2024, ഫെബ്രുവരി 28, ബുധനാഴ്‌ച

"മലർന്നു കിടന്നു തുപ്പുന്നത് നിർത്തു രാജീവ് മന്ത്രി "


    
വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ പ്രസ്താവനകൾ പലപ്പോഴും ഒരു വിദൂഷകനെ ഓർമ്മിപ്പിക്കുന്നു. ചെല്ലാ നത്ത് കടൽ കയറി ദുരന്തം വിതച്ച 2021- ൽ ചെല്ലാനത്തെ 'കേരളത്തിന്റെ കണ്ണുനീർ' എന്നാണ് അദ്ദേഹം വി ശേഷിപ്പിച്ചത്. എന്നാൽ ചെല്ലാനം-കൊച്ചി കടൽകയറ്റ പ്രശ്നം ഒറ്റക്കെട്ടായി പരിഹരിക്കുന്നതിന് പകരം കേരള സ ർക്കാർ 18 കിലോമീറ്റർ വരുന്ന തീരത്തെ രണ്ടായി വിഭജിച്ചു കൊണ്ട് വെറും 7 കിലോമീറ്റർ നീളത്തിൽ തീരസം രക്ഷണ പദ്ധതി നടപ്പാക്കുകയാണുണ്ടായത്. തത്ഫലമായി പുത്തൻതോട് മുതൽ വടക്കോട്ട് 10 കിലോമീറ്റർ വരു ന്ന പ്രദേശത്ത് കഴിഞ്ഞ 2 വർഷവും കടൽകയറ്റം ദുരന്തം വിതച്ചു. ഒരു സർക്കാർ സ്പോൺസേർഡ് ദുരന്തമായി ന മ്മുടെ തീരത്തെ കടൽകയറ്റം മാറി.
    2023 തുടക്കത്തിൽ തന്നെ ചെല്ലാനം-കൊച്ചി തീരത്തിന്റെ പകുതി പോലും വരാത്ത ഈ 7 കിലോമീറ്റർ ഭാഗം സംരക്ഷിച്ചതിന്റെ ആകാശദൃശ്യം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തുകൊണ്ട് 'ചെല്ലാനം തീരം സംരക്ഷിക്കപ്പെട്ടു' എന്ന വ്യാജ പ്രചാരണത്തിന് മന്ത്രി പി രാജീവ് തുടക്കമിട്ടു. ചെല്ലാനത്തെ ജനതയുടെ കണ്ണുനീർ കണ്ട് ബോധ്യപ്പെ ട്ടതിനെ അടിസ്ഥാനത്തിൽ ടെട്രാപോഡ് തീര സംരക്ഷണ പദ്ധതി നടപ്പാക്കിയതിൽ സ്ഥലം എം എൽ എയുടെയും മന്ത്രിയുടെയും പങ്കിന് വേണ്ടത്ര പ്രാധാന്യം നല്കിയില്ല എന്നായിരുന്നു മന്ത്രിയുടെ പരിഭവം. ഇവ്വിധം ഒരു തീരത്തി ന്റെ ചെറിയൊരംശം മാത്രം അശാസ്ത്രീയമായി സംരക്ഷിച്ചതിന്റെ ഫലമായുണ്ടായ കടൽകയറ്റ ദുരന്തത്തിൽ കണ്ണമാ ലി പ്രദേശത്ത് മാത്രം 2022 ൽ 10 വീടുകൾ തകർന്നടിഞ്ഞ യാഥാർഥ്യത്തിനു മുന്നിൽ നിന്നിട്ടാണ് മന്ത്രി പി രാ ജീവ് ചെല്ലാനം തീരം സംരക്ഷിക്കപ്പെട്ടുവെന്നും അതിൽ തങ്ങൾക്കുള്ള പങ്ക് മാധ്യമങ്ങൾ കാണാതെ പോകുന്നുവെ ന്നും പരിഭവിക്കുന്നത്.
    2023 ജൂലൈയിൽ കണ്ണമാലിയിലെ കനത്ത കടൽകയറ്റത്തെ തുടർന്ന് ഉയർന്നു വന്ന പ്രതിഷേധ സമരങ്ങൾ വീണ്ടും ഭരണവർഗ്ഗത്തെ സമ്മർദ്ദത്തിലാഴ്ത്തി എന്നതിനുദാഹരണമാണ് ഒക്ടോബർ 2 ന് ആരംഭിച്ച കണ്ണമാലി റിലേ നിരാഹാര സമരത്തിന്റെ പിറ്റേന്ന് മാധ്യമങ്ങളിൽ വായിച്ച പി രാജീവിന്റെ പ്രഖ്യാപനം. പുത്തൻതോട് മുതൽ സി എം എസ് വ രെ തീരസംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു എന്നതായിരുന്നു ആ പ്രഖ്യാപനം. എ ന്നാൽ 2024 ജനുവരി പകുതി ആയിട്ടും പദ്ധതി പ്രഖ്യാപനത്തിൽ തന്നെ ഒതുങ്ങി നില്ക്കുകയാണ്. പുത്തൻതോടിനു വടക്ക് കണ്ണമാലി, ചെറിയകടവ് കമ്പനിപ്പടി, ചെറിയകടവ് ഗ്യാപ്പ്, സി എം എസ്, കാട്ടിപ്പറമ്പ്, കൈതവേലി, മാ നാശ്ശേരി, സൗദി തുടങ്ങിയ പ്രദേശങ്ങളെല്ലാം ശക്തമായ കടൽകയറ്റം അനുഭവിക്കുന്ന പ്രദേശങ്ങളാണ്. അവിടത്തു കാർ പരിഹാരമാവശ്യപ്പെട്ടു കൊണ്ട് സമരത്തിലുമാണ്. എന്നിട്ടും ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം പരിഹ രിക്കാതെ തെക്കുവശത്ത് നടപ്പാതയ്ക്കായി 18 കോടി അനുവദിച്ച സർക്കാരിന്റെ വാഴ്ത്തുപാട്ടിന്‌ വേണ്ടിയാണ് മന്ത്രി രാജീവ് തന്റെ അവസാനത്തെ പോസ്റ്റ് ഇട്ടിരിക്കുന്നത്.
    ചെല്ലാനം-കൊച്ചി തീരം മുഴുവനായി ചിത്രീകരിച്ച വീഡിയോയും ഈ വിധം ഷെയർ ചെയ്യാനുള്ള ചങ്കൂറ്റം മന്ത്രി രാജീവിനുണ്ടോയെന്നു ജനകീയവേദി വെല്ലു വിളിക്കുകയാണ്. പലയിടത്തും ഒരു കല്ല് പോലുമില്ലാതെ കടൽഭിത്തി തറനിരപ്പായി കിടക്കുന്ന തീരദേശത്തെത്തി അവിടുത്തെ ജനങ്ങളോടും ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന വിവരങ്ങ ൾ ഷെയർ ചെയ്യാൻ ധൈര്യമുണ്ടോയെന്ന് ജനകീയവേദി വെല്ലു വിളിക്കുന്നു. അല്പമെങ്കിലും സത്യസന്ധതയുണ്ടെങ്കി ൽ ഈ വിദൂഷക വേഷം അഴിച്ചു വച്ച് ജനങ്ങളെ നേരിട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...