2024, ഏപ്രിൽ 14, ഞായറാഴ്‌ച

കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക ; സമരപത്രം

    


തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസ്സുകളി ൽ  കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക,
കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള തീരസംരക്ഷണം ആരംഭിക്കുന്ന തിയ്യതി ഉടൻ പ്ര ഖ്യാപിക്കുക, സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ പദ്ധതി  സമയബ ന്ധിതമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചെല്ലാ നം-കൊച്ചി ജനകീയവേദി കഴിഞ്ഞ മാർച്ച് 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തോപ്പുംപടിയിൽ പ്രതിഷേധ ധർണ്ണ നടത്തി. 


 
ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരജനത നടത്തിവരുന്ന ജനകീയ സ മരം 1612 ദിവസങ്ങൾ പിന്നിട്ട വേളയിലാണ് ജനകീയവേദി ഇത്തരമൊരു സമരവുമായി മുന്നിട്ടിറങ്ങിയത്. 2021 ൽ പ്രഖ്യാപിച്ച ഭാഗികമായ തീരസം രക്ഷണ നടപടികളല്ല ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരം ഒ റ്റത്തീരമായി കണ്ടുകൊണ്ടുള്ള സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ ന ടപടികളാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സൗദി, കാട്ടിപ്പറമ്പ്,  കണ്ണമാലി എന്നിവിടങ്ങളിലെ സമരപ്പന്തലുകൾ കേന്ദ്രീകരിച്ച് ജനകീയവേ ദിയുടെ സമരം നടന്നു വരുന്നത്. 

 


തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേ സിൽ സർക്കാർ നടപ്പാക്കാൻ പോകുന്ന തീരസംരക്ഷണ നടപടികൾ എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കോടതി ഉത്തരവിട്ടി രിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതോടൊപ്പം നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്ത കാട്ടിപ്പറമ്പ് മുതൽ വടക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ചെല്ലാനം-കൊ ച്ചി ജനകീയവേദിക്കു വേണ്ടി വി.ടി. സെബാസ്ട്യൻ നല്കിയ ഹർജിയും കോട തിയുടെ പരിഗണനയിലാണ്.  കേരളാ ഹൈക്കോടതിയിൽ സർക്കാർ ജന ങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും എത്രയും പെട്ടെന്ന് ത ന്നെ കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണ ത്തിനായുള്ള പദ്ധതി നടപ്പിലാക്കണമെന്നും ഈ അവസരത്തിൽ ചെല്ലാനം-കൊച്ചി ജനകീയവേദി ആവശ്യപ്പെട്ടിരിക്കുകയാണ്.  ഈ ആവശ്യം ഉന്നയി ച്ചു കൊണ്ടാണ് തോപ്പുംപടിയിൽ പ്രതിഷേധ ധർണ്ണ നടന്നത്. 

   


ധർണ്ണ പിയുസിഎൽ സംസ്ഥാന കൺവീനർ അഡ്വ. പി. ചന്ദ്രശേഖർ ഉ ദ്‌ഘാടനം ചെയ്തു.  തുടർന്ന് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി എസ് പൊടിയൻ, ജില്ലാ സെക്രട്ടറി ഷിജി തയ്യിൽ, അജാമ ളൻ, വി ടി സെബാസ്റ്റ്യൻ, അഡ്വ തുഷാർ നിർമ്മൽ, ജയൻ കുന്നേൽ, സുജ ഭാരതി, ജെയ്സൻ കൂപ്പർ, മെറ്റിൽഡ ക്ലീറ്റസ് തുടങ്ങിയവർ സംസാരിച്ചു.

2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ക്ഷണിച്ച സദ്യക്ക് ഇലയിട്ടിട്ട് ഊണില്ലായെന്ന് ചെല്ലാനം-കൊച്ചി തീരവാസികളോട് സർക്കാർ:- സമരപത്രം


ചെല്ലാനം തീരസംരക്ഷണ പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കും എ ന്ന വായ്ത്താരി കേൾക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്ന് കഴിഞ്ഞു. കണ്ണമാലി മുത ൽ സിഎംഎസ് പാലം വരെയുള്ള പ്രദേശത്ത് ടെട്രാപോഡ് കടൽഭിത്തിയും പുത്തൻതോട്-കണ്ണമാലി തീരത്ത് 9 പുലിമുട്ടുകളുമാണ് രണ്ടാംഘട്ട പദ്ധതി യിൽ ഉൾപ്പെട്ടിട്ടുള്ളത്. 2023 ഏപ്രിലിൽ ചെല്ലാനം സന്ദർശിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നവംബറിൽ 2-ാം ഘ ട്ട നിർമ്മാണം ആ രംഭിക്കുമെന്നും 320 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെ ന്നുമാണ് പ്രഖ്യാപിച്ചത്.  ഇതിന്റെ ചുവട് പിടിച്ചാണ് കഴിഞ്ഞ ജൂലൈയിൽ കടൽകയറ്റത്തെ തുടർന്ന് ജനങ്ങൾ സമരമാരംഭിച്ചപ്പോൾ സമരത്തിന്റെ ആ വശ്യമില്ല, നവംബറിൽ പണി തുടങ്ങുമെന്ന പ്രചരണം. നവംബർ കഴിഞ്ഞു, പണി തുടങ്ങിയില്ല. ജനകീയവേദി പ്രവർത്തകർ നല്കിയ വിവരാവകാശ അ പേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ രണ്ടാം ഘട്ട നിർമ്മാണത്തിന്  വിശദമായ പ ദ്ധതി റിപ്പോർട്ട് തയാറാക്കി സർക്കാരിലേക്ക് നല്കിയിട്ടുണ്ടെന്നും അനുമതി കിട്ടിയിട്ടില്ല എന്നുമാണ് പറഞ്ഞത്. അതിനുശേഷം മത്സ്യത്തൊഴിലാളി യൂ ണിയന്റെ തീരദേശജാഥ ഈ തീരത്ത് കൂടി കടന്നു പോയി. ജാഥയ്ക്ക് നല്കിയ സ്വീകരണത്തിൽ പങ്കെടുത്ത വ്യവസായമന്ത്രി പി.രാജീവ് രണ്ടാംഘട്ടത്തിന് 247 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു എന്ന വാർത്ത വന്നു. പി ന്നാലെ സിപിഎം കണ്ണമാലി ലോക്കൽ കമ്മറ്റി 247 കോടി പാസാക്കിയ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് വ്യാപകമായ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രചരണം അഴിച്ചുവിട്ടു. സമരത്തിൽ സജീവമായിരുന്ന പല ശുദ്ധഗതിക്കാരും ഈ പ്രചരണം വിശ്വ സിച്ചു സമരത്തിൽ നിന്നും പിന്മാറുന്ന സ്ഥിതിയുണ്ടായി. പക്ഷെ ജനകീയ വേദി തുടക്കം മുതൽ പറയുന്നതാണ് ഈ പ്രചരണം ജനകീയ സമരത്തെ ത കർക്കാനുള്ള നുണ പ്രചരണം മാത്രമാണ് എന്ന്. 'സത്യം ലോകസഞ്ചാര ത്തിനു പുറത്തിറങ്ങി ചെരുപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ഒരു വട്ടം ലോക സഞ്ചാരം പൂർത്തിയാക്കും' എന്ന ആപ്തവാക്യത്തെ ശരി വയ്ക്കുന്നതാണ് ഇവി ടെയും നമ്മുടെ അനുഭവം. നവകേരള സദസ്സിൽ കണ്ണമാലി സമരപ്പന്തലിനെ പ്രതിനിധീകരിച്ചു കൊണ്ട് പുഷ്പി ജോസഫ് നല്കിയ പരാതിയിൽ എറണാകു ളം എക്സിക്യൂട്ടീവ് എഞ്ചിനിയർ നല്കിയ മറുപടിയിൽ രണ്ടാംഘട്ട നിർമ്മാണ പദ്ധതി ഇപ്പോഴും സർക്കാരിന്റെ അന്തിമ പരിഗണനയിലാണ് എന്നാണ് പറ യുന്നത്. പദ്ധതി നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന കെ. ഐ.ഐ.ഡി. സിയ്ക്ക് ജനകീയവേദി കൺവീനർ വി.ടി. സെബാസ്റ്റ്യൻ നല്കിയ വിവരാവകാ ശ അപേക്ഷയിലും രണ്ടാംഘട്ട പദ്ധതിയുടെ ഡി.പി. ആർ സർക്കാരിന്റെ അ നുമതിക്കായി സമർപ്പിച്ചിട്ടുണ്ട് എന്നാണ് മറുപടി. അതായത് രണ്ടാംഘട്ട പ ദ്ധതിക്കുള്ള അനുമതി സർക്കാർ ഇതേ വരെ നല്കിയിട്ടില്ല എന്നർത്ഥം. 247 കോടി രൂപ രണ്ടാംഘട്ട പദ്ധതിക്ക് അനുവദിച്ചു എന്ന സിപി എം കണ്ണമാലി ലോക്കൽ കമ്മറ്റിയുടെ പ്രചരണം  കല്ലുവച്ച നുണയാണെന്ന് ചുരുക്കം. പക്ഷെ ചതിയുടെ കഥ അവിടം കൊണ്ടും തീരുന്നില്ല !! കഴിഞ്ഞ ഒരു കൊല്ലമായി ര ണ്ടാംഘട്ട നിർമ്മാണത്തിനുള്ള സർക്കാർ അനുമതിയ്ക്കായി നമ്മൾ കാത്തിരി ക്കുകയാണ്.  രണ്ടാംഘട്ട നിർമ്മാണത്തിന് സർക്കാർ അനുമതിക്കായുള്ള എ ല്ലാ രേഖകളും സർക്കാരിന് മുന്നിൽ ഉണ്ട്. പക്ഷെ സർക്കാർ അതിൽ നടപ ടി എടുക്കുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് പുതിയ വാർത്ത വരുന്നത്. അന്ധകാരനഴി മുഖത്ത് ചെല്ലാനം മാതൃകയിൽ കടൽഭിത്തിയും പുലിമുട്ടും നി ർമ്മിക്കാൻ 9 കോടി രൂപ യുടെ പദ്ധതിക്ക് ഭരണാനുമതി നല്കിയിരിക്കു ന്നു.!!   പദ്ധതി ഉടനെ നടപ്പിലാക്കുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞത് കണ്ണ മാലി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ! കഴിഞ്ഞ വർഷം  വെള്ളം കയറി ഒഴുകിയത് കണ്ണമാലി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ! പക്ഷെ ടെട്രാ പോഡ് കടൽഭിത്തിയും പുലിമുട്ടുകളും നിർമ്മിയ്ക്കാനനുമതി കൊടുത്തത് അ ന്ധകാരനഴി മുഖത്ത്!!   ജനങ്ങളുടെ സമരത്തെ തകർക്കാൻ നുണ പ്രചര ണം നടത്തിയവർക്ക് ഇനി എന്താണ് പറയാനുള്ളത് ? 247 കോടി പാ സാക്കിയെന്നു നുണപ്രചരണം നടത്തിയവർ മാളത്തിലേക്ക് വലിഞ്ഞിരിക്കു കയാണ്. പക്ഷെ നുണ ഇപ്പോഴും ചെല്ലാനം തീരത്ത് കറങ്ങി കൊണ്ടിരിക്കു ന്നു.

2024, മാർച്ച് 28, വ്യാഴാഴ്‌ച

ചെല്ലാനം ഹാർബറിലെ പകൽക്കൊള്ള

    

ചെല്ലാനം ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യബന്ധന യാനങ്ങ ൾക്കും ടോൾ ഏർപ്പെടുത്തിയ നടപടിയ്ക്കെതിരെ തൊഴിലാളികൾ നടത്തിയ സമരം വിജയിച്ചിരിയ്ക്കുന്നു. മാർച്ച് 8-ാം തീയതി ആരംഭിച്ച സമരമാണ് 14 നു നടന്ന ചർച്ചയിൽ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് വിജയത്തിലെത്തിയത്. 5-ാം ദിവസമായ 13 ന് സമരത്തിന് അ ഭിവാദ്യമർപ്പിച്ചു കൊണ്ട് ജനകീയവേദി ഹാർബറിലെത്തി തൊഴിലാളികളെ അഭിവാദ്യം ചെയ്തു സംസാരിച്ചിരുന്നു.  

    ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഒത്താശയോടെ നടന്ന പകൽ കൊള്ളയായിരുന്നു ഹാർബറിൽ നടന്ന ടോൾ പിരിവ്. 2019  ൽ ഹാർബർ എൻജിനീയറിങ് വകുപ്പ് പുറത്തിറക്കിയ ഒരു ഉത്തരവിൽ പറയും പ്രകാരമാ ണ് ഈ ടോൾ പിരിക്കുന്നത് എന്നാണ് പറയുന്നത്. സർക്കാർ ഉത്തരവ് (അ ച്ചടി)  നം. 28/ 2019/ ധന പ്രകാരമാണ് ടോൾ പിരിക്കുന്നത് എന്നാണു ഹാർബർ എൻജിനീയറിങ് വകുപ്പിനു വേണ്ടി ചീഫ് എൻജിനീയർ പുറപ്പെടു വിച്ച ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ സർക്കാർ ഉത്തരവനുസരിച്ച് വി വിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും മറ്റും പൊതുജന ങ്ങൾക്ക് നല്കി വരുന്ന  സേവനങ്ങൾക്ക് നിലവിൽ ഈടാക്കി വരുന്ന സേവ ന ഫീസ്/ചാർജ്ജ് 01-04-2019 മുതൽ 5% വർദ്ധന വരുത്താനാണ് പറ ഞ്ഞിരിക്കുന്നത്. ഈ ഉത്തരവ് നിലവിൽ  ഫീസ് ഈടാക്കുന്ന  സേവനങ്ങ ൾക്ക് മാത്രമാണ് ബാധകമെന്ന് സർക്കാർ ഉത്തരവിൽ നിന്ന് തന്നെ വ്യക്ത മാണ്. 
  

 
എന്നാൽ ഈ ഉത്തരവിന്റെ മറവിൽ ഹാർബർ ഉപയോഗിക്കുന്ന മത്സ്യ തൊ ഴിലാളികൾക്കും മത്സ്യബന്ധന യാനങ്ങൾക്കും പുതിയതായി ടോൾ ചുമത്താ നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് ശ്രമിച്ചത്. സംസ്ഥാന വ്യാപക മായി ബാധകമായ ഉത്തരവാണെങ്കിലും കേരളത്തിലെ 27 ഓളം വരുന്ന ഫി ഷറീസ് ഹാർബറുകളിൽ ചെല്ലാനത്തു മാത്രമാണ് ഇപ്പോൾ ടോൾ പിരിക്കാ നുള്ള ശ്രമം ആരംഭിച്ചിരിക്കുന്നതെന്നാണ്  മനസിലാക്കാൻ കഴിയുന്നത്. 2019 ൽ ഇറക്കിയ ഉത്തരവായിട്ടും ഇന്നേവരെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം ഭയന്ന് നടപ്പിലാക്കാതെ വച്ചിരുന്ന ഉത്തരവ് പരീക്ഷണാടി സ്ഥാനത്തിൽ ചെല്ലാനം ഹാർബറിൽ നടപ്പിലാക്കാനും പിന്നീട് സംസ്ഥാന വ്യാപകമാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്വാഭാവികമായും സംശ യിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയാധികാരത്തിന്റെ മുഷ്ക് ഉപയോ ഗിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു കൊണ്ട് ടോൾ പിരിക്കാനുള്ള ശ്രമ മാണ് ചെല്ലാനത്ത് നടന്നത്. ഹാർബറിലേക്ക് തൊഴിലാളികൾ സ്വതന്ത്രമാ യി പ്രവേശിക്കുകയും വള്ളങ്ങൾക്ക് ആവശ്യമായ ഇന്ധനവും വളയും മറ്റു തൊ ഴിൽ ഉപകരണങ്ങളും കൊണ്ടുപോയിരുന്നതുമായ വഴികൾ നിയമവിരുദ്ധമാ യി അടച്ചു കെട്ടുകയും ഒരൊറ്റ പ്രവേശന കവാടത്തിലൂടെ മാത്രം പ്രവേശനം നിയന്ത്രിക്കുകയും ചെയ്ത നടപടിയിലൂടെയാണ് ഈ ജനവഞ്ചനക്ക് തുടക്കം കു റിച്ചത്. സമരത്തിന് നേതൃത്വം കൊടുത്ത കെ.എസ്.എം.ടി.എഫ്. നും 6 ദി വസങ്ങൾ ഉശിരാർന്ന സമരം കാഴ്ച വെച്ച മത്സ്യതൊവിലാളികൾക്കും അഭി വാദ്യങ്ങൾ..

പ്രതിഷേധ ധർണ്ണ


തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസ്സുകളിൽ  കേരള സർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക !!

കണ്ണമാലി മുതൽ ബീച്ച് റോഡ് വരെയുള്ള തീരസംരക്ഷണം ആരംഭിക്കുന്ന തിയ്യതി ഉടൻ പ്രഖ്യാപിക്കുക !!

 സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ പദ്ധതി  സമയ ബന്ധിതമായി പൂർത്തിയാക്കുക !!

പ്രിയ സുഹൃത്തേ,
 ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരജനത നടത്തിവരുന്ന ജനകീയ സ മരം 1604 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 2021 ൽ പ്രഖ്യാപിച്ച ഭാ ഗികമായ തീരസംരക്ഷണ നടപടികളല്ല ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വ രെയുള്ള തീരം ഒറ്റത്തീരമായി കണ്ടുകൊണ്ട് സമഗ്രവും ശാസ്ത്രീയവുമായ തീര സംരക്ഷണ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗദി, കാട്ടി പ്പറമ്പ്,  കണ്ണമാലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജനകീയസമരം നടന്നു വ രികയാണ്. തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവി ലുള്ള കേസിൽ സർക്കാർ നടപ്പാക്കാൻ പോകുന്ന തീരസംരക്ഷണ നടപടിക ൾ എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കോടതി ഉ ത്തരവിട്ടിരിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്ന തോടൊപ്പം നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്ത കാട്ടിപ്പറമ്പ് മുതൽ വട ക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനുള്ള നടപ ടികൾ കൂടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ചെ ല്ലാനം-കൊച്ചി ജനകീയവേദിക്കു വേണ്ടി വി.ടി. സെബാസ്ട്യൻ നല്കിയ ഹർ ജിയും കോടതിയുടെ പരിഗണനയിലാണ്.  കേരളാ ഹൈക്കോടതിയിൽ സ ർക്കാർ ജനങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും എത്രയും പെട്ടെന്ന് തന്നെ കണ്ണമാലി മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനായുള്ള പദ്ധതി നടപ്പിലാക്കണമെന്നും ഈ അവസരത്തിൽ ചെല്ലാനം-കൊച്ചി ജനകീയവേദി ആവശ്യപ്പെടുകയാണ്.  ഈ ആവശ്യം ഉ ന്നയിച്ചു കൊണ്ട് മാർച്ച് 22 നു വൈകീട്ട് 5 മണിക്ക് തോപ്പുംപടിയിൽ വച്ച് നടക്കുന്ന സായാഹ്‌ന ധർണ്ണ പിയുസിഎൽ സംസ്ഥാന കൺവീനർ അഡ്വ. പി. ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്യും.  കടൽകയറ്റമില്ലാത്ത സുരക്ഷിത തീരം സ്വപ്നം കാണുന്ന മുഴുവൻ തീരദേശവാസികളും ധർണ്ണയിൽ പങ്കെടുക്കണമെ ന്ന് അഭ്യർത്ഥിക്കുന്നു. 

2024, മാർച്ച് 20, ബുധനാഴ്‌ച

മത്സ്യ തൊഴിലാളികൾക്ക് കടൽ അന്യമാക്കുന്ന WTO കരാർ

    അബുദാബിയിൽ വച്ച് നടന്ന 13 -മത് WTO കോൺഫറൻസിൽ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ മൽസ്യബന്ധനത്തിനായി നല്കി വരുന്ന ഇന്ധന സബ്സിഡി പൂർണ്ണമായും എടുത്തു കളയണമെന്നു നിഷ്ക‍ർഷിച്ചിരിയ്ക്കുന്ന കരാറിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണ്. 'ആഴക്കടൽ മൽസ്യ സമ്പത്തിന്റെ സംരക്ഷണ'മെന്ന ന്യായമാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നതിന് അവർ കണ്ടെത്തുന്നത്. മണ്ണെണ്ണ, പെട്രോൾ, ഡീസൽ എന്നിവ ഉപയോഗിച്ചുള്ള യാനങ്ങൾ മത്സ്യബ ന്ധനത്തിനായി പോകുന്നത് കടൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധി ക്കുന്നുവെന്നും അത് ആഗോളതാപനം വർദ്ധിപ്പിക്കുകയും അങ്ങനെ മത്സ്യസ മ്പത്ത് ക്ഷയിക്കുവാനിട നല്കുന്നുവെന്നുമൊക്കെയുള്ള ന്യായങ്ങൾ നിരത്തിയാ ണ് 2022 ൽ ജനീവയിൽ ചേർന്ന WTO 12-ാമത് മിനിസ്റ്റീരിയൽ കോ ൺഫറൻസ് ഇത്തരമൊരു കരാർ രൂപകൽപന ചെയ്തത്. മത്സ്യത്തൊഴിലാ ളികൾക്ക് വികസ്വര-ചെറു വികസിത രാജ്യങ്ങൾ നല്കി വരുന്ന ഇന്ധന സ ബ്‌സിഡി നിർത്തലാക്കിയാൽ അനിയന്ത്രിതമായും നിയമവിരുദ്ധമായും(Ille gal, Unregulated, & Unreported) ആഴക്കടലിൽ നടക്കുന്ന വി നാശകരമായ മൽസ്യബന്ധനത്തെ തടയാമെന്നാണ് കരാർ പറയുന്നത്.

    മത്സ്യബന്ധനം വ്യാവസായികാടിസ്ഥാനത്തിൽ നടക്കുന്ന യൂറോപ്യൻ രാ ജ്യങ്ങളെ ഇത് ദോഷകരമായി ബാധിച്ചേക്കില്ല. പക്ഷേ ഇന്ത്യ പോലുള്ള രാ ജ്യങ്ങളുടെ സ്ഥിതി അതല്ല. ജനസംഖ്യയിൽ നല്ലൊരു വിഭാഗം ആളുകൾ ഇ വിടെ കടലിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഇപ്പോൾ ലഭിക്കുന്ന വളരെ നാ മമാത്രമായ സബ്‌സിഡിയുമായി കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ക്ക് ഓഫ് സീസണിൽ ഇന്ധനവില കിഴിച്ചാൽ ബാക്കിയൊന്നും കിട്ടാത്ത അവസ്ഥ നിലനില്ക്കുകയും ചെയ്യുന്നു. ഗ്യാസ് എൻജിൻ ഇവിടെ പ്രായോഗിക മല്ലെന്നും തൊഴിലാളികൾ പറയുന്നു. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾക്ക നുസരിച്ച് പരമ്പരാഗത മത്സ്യബന്ധനത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന കാ ര്യത്തിൽ തർക്കമില്ല. എന്നാൽ ഗവണ്മെന്റ് നയരൂപീകരണങ്ങൾ കൊണ്ട് ത ന്നെ അരികുവല്ക്കരിക്കപ്പെട്ട ജനതയായ മത്സ്യതൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുവാൻ സർക്കാർ ശ്രമിയ്ക്കു ന്നുമില്ല.          

   ഈ സാഹചര്യത്തിൽ കടൽ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള വെ റും ആകുലതയല്ല ഈ കരാറിന് പിന്നിലുള്ളതെന്നു ന്യായമായൂം സംശയമു ണർത്തുന്നു. അറബിക്കടലിന്റെ മൽസ്യ സമ്പത്തിനു മേൽ ആഗോള കോർപ്പ റേറ്റ് കഴുകൻ കണ്ണുകൾ വട്ടമിട്ടു പറക്കുന്നുണ്ട് എന്ന് തീരത്തെ സമീപകാല ച ലനങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് മനസിലാക്കാൻ കഴിയും. പ്രസ്തുതകരാർ നിലവിൽ വന്നാൽ അത് നടപ്പിലാക്കുന്നതിനായി ഫണ്ടിങ് സഹായവും മറ്റ് സാങ്കേതിക സഹായങ്ങളും WTO നല്കുമെന്നും പറയുന്നുണ്ട്. അറബിക്കടലി ന്റെ തീരങ്ങളിൽ അധിവസിക്കുന്ന ജനസമൂഹത്തെ അവിടെ നിന്നും പറിച്ചെ റിഞ്ഞു കൊണ്ട് കടലും തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള ഒരു ക രാറായാണ് നമ്മൾ ഇതിനെ മനസിലാക്കേണ്ടത്. ലോകരാജ്യങ്ങളുടെ ആ ധിപത്യത്തിന് മുന്നിൽ മുട്ടിലിഴയുന്ന സമീപനമാണ് ഇന്ത്യ തുടരുന്നതും. ഇ ന്ത്യയിൽ നിന്നും നാഷണൽ ഫിഷ് വർക്കേഴ്സ് യൂണിയനെ പ്രതിനിധീകരിച്ച് WTO കോൺഫെറെൻസിൽ പങ്കെടുത്ത ജാക്സൺ പൊള്ളയിൽ പറയുന്നത് ഇന്ത്യൻ മത്സ്യ തൊഴിലാളികളുടെ നില അവതാളത്തിലാണെന്നും കരാറിനെ തിരെ ഉറച്ച നിലപാടെടുക്കാൻ രാജ്യം തയ്യാറാവുന്നില്ലെന്നുമാണ്. അതിജീവ നത്തിനു വേണ്ടി മത്സ്യബന്ധനം നടത്തുന്ന സ്വന്തം രാജ്യത്തെ തീരജനതയു ടെ സവിശേഷതകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഈ കരാറിൽ ഒപ്പു വയ്ക്കാൻ ത യ്യാറല്ല എന്ന് ഉറപ്പിച്ചു പറയാൻ ഇന്ത്യ ഇന്ന് വരെ തയ്യാറായിട്ടില്ല. ഇനി ത യ്യാറായാലും ഇല്ലെങ്കിലും 31 രാജ്യങ്ങൾ കൂടി ഒപ്പു വച്ചാൽ കരാർ പ്രാബല്യ ത്തിൽ വരികയും ചെയ്യും. 160 രാജ്യങ്ങൾ അംഗങ്ങളായുള്ള സംഘടനയിൽ 71 പേർ നിലവിൽ കരാറിൽ ഒപ്പു വച്ചു കഴിഞ്ഞു. 

  ത്തരം ജനദ്രോഹപരമായ കരാറുകൾ അംഗരാജ്യങ്ങളിൽ നടപ്പിലാക്കാൻ ശ്രമിയ്ക്കുന്ന WTO യിൽ നിന്ന് പുറത്ത് പോകാനാണ് ഇന്ത്യ ആദ്യം ധൈ ര്യം കാണിക്കേണ്ടത്. രണ്ടാം കർഷക സമരം ഈ ആവശ്യം മുന്നോട്ട് വച്ചു കഴിഞ്ഞു. പക്ഷെ ഇന്ത്യയെ സംബന്ധിച്ച് വിദേസ/സ്വദേശ സാമ്പത്തിക സ ഹായത്തോടെ വൻപദ്ധതികൾ കൊണ്ടു വന്ന് അതിനായി സാധാരണക്കാ രായ ആളുകളെ കുടിയൊഴിപ്പിച്ച് കാടും കടലും മണ്ണും ധാതുസമ്പത്തുമെല്ലാം ത ന്നെ ആഗോള കോർപ്പറേറ്റുകൾക്ക് എണ്ണിക്കൊടുക്കുന്നതിന്റെ തത്രപ്പാടിലാ ണ് അധികാരികൾ. 2016 മുതൽ തീരദേശത്തും അത് സ്പഷ്ടമായി കഴിഞ്ഞു. സാഗർമാല എന്ന വൻപദ്ധതി അതിനായി കൊണ്ട് വന്നതാണ്. കടൽ കോ ർപ്പറേറ്റുകൾക്ക് പാട്ടത്തിനു കൊടുക്കുന്ന പദ്ധതികളടക്കമുള്ള ബ്ലൂ ഇക്കണോ മി, തീരത്തു നിന്ന് തീരജനതയെ കടിയൊഴിപ്പിച്ചു തീരം കോർപ്പറേറ്റുകളുടെ തട്ടകമാക്കുന്ന പുനർഗേഹം, അവരുടെ കണ്ടെയ്നർ ലോറികൾക്ക് യഥേഷ്ടം പായാനുള്ള 'സ്ട്രെയ്റ്റ്' ഹൈവേ നിർമ്മാണം ഇതെല്ലാം നമ്മുടെ കണ്മുന്നിൽ നടക്കുന്ന കാര്യങ്ങളാണ്. ഇനി ഈ കരാറിൽ ഒപ്പു വയ്ക്കുക കൂടി ചെയ്താൽ പി ന്നെ മത്സ്യതൊഴിലാളികൾക്ക് പല വിധത്തിൽ കടൽ അന്യമാകാൻ പോവു കയാണ്. സാമ്പത്തികമായ കഷ്ടനഷ്ടങ്ങൾക്ക് പുറമെ, കടലിൽ നമുക്ക് പക രം വൻ ശക്തികൾ മത്സ്യബന്ധനത്തിന് എത്തിത്തുടങ്ങും. നമുക്ക് കടലിൽ പ്രവേശിയ്ക്കാൻ ഫീസും പ്രവേശിക്കാതിരിയ്ക്കാൻ നിയമങ്ങളും കൊണ്ടുവന്നേ ക്കാം. ഉപജീവനത്തിനു വേണ്ടി കടലിൽ പോകുന്ന സ്വന്തം ജനതയെ മത്സ്യ സമ്പത്ത് നശിപ്പിക്കുന്ന വിനാശകാരികളായി മുദ്ര കുത്തുന്ന സർക്കാരുകളെ തുറന്നെതിർക്കാൻ ധൈര്യം കാണിക്കാതെ മത്സ്യതൊഴിലാളികളുടെ സ്വൈ ര്യപൂർണ്ണമായ തീരജീവിതം സാധ്യമല്ല.

2024, മാർച്ച് 11, തിങ്കളാഴ്‌ച

മണ്ണുവെപ്പും മഹാത്ഭുതവും

   ചെല്ലാനം തീരത്തുള്ളവരുടെ സന്തോഷം പങ്കുവയ്ക്കുന്ന വാർത്തയാണിത്. എന്നാൽ റിപ്പോർട്ടിൽ പറയും പോലെ ടെട്രാപോഡ് പദ്ധതി വന്നത് മൂലം മാസങ്ങൾ കൊണ്ട് ഹാർബറിന് തെക്ക് കര രൂപപ്പെടുക എന്ന മഹാൽഭുതം സംഭവിച്ചതാണോ എന്ന് ഒന്ന് പരിശോധിച്ചു നോക്കാം.
    ചെല്ലാനം-കൊച്ചി ജനകീയവേദി 2019 ഒക്ടോബറിൽ കടൽകയറ്റം ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിക്കുമ്പോൾ തന്നെ വിഷയത്തെക്കുറിച്ച് പഠിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു വയ്ക്കുകയും ചെയ്ത ചില ആവശ്യങ്ങളും നിർദ്ദേശങ്ങളും ഉണ്ട്. അതിൽ പ്രധാനമായത് ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ നീളുന്ന ചെല്ലാനം തീരം ഒറ്റക്കെട്ടായി കണ്ടുകൊണ്ട് എക്കലടിച്ച് തീരം പുനർനിർമ്മിക്കണം എന്നതായിരുന്നു. ഓരോ തീരത്തേയും കടൽകയറ്റത്തിന് സവിശേഷ കാരണങ്ങൾ ഉള്ളതു പോലെ ചെല്ലാനം തീരത്തിനും അതിന്റേതായ സവിശേഷമായ കാരണം ഉണ്ട്.
    ഇന്ത്യയുടെ തെക്കുഭാഗം കടലിൽ കിടക്കുന്നത് "V" ആകൃതിയിൽ ആയതിനാലും, ദിവസവും 2 വീതം പ്രാവശ്യം കടലിലുണ്ടാകുന്ന വേലിയിറക്കത്തിൽ കൊച്ചി അഴിയിൽ നിന്ന് പടിഞ്ഞാറോട്ടുള്ള ഒഴുക്കും കടലിലെ സാധാരണയുള്ള ഒഴുക്കും സന്ധിച്ച് തെക്ക് പടിഞ്ഞാറോട്ടൊഴുകി ഏതാണ്ട് അന്ധകാരനാഴി വച്ച് കിഴക്കോട്ടൊഴുകി തീരക്കടലിലൂടെ എതിരൊഴുക്കായി ശക്തി പ്രാപിച്ച് വടക്കോട്ട് ഒഴുകും. ഈ വെള്ളത്തോടൊപ്പം കടലിലെ മണ്ണും വടക്കോട്ടൊഴുകി കപ്പൽച്ചാലിൽ ചെന്ന് വീഴുന്നു. 365 ദിവസവും 24 മണിക്കൂറും ഇടതടവില്ലാതെ നടക്കുന്ന ഡ്രെഡ്ജിങ് മൂലം തീരത്തിന്റെ സ്വാഭാവികതയായ 'കര വയ്ക്കൽ' എന്നത് ഇവിടെ നടക്കാതിരിക്കുകയും തീരക്കടലിന്റെ ആഴം കൂടുകയും ചെയ്യുന്നതാണ് ചെല്ലാനം-കൊച്ചി തീരത്തെ കടൽ ആക്രമണത്തിന്റെ പ്രധാന കാരണം. തീരക്കടലിലെ ആഴത്തിന് ആനുപാതികമായി തിരമാലയുടെ ഉയരം കൂടി തിര വളരെ കിഴക്കായും ഉയരത്തിലും ഒടിഞ്ഞ് ശക്തമായ കടൽകയറ്റമായി മാറുന്നു. മറിച്ച് തീരക്കടലിൽ മണൽ നിക്ഷേപം വന്ന് ആഴം കുറയുമ്പോൾ തിരമാലയുടെ ഉയരം കുറയുകയും വളരെ ദൂരെ വച്ച് ഒടിയുകയും വെള്ളത്തിൽ തട്ടിത്തട്ടി ശക്തി ക്ഷയിച്ച് മാത്രം തീരത്തേയ്ക്ക് എത്തുകയും ചെയ്യുന്നു. രണ്ടാമത് പറഞ്ഞ പ്രതിഭാസത്തിന് കൊച്ചിൻ പോർട്ടിന്റെ പ്രവർത്തനം മൂലം സാധിക്കാതെ വരികയും അങ്ങനെ ചെല്ലാനം-കൊച്ചി തീരത്തിന്റെ കടൽകയറ്റത്തിന്റെ കാരണമായി കൊച്ചിൻ പോർട്ട് എന്ന സ്ഥാപനം മാറുകയും ചെയ്യുന്നു. പോർട്ടിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ ജനകീയവേദി ആവശ്യപ്പെടുന്നില്ല, മറിച്ച് കൊച്ചിൻ പോർട്ടിന് ചെല്ലാനം തീരത്തോട് നിയമപരമായി ഉള്ള ബാധ്യത നിറവേറ്റാനാണ് പറയുന്നത്.
    കേരള തീരത്ത് ഒരു ഭാഗത്ത് പുലിമുട്ട് പോലൊരു നിർമ്മിതി വന്നാൽ അതിന്റെ വടക്കുള്ള പ്രദേശങ്ങൾ കനത്ത കടൽകയറ്റവും തെക്കുള്ള പ്രദേശങ്ങൾ മണ്ണ് വയ്ക്കുകയും ചെയ്യുമെന്നുള്ളത് തീരദേശവാസികളുടെ പ്രാഥമികമായ അറിവാണ്. എന്നാൽ ഈ കടലറിവുകളെ പുച്ഛിച്ചു തള്ളുന്ന തരം വികസന പ്രവർത്തനങ്ങളാണ് ചെല്ലാനത്ത് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. അതിന്റെ ദുരന്തഫലങ്ങൾ കണ്ണമാലി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുകയാണ്. എന്നാൽ അതൊന്നും മാധ്യമങ്ങളിൽ വരുന്നുമില്ല. മാധ്യമങ്ങളിൽ വരുന്നുണ്ടോ ഇല്ലയോ എന്നതിലുപരി മാധ്യമങ്ങൾ സർക്കാരിന്റെ വാഴ്ത്തൂപാട്ടിനു വേണ്ടി മാത്രം നിലനിൽക്കുന്നു എന്നത് പരിതാപകരമാണ്. 2022 ൽ ടെട്രാപോഡ് കടൽഭിത്തി നിർമ്മിച്ചത് മൂലം ആ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അതൊരു ആശ്വാസമായി എന്നത് വാസ്തവമാണ് എന്നാൽ അശാസ്ത്രീയമായി പദ്ധതി നടപ്പാക്കിയത് മൂലം കണ്ണമാലി മുതൽ വടക്കു പ്രദേശങ്ങളിലുള്ള ജനങ്ങൾ ദുരിതക്കടലിൽ മുങ്ങുന്നത് കാണാതെ പോവുന്നത് ശരിയല്ല. 2022 ൽ 10 വീടുകളാണ് കണ്ണമാലിയിൽ മാത്രം തകർന്നടിഞ്ഞത്. അക്കൊല്ലം കേരളത്തിന്റെ തീരത്തൊരിടത്തും ന്യൂനമർദ്ദമോ കാറ്റോ ഇല്ലാതിരുന്നതുകൊണ്ട് തന്നെ കടൽകയറ്റവും ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചെല്ലാനം തീരത്തെ ഒറ്റക്കെട്ടായി കണ്ടുകൊണ്ട് വടക്കു ഭാഗത്ത് നിന്ന് പണി ആരംഭിച്ചിരുന്നുവെങ്കിൽ ഈ രണ്ടു കൊല്ലത്തെ ജനങ്ങളുടെ ദുരിതങ്ങളും തകർന്നടിഞ്ഞ വീടുകളും ഒക്കെ സംഭവിക്കാതെ കാക്കാമായിരുന്നു.
    ചെല്ലാനത്തെ തെക്കൻ തീരം മണ്ണുവയ്ക്കുന്നത് പോലെ വടക്ക് ഫോർട്ട് കൊച്ചി വരെയുള്ള പ്രദേശങ്ങളിൽ വലിയ ചിലവില്ലാതെ തന്നെ തീരം പുനർനിർമ്മിയ്ക്കാൻ കഴി യും. കൊച്ചിൻ പോർട്ട് ഡ്രെഡ്ജു ചെയ്യുന്ന മണ്ണ് ഈ തീരത്ത് അടിയുന്ന വിധം കടലിൽ നിക്ഷേപിക്കുകയും അപ്രകാരം നിക്ഷേപിക്കുന്ന മണ്ണ് വീണ്ടും ഒഴുകി പോകുന്നത് തടയാൻ പുലിമുട്ടുകൾ സ്ഥാപിക്കുകയും ചെയ്താൽ മാത്രം മതിയാകും. പുലിമുട്ടുകൾ നിർമ്മിയ്ക്കാൻ ജിയോ സിന്തറ്റിക് ട്യൂബുകൾ ഉപയോഗിക്കാവുന്നതാണ്. ജിയോട്യൂബുകൾ വെള്ളത്തിനടിയിൽ കിടക്കുന്നവിധം മണ്ണ് നിറച്ചു പുലിമുട്ടുകൾ നിർമ്മിച്ചാൽ കൂടുതൽ കാലം നിലനില്ക്കുകയും ചെയ്യും. എന്നാൽ ഈ ലളിതമായ പരിഹാരം പരിഗണിയ്ക്കാതെ കോടിക്കണക്കിനു രൂപ ചെലവ് വരുന്ന പദ്ധതികളുടെ പുറകെയാണ് സർക്കാർ.

2024, മാർച്ച് 3, ഞായറാഴ്‌ച

നമ്പർ 1 കേരളത്തിൽ കുഞ്ഞമ്മ ചൂരക്കാട്ടിന്റെ തീരജീവിതം :-സമരപത്രം


കഴിഞ്ഞ 7 പതിറ്റാണ്ടായി ചെല്ലാനം തീരത്ത് താമസിക്കുന്ന കുഞ്ഞമ്മ ചൂരേ ക്കാട്ട് തന്റെ ജീവിതം പങ്കു വയ്ക്കുന്നു.  വാസയോഗ്യമല്ലാത്ത സ്വന്തം വീട് പുതു ക്കി പണിയാനുള്ള നെട്ടോട്ടത്തിലാണ് അവർ. തുടർച്ചയായ കടൽകയറ്റമാണ് അവരുടെ വീട് വാസയോഗ്യമല്ലാതക്കിയത്. ഏതു വിധേനയും അവിടെ തന്നെ തുടരുകയായിരുന്നു കഞ്ഞമ്മ താത്തി. പക്ഷേ അടുത്തിടെ ഉണ്ടായ തീപിടുത്തം എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. സ്വന്തം സ്ഥലത്ത് ഒരു വീടു വച്ച് ഒരു ദിവസമെ ങ്കിലും മനുഷ്യനെ പോലെ അന്തസായി കിടന്നുറങ്ങണം എന്ന ആഗ്രഹം പങ്ക് വെക്കുകയാണ് 72 വയസ്സുള്ള കുഞ്ഞമ്മ താത്തി

 

    അന്ന് പടിഞ്ഞാറ് കുറെ ദൂരം വരെ കടപ്പുറമുണ്ടായിരുന്നു. അവിടെയായി രുന്നു ഞങ്ങളെപ്പോഴും. ചൂടുകാലത്ത് ആളുകൾ രാത്രിയിലും പോയി കിടക്കു മായിരുന്നു. കടപ്പുറം തണുക്കുമ്പോൾ തിരിച്ചു വീട്ടിലേയ്ക്കു പോരും. ഞങ്ങളൊ ക്കെ മീൻ പണിക്കാരായിരുന്നു. എന്നെ കല്യാണം കഴിച്ച് ഇവിടെ വന്ന ശേ ഷം മീൻ കച്ചവടമായിരുന്നു ഭർത്താവിന് പണി. വള്ളത്തിൽ നിന്ന് മീനെടു ത്ത് കിഴക്ക് പ്രദേശങ്ങളിൽ പോയി വില്ക്കും. കണ്ടമാനം വഞ്ചികളടുക്കുന്ന ച ന്തക്കടപ്പുറമായിരുന്നു ഇത്. പത്തിരുപത്തെട്ട്‍ പേർ ചേർന്ന് വള്ളത്തിൽ നി ന്ന് മീൻ ഒരുമിച്ചെടുക്കും. എന്നിട്ട് പോയി വില്ക്കും. അന്നൊക്കെ തണ്ടു വലിയ്ക്കു ന്ന വള്ളമായിരുന്നു ഇവിടുണ്ടായിരുന്നത്. പിന്നെ യമഹ വന്നു. അതിനു ജെ ട്ടി വേണം. അങ്ങനെയാണ് ഈ കടപ്പുറത്ത് വള്ളമടുക്കാതായത്. പിന്നീടാ ണ് ഫോർട്ട് കൊച്ചിയ്ക്ക് പോയി മീനെടുത്ത് തുടങ്ങിയത്. ആളുകൾക്ക് പണി യും കൂടുതൽ കിട്ടിത്തുടങ്ങി. നമുക്ക് പിന്നെ അന്നുമിന്നും കഷ്ടപ്പാട് തന്നെ.


    ഞാൻ താമസിച്ചിക്കുന്ന ഈ വീട് അമ്മാമ ത്രേസ്യാ ചാക്കോയുടേതായി രുന്നു. എന്റെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു. പിന്നെ അമ്മാമയാണെന്നെ വളർത്തിയത്. അമ്മയുടെ ഒരു സഹോദരിയും വീട്ടിലുണ്ടായിരുന്നു. അമ്മയ്ക്കും വല്യമ്മയ്ക്കും മീനുണക്കുന്ന പണിയായിരുന്നു. കടപ്പുറത്തന്ന് കുറേയേറെ ചാപ്പ രങ്ങളുണ്ടായിരുന്നു. രാവും പകലും കാവൽക്കാരും. വീടുകൾ വളരെ വിരളമാ യിരുന്നു. ഞാനും പോയിട്ടുണ്ട് മീനുണക്കാൻ.  

    വിവാഹശേഷം ഞാനും ഭർത്താവും ചേർന്ന് വീട് ഓല മേഞ്ഞത് മാറ്റി മേ ൽക്കൂരയുള്ള വീട് പണിതു. അമ്മാമ, വല്യമ്മ, ഭർത്താവ് എല്ലാവരും മരിച്ചു. കുട്ടികളും ഇല്ല. ഇന്ന് എന്റെ വീട്ടിൽ കിടന്നുറങ്ങാൻ പോയിട്ട് ഒന്നിരിയ്ക്കാൻ പോലും കഴിയാത്ത വിധം തകർന്നു കിടക്കുകയാണ്. കടൽവെള്ളം കയറി യിറങ്ങി കെട്ടിക്കിടന്ന് മൊത്തം നശിച്ചു. ജനലോ വാതിലോ മേൽക്കൂരയോ ഒന്നുമില്ല. രണ്ടു കൊല്ലത്തിലേറെയായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച അതി ലെ ഒരു ഒറ്റമുറിയിലാണ് കിടപ്പും പാചകവുമെല്ലാം. ഓരോ കടൽകയറ്റം വരു മ്പോഴും വീടും പറമ്പും വെള്ളത്തിൽ മുങ്ങും. ദിവസങ്ങൾ കഴിഞ്ഞാലേ ആ വെള്ളം ഒഴുകിപ്പോകൂ. അത്ര നാളും അയലത്തെ ആരുടെയെങ്കിലും വീട്ടിൽ ക ഴിയും. കഴിഞ്ഞ മാസമുണ്ടായ ഒരു തീപിടുത്തത്തിൽ അല്പമെങ്കിലും ഉ പ യോഗിച്ചിരുന്ന അവസ്ഥയും ഇല്ലാതായി. വീട് കത്തി നശിച്ചു. കാര്യങ്ങൾ തിരക്കാനോ ആലോചിക്കാനോ ബന്ധുക്കളായിട്ട് എനിക്കാരുമില്ല.

    മരിക്കുന്നതിന് മുൻപ് മനുഷ്യനെപ്പോലെ സ്വന്തമായൊരു വീട്ടിൽ കിടന്നു റങ്ങണമെന്നുണ്ട്. ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ചിരുന്നു. ക ഴിഞ്ഞ പ്രാവശ്യം അനുമതി കിട്ടിയതുമാണ്. അന്നവർ സ്ഥലം നോക്കാൻ വ ന്ന സമയത്ത് ഞാൻ വീട്ടിലില്ലായിരുന്നു. ആ പേരിൽ അന്നത് നഷ്ടപ്പെട്ടു. തിരിച്ചെത്തിയപ്പോൾ മെമ്പറോട് സങ്കടം പറഞ്ഞപ്പോൾ അവ‍ർ പറഞ്ഞത നുസരിച്ച് ഒന്നുകൂടി അപേക്ഷിച്ചു. ഇപ്പോൾ അത് ശരിയായിട്ടുണ്ട് എന്ന് സാ ലി മെമ്പർ പറഞ്ഞു. വേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്. പക്ഷെ പാസാ യിട്ടും എന്താണിത്ര വൈകുന്നത് എന്നെനിക്കറിയില്ല. അതിനിടയ്ക്ക് ചെല്ലാന ത്ത് നിന്നും നിർദ്ധനർക്ക് വീട് വച്ച് കൊടുക്കുന്ന ഒരു സംഘടനയുടെ ആൾ ക്കാർ വന്നിരുന്നു. അവരോട് ഉള്ള കാര്യമെല്ലാം ഞാൻ തുറന്നു പറഞ്ഞു. വാ ർഡ് മെമ്പർ ഇടപെട്ട കേസാണെന്നറിഞ്ഞപ്പോൾ അവർ മെമ്പറെ കണാൻ പോയി. എനിക്ക് വീട് വയ്ക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തതായി അവർക്ക് മെമ്പർ വാക്ക് കൊടുത്തു. അങ്ങനെ അവർ തിരിച്ചു പോയി. മെമ്പ ർ പിന്നീട് എന്റെ അടുത്ത് വന്ന് ഈ സ്ഥലത്തല്ലാതെ വേറൊരിടത്ത് വീട് വ ച്ച് തന്നാൽ താമസിക്കുമോ എന്ന്. ചോദിച്ചു. എനിക്ക് ഈ തീരത്ത് എന്റെ പറമ്പിൽ തന്നെ വയ്ക്കുന്ന വീട് മതി, ഈ പറമ്പ് ഉപേക്ഷിച്ചു ഞാൻ എങ്ങോ ട്ടും പോകില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. എനിക്കറിയില്ല എന്താണ് നട ക്കുന്നതെന്ന്. എന്തുകൊണ്ടാണ് എനിക്ക് മാത്രം ഒരു വീടിനുള്ള സഹായം പ‍ ഞ്ചായത്തി ൽ നിന്നും കിട്ടാത്തത്.

കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക ; സമരപത്രം

     തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസ്സുകളി ൽ  കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക, കണ്ണമാലി മുതൽ ബീച്ച്റോഡ് ...