി യിറങ്ങി കെട്ടിക്കിടന്ന് മൊത്തം നശിച്ചു. ജനലോ വാതിലോ മേൽക്കൂരയോ ഒന്നുമില്ല. രണ്ടു കൊല്ലത്തിലേറെയായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച അതി ലെ ഒരു ഒറ്റമുറിയിലാണ് കിടപ്പും പാചകവുമെല്ലാം. ഓരോ കടൽകയറ്റം വരു മ്പോഴും വീടും പറമ്പും വെള്ളത്തിൽ മുങ്ങും. ദിവസങ്ങൾ കഴിഞ്ഞാലേ ആ വെള്ളം ഒഴുകിപ്പോകൂ. അത്ര നാളും അയലത്തെ ആരുടെയെങ്കിലും വീട്ടിൽ ക ഴിയും. കഴിഞ്ഞ മാസമുണ്ടായ ഒരു തീപിടുത്തത്തിൽ അല്പമെങ്കിലും ഉ പ യോഗിച്ചിരുന്ന അവസ്ഥയും ഇല്ലാതായി. വീട് കത്തി നശിച്ചു. കാര്യങ്ങൾ തിരക്കാനോ ആലോചിക്കാനോ ബന്ധുക്കളായിട്ട് എനിക്കാരുമില്ല.

    മരിക്കുന്നതിന് മുൻപ് മനുഷ്യനെപ്പോലെ സ്വന്തമായൊരു വീട്ടിൽ കിടന്നു റങ്ങണമെന്നുണ്ട്. ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ചിരുന്നു. ക ഴിഞ്ഞ പ്രാവശ്യം അനുമതി കിട്ടിയതുമാണ്. അന്നവർ സ്ഥലം നോക്കാൻ വ ന്ന സമയത്ത് ഞാൻ വീട്ടിലില്ലായിരുന്നു. ആ പേരിൽ അന്നത് നഷ്ടപ്പെട്ടു. തിരിച്ചെത്തിയപ്പോൾ മെമ്പറോട് സങ്കടം പറഞ്ഞപ്പോൾ അവ‍ർ പറഞ്ഞത നുസരിച്ച് ഒന്നുകൂടി അപേക്ഷിച്ചു. ഇപ്പോൾ അത് ശരിയായിട്ടുണ്ട് എന്ന് സാ ലി മെമ്പർ പറഞ്ഞു. വേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്. പക്ഷെ പാസാ യിട്ടും എന്താണിത്ര വൈകുന്നത് എന്നെനിക്കറിയില്ല. അതിനിടയ്ക്ക് ചെല്ലാന ത്ത് നിന്നും നിർദ്ധനർക്ക് വീട് വച്ച് കൊടുക്കുന്ന ഒരു സംഘടനയുടെ ആൾ ക്കാർ വന്നിരുന്നു. അവരോട് ഉള്ള കാര്യമെല്ലാം ഞാൻ തുറന്നു പറഞ്ഞു. വാ ർഡ് മെമ്പർ ഇടപെട്ട കേസാണെന്നറിഞ്ഞപ്പോൾ അവർ മെമ്പറെ കണാൻ പോയി. എനിക്ക് വീട് വയ്ക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തതായി അവർക്ക് മെമ്പർ വാക്ക് കൊടുത്തു. അങ്ങനെ അവർ തിരിച്ചു പോയി. മെമ്പ ർ പിന്നീട് എന്റെ അടുത്ത് വന്ന് ഈ സ്ഥലത്തല്ലാതെ വേറൊരിടത്ത് വീട് വ ച്ച് തന്നാൽ താമസിക്കുമോ എന്ന്. ചോദിച്ചു. എനിക്ക് ഈ തീരത്ത് എന്റെ പറമ്പിൽ തന്നെ വയ്ക്കുന്ന വീട് മതി, ഈ പറമ്പ് ഉപേക്ഷിച്ചു ഞാൻ എങ്ങോ ട്ടും പോകില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. എനിക്കറിയില്ല എന്താണ് നട ക്കുന്നതെന്ന്. എന്തുകൊണ്ടാണ് എനിക്ക് മാത്രം ഒരു വീടിനുള്ള സഹായം പ‍ ഞ്ചായത്തി ൽ നിന്നും കിട്ടാത്തത്.

തീരം ഇല്ലാതായിക്കൊണ്ടിരിക്കുമ്പോൾ ചെല്ലാനം പഞ്ചായത്തിൽ അംഗങ്ങളുടെ സാറ്റ് കളി :-സമരപത്രം

    ചെല്ലാനം പഞ്ചായത്തിൽ  വീണ്ടും ഭരണമാറ്റം. സിപിഎമ്മിന്റെ കെ ഡി പ്രസാദിന് പകരം 20-20 മെമ്പർ കെ എൽ ജോസഫ് വീണ്ടും പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുൻപ് കോൺഗ്രസ്സ് പിന്തുണയോടെ പഞ്ചായത്ത് പ്ര സിഡണ്ട് ആയിരുന്ന ആളാണ് കെ എൽ ജോസഫ്. ഇപ്പോൾ സിപിഎം പിന്തുണയോടെയാണ് അദ്ദേഹം പ്രസി ഡന്റ് ആയിരിക്കുന്നത്. മൂന്ന് വർഷത്തിനിടെ 4-ാം തവണയാണ് പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം മാറുന്നത്. 2025 വരെയാണ് ഈ ഭരണസമിതിയുടെ കാലാവധി എന്നതിനാൽ ഇനിയും പുതിയ പ്രസിഡന്റുമാർ ചെല്ലാനം പ ഞ്ചായത്തിന് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വോട്ട് ചെയ്തു വിജയിപ്പിച്ച വോട്ടർമാരെ വിഡ്ഢികളാ ക്കുന്ന ഈ നാടകത്തിനു വേണ്ടി ജനങ്ങളുടെ നികുതിപ്പണം എത്രയാണ് പാഴാകുന്നത് ? ജനങ്ങൾക്ക് എന്ത് നേട്ട മാണ് ഈ കക്ഷിരാഷ്ട്രീയ മത്സരങ്ങൾ കൊണ്ടുണ്ടാകുന്നത്? 

    നിലവിലെ മുന്നണി രാഷ്ട്രീയത്തിന്റെ കാപട്യവും അഴിമതിയും എല്ലാം കണ്ടു സഹികെട്ടാണ് ചെല്ലാനം 20-20 എന്ന കൂട്ടായ്മ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് ഉടലെടുത്തത്. ചെല്ലാനം പഞ്ചായത്ത് നേരിടുന്ന കട ൽകയറ്റവും തീരശോഷണവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പോംവഴി പഞ്ചായത്ത് ഭരണം പിടി ക്കലാണ് എന്ന ലളിതമായ യുക്തിയിലാണ് ആ സംഘടന പ്രവർത്തിച്ചത്. മുന്നണി രാഷ്ട്രീയത്തിന്റെ നെറികേടുക ളും ജനവിരുദ്ധതയും കണ്ടു മടുത്ത ജനങ്ങൾ വളരെ പെട്ടെന്ന് തന്നെ 20-20 എന്ന പരീക്ഷണത്തെ പിന്തുണയ്ക്കുക യും ചെയ്തു. 21 വാർഡുകളിൽ 8 വാർഡുകളിൽ അവർ ജയിച്ചു കയറി. (പിന്നീട് കോടതി വിധിയെ തുടർന്ന് ഒരു വാർഡ് കൂടി അവർക്കു കിട്ടി) ജനങ്ങൾക്ക് വേണ്ടിയുള്ള തിരുത്തൽ ശക്തിയാകുന്നതിനു പകരം തങ്ങൾ എതിർത്ത അതേ കക്ഷിരാഷ്ട്രീയ ചളിക്കുണ്ടിലേയ്ക്കു മുതലക്കൂപ്പ് കുത്തുകയായിരുന്നു 20-20 ചെയ്തത്. കക്ഷിരാഷ്ട്രീയ പോരാട്ട ത്തിൽ അവർ മറ്റുള്ളവർക്ക് വേണ്ടി സ്വയം ചട്ടുകങ്ങളായി മാറി. ഇപ്പോൾ സ്വന്തം സംഘടനയ്ക്കെതിരെ മത്സരിച്ച് കെ എൽ ജോസഫ് പഞ്ചായത്ത് പ്രസിഡന്റ് ആവുന്ന അവസ്ഥ വരെ അത് എത്തിയിരിക്കുന്നു. 

    കേരളത്തിലെ ഏറ്റവും കടുത്ത തീരശോഷണം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ചെല്ലാനം-കൊച്ചി തീരം. ന മ്മു ടെ സംസ്ഥാനത്ത് തീരശോഷണം കൊണ്ട് ഏറ്റവുമധികം റവന്യൂ ഭൂമി നഷ്ടപ്പെട്ട പഞ്ചായത്ത് ചെല്ലാനം പഞ്ചാ യത്താണ്. പക്ഷെ ഈ പ്രശ്നം പരിഹരിക്കാൻ ചെല്ലാനം പഞ്ചായത്തിന് എന്ത് പദ്ധതിയാണുള്ളത്?  കഴിഞ്ഞ 3 വർഷം കടൽകയറ്റവും തീരശോഷണവും പരിഹരിക്കാൻ മണൽചാക്ക് നിറച്ചുവയ്ക്കൽ അല്ലാതെ, അതും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്, ചിലയിടങ്ങളിൽ എന്ത് പ്രതിരോധ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചത്? സർ ക്കാർ നടപ്പിലാക്കുന്ന തീര സംരക്ഷണ പദ്ധതിയിൽ പഞ്ചായത്ത് എന്ത് ഇടപെടലാണ് നടത്തിയത്? ചെല്ലാനം തീരം സംരക്ഷിക്കാൻ കോടതിയിൽ നിലവിലുള്ള കേസ്സുകളിൽ പഞ്ചായത്ത് എന്ത് നിലപാടാണ് എടുത്തത്? ചെ ല്ലാനം തീരം കാർന്നു തിന്നുന്ന കൊച്ചിൻ പോർട്ടിനെതിരെ ചെല്ലാനം പഞ്ചായത്ത് എന്ത് നടപടിയാണ് സ്വീകരി ച്ചത്? ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിച്ചു പോയാൽ കടുത്ത നിരാശയാകും ഫലം. 

    ഇത്രയും ഗുരുതരമായ പ്രശ്ന ങ്ങൾ നിലനില്ക്കെയാണ് ചെല്ലാനം പഞ്ചായത്തിൽ അംഗങ്ങളുടെ കുലുക്കിക്കുത്ത് ക ളി. (വ്യക്തിപരമായി നല്ല മനസ്സുള്ള പഞ്ചായത്ത് അംഗങ്ങൾ ചിലരെങ്കിലും ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷെ ഈ കക്ഷി രാഷ്ട്രീയ മത്സരത്തിൽ അവരുടെ വ്യക്തിപരമായ നന്മ ഒന്നും ചെയ്യാൻ പറ്റാത്ത വിധം അപ്രസക്തമാവു കയാണ്) രാഷ്ട്രീയം എന്നാൽ തെരഞ്ഞെടുപ്പും അധികാരം പിടിക്കലും മാത്രമല്ല എന്നും അധികാരികളെ നിലയ്ക്ക് നി റുത്തുന്ന തിരുത്തൽ ശക്തിയായി പ്രവർത്തിക്കുന്നതും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ആ ജാഗ്രത ക യ്യൊഴിഞ്ഞാൽ മുന്നണി രാഷ്ട്രീയത്തിന് പരസ്പരം വെട്ടാനുള്ള കോടാലിയായി സ്വതന്ത്ര രാഷ്ട്രീയ പരീക്ഷണങ്ങൾ മാ റുമെന്നും ചെല്ലാനം പഞ്ചായത്തിലെ രാഷ്ട്രീയം തെളിയിക്കുന്നു.

വാൽകഷ്ണം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം 20-20 മത്സരിച്ച ഒരു മണ്ഡലം ചെല്ലാനം ഉൾ പ്പെടുന്ന കൊച്ചി ആയിരുന്നു. തീരസംരക്ഷണത്തിൽ പുലർത്തുന്ന അലംഭാവവും അതിൽ ജനങ്ങൾക്കുള്ള പ്രതിഷേ ധവും തുറന്നു കാണിക്കാൻ ചെല്ലാനം-കൊച്ചി ജനകീയവേദി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിയ്ക്കാൻ ആഹ്വാനം ചെ യ്തു. ആ നിലപാടിനെ ഏറ്റവുമധികം എതിർത്തത് ചെല്ലാനം 20-20 ആയിരുന്നു. അന്ന് ചെല്ലാനം 20-20 കിഴ ക്കമ്പലം 20-20 യുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. അന്ന് ചെല്ലാനത്ത് പ്രചരണത്തിന് വന്ന കിഴക്കമ്പലം 20-20 നേതാവും കിറ്റെക്സ് കമ്പനിയുടെ മുതലാളിയുമായ സാബു ജേക്കബ് പറഞ്ഞത്  ചെല്ലാനത്തെ കടൽകയറ്റം പരിഹരിക്കാൻ ഐക്യരാഷ്ട്രസഭയുമായി സംസാരിച്ച് ഫണ്ട് സമാഹരിക്കും എന്നൊക്കെയാണ്. അ ന്ന് സിപിഎമ്മിനെ കടുത്ത ഭാഷയിൽ സാബു ജേക്കബ് വിമർശിച്ചു. ഇതേ സാബു ജേക്കബ് ആണ് 2022-2023 വർഷം സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നല്കിയത് എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നു. അന്ന് ആ തെരഞ്ഞെടുപ്പു കഴിഞ്ഞു പോയതിനു ശേഷം ഈ സാബു ജേക്കബും അദ്ദേഹത്തിന്റെ പാർട്ടിക്കാരും ഈ പ്രദേ ശത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഐക്യരാഷ്ട്ര സഭയുമായുള്ള ചർച്ച ഇപ്പോഴും നടക്കുകയാണോ... അതോ തീർ ന്നോ ആവോ..

സർക്കാരിന്റെ ഡ്രോൺ ആക്രമണത്തെ പട്ടം പറത്തി നേരിടുന്ന കർഷകർ :- ജനകീയ പ്രതിരോധത്തിന്റെ ആവേശോജ്ജ്വല മാത‍ൃക :- സമരപത്രം


ഫെബ്രുവരി 13ന് കർഷകസമരം രണ്ടാം ഘട്ടം ഡൽഹിയിൽ ആരംഭിച്ചിരിക്കുന്നു. ഒരു വർഷം നീണ്ടു നിന്ന ഒന്നാം കർഷകസമരം 2021 ഡിസംബറിൽ അവസാനിപ്പിക്കുമ്പോൾ സർക്കാർ നല്കിയ ഉറപ്പുകളൊന്നും പാലിക്കാത്തതി ൽ പ്രതിഷേധിച്ചാണ് 200 ഓളം കർഷക സംഘടനകൾ വീണ്ടും സമരമാരംഭിച്ചിരിക്കുന്നത്.  സമരം തുടങ്ങി ര ണ്ടാം ദിവസം ദില്ലിയിലെ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ തടിച്ചു കൂടിയ കര്‍ഷകര്‍ക്ക് നേരെ രാത്രി രണ്ട് മണി വരെ പോലീസ് ടിയര്‍ ഗ്യാസും, രാസവാതക പ്രയോഗവും നടത്തി. റബ്ബര്‍ ബുള്ളറ്റ്, ടിയര്‍ഗ്യാസ് പ്രയോഗങ്ങളില്‍ ഒ ട്ടേറെ കർഷകർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചാണ് ഇവ പ്രയോഗിക്കുന്നത്. ഈ ആക്രമണത്തെ കർഷകർ പ്രതിരോധിച്ചത് ആകാശത്തേയ്ക്ക് അനവധി പട്ടങ്ങൾ പറത്തിക്കൊണ്ടായിരുന്നു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ ഇത്തരത്തിൽ സർക്കാർ മനുഷ്യത്വവിരുദ്ധമായി അടിച്ചമർത്തുമ്പോൾ അതിനെതിരെ പ്രതിഷേധി ക്കുന്ന ജനങ്ങളിൽ നിന്ന് സർഗാത്മകമായി ഉയർന്നു വരുന്ന ജനകീയ പ്രതിരോധ രീതികൾക്ക് ഉത്തമോദാഹരണ മാണ് ഈ പട്ടം പറത്തൽ.  സർവ്വസന്നാഹങ്ങളുമുള്ള ഭരണകൂടം ജനകീയ സമരങ്ങളെ അടിച്ചമ‍ർത്താൻ ശ്രമിയ്ക്കു മ്പോൾ ലളിതവും അനായാസവുമായ മാർഗ്ഗങ്ങളിലൂടെയും ഉപാധികളിലൂടെയും ജനകീയ പ്രതിരോധം വികസിപ്പിയ്ക്കു ന്ന ആവേശകരമായ കാഴ്ചയാണിത്. സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമാ യി പ്രചരിപ്പിക്കപ്പെട്ട ചിത്രമാണ് കൊടുത്തിരിക്കുന്നത്.       

2024, മാർച്ച് 1, വെള്ളിയാഴ്‌ച

തീരപരിപാലന അതോറിറ്റിയുടെ ഉത്തരവ് നടപ്പാക്കുക, ചെല്ലാനം-കൊച്ചി തീരം സംരക്ഷിക്കുക :-സമരപത്രം


    
വൈപ്പിൻ കരയിൽ 23 പുലിമുട്ട് നിർമ്മിയ്ക്കുന്നതിനായി കൊച്ചിൻ പോർട്ട് സമർപ്പിച്ച പദ്ധതിയ്ക്ക് തീരപരിപാലന അതോറിറ്റി ഉപാധികളോടെ അനുമതി നല്കി. കേരള തീരപരിപാലന അതോറിറ്റിയുടെ 29.10.2022 ന് ചേർന്ന യോഗത്തിൽ പദ്ധതി ചർച്ച ചെയ്യുകയും ചെല്ലാനത്തെ തീരശോഷണം പരിഹരിയ്ക്കുന്നതിനും തീരസമ്പുഷ്ടീകരണ ത്തിനും എക്കൽ നീക്കത്തിനും നടപടികൾ സ്വീകരിക്കണമെന്നും ചെല്ലാനത്ത് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കു ന്ന തീരസംരക്ഷണ നടപടികൾക്ക് കൊച്ചിൻ പോർട്ടിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാവണമെന്നും 3 മാസ ത്തിനുള്ളിൽ അതുമായി ബന്ധപ്പെട്ട് ഒരു പദ്ധതി സമർപ്പിക്കണമെന്നുമുള്ള ഉപാധികളോടെയാണ് കൊച്ചിൻ പോ‍ർ ട്ടിന്റെ പദ്ധതി അംഗീകരിക്കപ്പെട്ടത്.  
    എന്നാൽ ഒരു വർഷത്തിലധികമായി ട്ട് തീരപരിപാലന അതോറിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ യാ തൊരു ന‍ടപടിയും കൊച്ചിൻ പോർട്ട് സ്വീകരിച്ചതായി അറിവില്ല. ലക്ഷക്കണക്കിന് രൂപ കോർപ്പറേറ്റ് സാമൂഹ്യ ഉ ത്തരവാദിത്ത ഫണ്ടുള്ള കൊച്ചിൻ പോർട്ട് നിലവിൽ ഒരു രൂപ പോലും ചെല്ലാനത്തെ തീരസംരക്ഷണത്തിന് വേ ണ്ടി ചെലവഴിക്കുന്നില്ല. പ്രഖ്യാപിച്ച തീരസംരക്ഷണ പദ്ധതി പോലും നടപ്പിലാക്കാൻ പണമില്ലാതെ സംസ്ഥാന സ ർക്കാർ വലയുമ്പോഴാണിത്!!   
    കൊച്ചിൻ പോർട്ട് വൈപ്പിൻ തീരം സംരക്ഷിയ്ക്കാൻ പുലിമുട്ട് ഇടുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടൊ ന്നുമല്ലെന്ന് വ്യക്തമാണ്. ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെങ്കിൽ അവരാദ്യം ചെയ്യേണ്ടിയിരുന്നത് തങ്ങളുടെ ഡ്രെഡ്ജിങ് നടപടികൾ മൂലം കടുത്ത തീരശോഷണവും കടൽകയറ്റവും മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചെല്ലാ നം-കൊച്ചി തീരം സംരക്ഷിക്കാനുള്ള നടപടികളെടുക്കുക എന്നതായിരുന്നു. അതിനാവട്ടെ യാതൊരു ചെലവുമില്ല. പോർട്ട് ഡ്രെഡ്ജ് ചെയ്തെടുക്കുന്ന എക്കൽ തീരത്ത് ലഭ്യമാവുന്ന തരത്തിൽ നിക്ഷേപിച്ചാൽ മതിയാകും. എന്നാൽ പോർട്ട് അതിന് തയ്യാറല്ല. ഇപ്പോൾ വൈപ്പിനിൽ പുലിമുട്ട് ഇടുമ്പോൾ പുലിമുട്ടുകളുടെ തെക്കുവശത്ത് നികന്നു കിട്ടു ന്ന ഭൂമിയിലാണ് പോർട്ടിന്റെ കണ്ണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. 
    കൊച്ചിൻ പോർട്ടിന്റെ ഇത്തരം ജനവിരുദ്ധവും അന്യായവുമായ നടപടികളെ ചെറുക്കുന്ന കാര്യത്തിൽ കേരള സ ർക്കാരും തികഞ്ഞ പരാജയമാണ്. പലപ്പോഴും പോർട്ടുമായി ഒത്തുകളിച്ച് ശാസ്ത്രീയമായ ഒരു തീരസംരക്ഷണ നടപ ടി ചെല്ലാനം-കൊച്ചി തീരത്ത് നടപ്പാക്കുന്നതിനെ അട്ടിമറിക്കുകയാണ് കേരളസർക്കാർ. തീരദേശപരിപാലന അ തോറിറ്റിയുടെ തീരുമാനവും അട്ടിമറിയ്ക്കപ്പെടുമെന്ന് സംശയിക്കേണ്ടതുണ്ട്. തീരപരിപാലന അതോറിറ്റിയുടെ തീരു മാനമനുസരിച്ച് ചെല്ലാനം-കൊച്ചി തീരത്തിന്റെ സമ്പുഷ്ടീകരണത്തിനും എക്കൽ നീക്കത്തിനും മറ്റുമായി എന്തെന്ത് നടപടികൾ ആണ് സ്വീകരിച്ചത് എന്ന് വെളിപ്പെടുത്താൻ കൊച്ചിൻ പോർട്ടും കേരളസർക്കാരും ബാദ്ധ്യസ്ഥരാണ്.

കോർപ്പറേറ്റുകൾക്കു തീരം- തീരദേശവാസിയ്ക്ക് പുനർഗേഹവും : പൗരപ്രമുഖരുടെ നവകേരള ബഡ്ജറ്റ് :-സമരപത്രം

     കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലുകളും മൂലം നിലനില്പ് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന തീര ദേശത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഒരു ബഡ്ജറ്റാണ് കെ. എൻ ബാലഗോപാൽ അവതരിപ്പി ച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം ഭാവികേരളത്തിന്റെ വികസന കവാടം എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. വി ഴിഞ്ഞം തുറമുഖത്തോട് ചേർന്ന് 50 കി.മി. പരിധിയിൽ പതിനായിരം ഏക്കർ ഭൂമി പല വിധത്തിൽ ലഭ്യമാക്കി ഒ രു സമഗ്രമായ ഹബ്ബിന്റെ നിർമ്മാണമാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട് പ്രത്യേക വികസനമേഘല, തുറമുഖത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ആഗോള നിക്ഷേപക സംഗമം, തുറമുഖം കേന്ദ്രീകരിച്ചുകൊണ്ട് ദേശീയപാത 66, മല യോര തീരദേശപാതകളുടെ വികസനം, ഫോർട്ട്കൊച്ചിയിൽ 500 പേരിൽ കൂടുതലുള്ള കൂടിച്ചേരലു കൾക്കായി സ്വ കാര്യ നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള  സൗകര്യ വികസനം എന്നിങ്ങനെ പോകുന്നു വികസന പദ്ധതികളുടെ പ്ര ഖ്യാപനം. പ്രവാസിമലയാളികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കും എന്ന് കേൾക്കുമ്പോൾ ആരും തെറ്റിദ്ധരിക്കേ ണ്ട. യൂസഫലിയും രവിപിള്ളയും പോലുള്ള മുതലാളിമാർക്കുള്ള നിക്ഷേപ സാധ്യതകൾ തുറന്നു കൊടുക്കപ്പെടുന്നു എ ന്നേ അതിനർത്ഥമുള്ളൂ.

    മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാ ന സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനും 60 കോടി നീക്കി വയ്ക്കുമ്പോൾ തീരജനതയെ കുടിയിറക്കാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടിയാണ് നീക്കി വച്ചിരിക്കുന്നത്. ക ഴിഞ്ഞ വർഷം നീക്കി വച്ചതിലും ഇരട്ടിയാണ് ഇതെന്നും മന്ത്രി ഊറ്റം കൊള്ളുന്നു. (കണ്ടോ..!! ഞങ്ങൾക്ക് എന്ത് കരുതലാണ്..!!) അതേസമയം തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് ആകെ നീക്കി വച്ചിരിക്കുന്നത് 15 കോടി രൂ പയാണ്. വിഴിഞ്ഞം തുറമുഖം പോലെ കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട വികസന പദ്ധതികൾക്ക് പ്രോത്സാഹനം നല്കുമെന്നും സർക്കാർ പറയുന്നു. 

    ഫലത്തിൽ തീരസംരക്ഷണ പ്രവർത്തനങ്ങളിൽ പിണറായി സർക്കാരിന്റെ പ്രധാന ഊന്നൽ തീരദേശവാസിക ളെ കുടിയിറക്കുന്നതിലാണെന്നും തീരസംരക്ഷണ നടപടികൾക്ക് അതിനു ശേഷമുള്ള പ്രാധാന്യമേ ഉള്ളു എന്നുമാണ് ബഡ്ജറ്റിലെ തുക വകയിരുത്തലിൽ നിന്നും മനസ്സിലാക്കാനാകുക. തുറമുഖ അനുബന്ധ വികസന പ്രവർത്തനങ്ങൾ ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച സാഗർമാല പദ്ധതിയുടെ കാഴ്ചപ്പാടാണ്. സ്വ കാര്യ നിക്ഷേപം സ്വീകരിച്ചും ജനങ്ങളെ വൻ തോതിൽ കുടിയൊഴിപ്പിച്ചും പരിസ്ഥിതി നാശം ഉണ്ടാക്കിയും നടപ്പി ലാക്കുന്ന ഇത്തരം നയങ്ങൾക്ക് തങ്ങൾ എതിരാണെന്ന് പറയുന്ന എൽഡിഎഫ് പക്ഷെ പരസ്യമായി തന്നെ ആ ന യങ്ങളുടെ നടത്തിപ്പുകാരായി മാറുന്ന വിരോധാഭാസം വീണ്ടും തുറന്നു കാട്ടപ്പെടുകയാണ് ഈ ബഡ്ജറ്റിലൂടെ. 

    വിഴിഞ്ഞം തുറമുഖം ഭാവികേരളത്തിന്റെ വികസന കവാടമാണെന്ന് പറയുമ്പോൾ തീരത്തുനിന്നും അന്യരാക്കപ്പെ ടുന്ന മത്സ്യത്തൊഴിലാളികൾ കല്ലുകടിയാകുന്നുണ്ട്. അതുകൊണ്ടാണ് അവരും വികസനത്തിന്റെ അവകാശികളാ ണെന്നും അതീവ ദരിദ്രരായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കും എ ന്നും പ്രഖ്യാപിക്കേണ്ടി വരുന്നത്. സർക്കാർ വക ഫണ്ട് കൂടാതെ CSR ഫണ്ടും അതിനു വേണ്ടി ലഭ്യമാക്കും എന്നും പറയുന്നു. സമ്പന്നൻ കാശുവാരി കൂട്ടുമ്പോൾ അവന്റെ നിറഞ്ഞ പോക്കറ്റിൽ നിന്നും ചാടി പോവുന്ന നാണയത്തുട്ടുക ൾ കുനിഞ്ഞെടുത്തു കൊണ്ട് ദരിദ്രനും വികസിക്കാൻ കഴിയും എന്ന കിനിഞ്ഞിറങ്ങൽ സിദ്ധാന്തം അവതരിപ്പിക്കു ന്നത് ഇടതുപക്ഷമാണ്.   

    കേരളത്തിന്റെ തീരത്തെ  13 മേഖലകളായി തിരിച്ചു കൊണ്ട് ഓരോ പ്രദേശത്തും സ്വകാര്യ പങ്കാളിത്തത്തോടെ ഒരു സാമ്പത്തിക-വ്യാവസായിക ഇടനാഴി വികസിപ്പിക്കാനുള്ള പഠനം നടത്താൻ സർക്കാർ അനുമതി നല്കിയതും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. കിഫ്‌ബി വഴി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയ്ക്കുവേണ്ടി ഭൂ മി ഏറ്റെടുക്കാൻ 287.76 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഫലത്തിൽ തീരവും കടലും കോർപ്പറേറ്റു കൾക്കും തീരദേശവാസിക്ക് 10 ലക്ഷത്തിന്റെ പുനർഗേഹവും എന്ന നയമാണ് നടപ്പിലാക്കപ്പെടുന്നത്. പൗരപ്രമുഖ രുടെ ഈ നവ കേരത്തിൽ തീരദേശവാസി വെറും അഭയാർത്ഥി മാത്രമാണെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്ന ബ ഡ്ജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...