2012, ജനുവരി 24, ചൊവ്വാഴ്ച

പ്രി­യ­പ്പെ­ട്ട പു­ത്തന്‍ പു­ര­ക്കല്‍ മാ­ധ­വന്‍ ­നാ­യര്‍വാ­യി­ച്ച­റി­യു­വാന്‍ ഒരു പ്രേ­ക്ഷ­കന്‍ എഴു­തു­ന്ന­ത്...

താ­ങ്കള്‍ അറ­ബി ബോ­സ്സി­നെ­യൊ­ക്കെ മണി­യ­ടി­ച്ച് വലിയ ഉദ്യോ­ഗ­ക്ക­യ­റ്റ­മൊ­ക്കെ നേ­ടി ഭാ­ര്യ­യൊ­ടൊ­പ്പം ഗള്‍­ഫില്‍ സു­ഖ­മാ­യി ജീ­വി­ക്കു­ക­യാ­ണെ­ന്നു കരു­തു­ന്നു. താ­ങ്ക­ളു­ടെ കഥ പറ­ഞ്ഞ 'അ­റ­ബി­യും ഒട്ട­ക­വും പി മാ­ധ­വന്‍ നാ­യ­രും എന്ന ­സി­നി­മ 60 രൂപ മു­ട­ക്കി കണ്ട ഒരു പ്രേ­ക്ഷ­ക­നാ­ണു ഞാന്‍. ആദ്യ­മേ പറ­യ­ട്ടെ, സി­നിമ എനി­ക്ക് വല്ലാ­തെ ഇഷ്ട­മാ­യി. എന്നെ തി­യേ­റ്റ­റി­ലേ­ക്ക് ആകര്‍­ഷി­ച്ച പ്ര­ധാന സം­ഗ­തി സി­നി­മ­യു­ടെ പേ­രാ­യി­രു­ന്നു. പേ­രി­നോ­ടൊ­പ്പം മാ­ധ­വന്‍ 'നാ­യര്‍' എന്നു ചേര്‍­ത്ത­ത് ശരി­ക്കും ഉചി­ത­മാ­യി. പ്ര­ത്യേ­കി­ച്ചും മോ­ഹന്‍­ലാല്‍, ­പ്രി­യ­ദര്‍­ശന്‍, നെ­ടു­മു­ടി വേ­ണു, ഗണേ­ഷ് കു­മാര്‍ തു­ട­ങ്ങി­യ­വ­രു­ടെ നേ­തൃ­ത്വ­ത്തില്‍ ഒരു തി­രു­വി­താം­കൂര്‍ നാ­യര്‍ ലോ­ബി­യും മു­കേ­ഷ്, ശ്രീ­നി­വാ­സന്‍, സലീം കു­മാര്‍ എന്നി­വര്‍ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന ഈഴവ ലോ­ബി­യും മല­യാള സി­നി­മ­യില്‍ ശക്ത­മാ­കു­ന്നു എന്നു കേള്‍­ക്കു­ന്ന ഈ സമ­യ­ത്ത്.

എ­ന്താ­ണു ഇത്ത­വണ താ­ങ്കള്‍ നാ­ടു­വി­ടാ­നാ­യി ഗള്‍­ഫ് തി­ര­ഞ്ഞെ­ടു­ത്ത­ത്? താ­ങ്ക­ളു­ടെ പൂര്‍­വാ­വ­താര കഥ­ക­ളായ ചന്ദ്ര­ലേ­ഖ­യി­ലെ­യും കാ­ക്ക­ക്കു­യി­ലി­ലേ­യും ഒക്കെ­പ്പോ­ലെ ഇത്ത­വ­ണ­യും ബോ­ബെ­യി­ലേ­ക്ക് തന്നെ നാ­ടു­വി­ട്ടാല്‍ പോ­രാ­യി­രു­ന്നൊ? ഹൊ! ചന്ദ്ര­ലേ­ഖ­യി­ലെ അപ്പു­ക്കു­ട്ടന്‍ നാ­യ­രെ­യും കാ­ക്ക­ക്കു­യി­ലി­ലെ ശി­വ­രാ­മന്‍ നാ­യ­രെ­യും ഒന്നും ഞാന്‍ ഒരു­കാ­ല­ത്തും മറ­ക്കി­ല്ല. ചന്ദ്ര­ലേ­ഖ­യില്‍ അപ്പു­ക്കു­ട്ടന്‍ നാ­യര്‍ തളര്‍­ന്നു­കി­ട­ക്കു­ന്ന ഒരു പെണ്‍­കു­ട്ടി­യു­ടെ തു­ണി കണ്ണ­ട­ച്ചു മാ­റ്റു­ന്ന ആ രം­ഗ­മി­ല്ലേ­... തു­ണി­മാ­റ്റി പു­റ­ത്തു­വ­ന്ന് ഇര­വി­ക്കു­ട്ടി­പ്പി­ള്ള­യോ­ട് (ഇ­ന്ന­സെ­ന്റി­ന്റെ കഥാ­പാ­ത്രം) അപ്പു­ക്കു­ട്ടന്‍ നാ­യര്‍ പറ­യു­ന്ന ആ ഡയ­ലോ­ഗു­ണ്ട­ല്ലോ­... താന്‍ അന്ത­സ്സു­ള്ള ഇല്ല­ത്തെ നാ­യ­രാ­ണെ­ന്ന്... ഇപ്പൊ­ഴും ആ ഡയ­ലോ­ഗ് കേള്‍­ക്കു­മ്പോള്‍ എന്റെ രോ­മ­ങ്ങ­ളൊ­ക്കെ ശരി­ക്കും എണീ­റ്റു നില്‍­ക്കും. അതി­നു­ശേ­ഷം ഇര­വി­ക്കു­ട്ടി­പ്പി­ള്ള ആത്മ­ഗ­തം ചെ­യ്യു­ന്നു­ണ്ട­ല്ലോ­... "അ­പ്പൊ അത്ര വി­ഷ­മു­ള്ള ജാ­തി­യ­ല്ല," എന്ന്. ഈ വി­ഷ­മു­ള്ള ജാ­തി­കള്‍ ഏതൊ­ക്കെ­യാ­ണെ­ന്ന് മന­സ്സി­ലാ­ക്കേ­ണ്ട­വര്‍ മന­സ്സി­ലാ­ക്ക­ട്ടെ അല്ലേ? വി­ഷ­മു­ള്ള ജാ­തി­ക­ളില്‍ ഒരു ­ജാ­തി­ ഏതാ­ണെ­ന്ന് ഇതേ സി­നി­മ­യില്‍ പി­ന്നീ­ട് കാ­ണി­ച്ച­ത് - നൂ­റു­ദീന്‍ (ശ്രീ­നി­വ­സന്‍) ഒരു തക്കം കി­ട്ടു­മ്പോ­ഴേ­ക്കും തളര്‍­ന്ന് കി­ട­ക്കു­ന്ന പെണ്‍­കു­ട്ടി­യെ തു­രു­തു­രാ ഉമ്മ­വ­യ്ക്കു­ന്ന­ത് - ശരി­ക്കും തകര്‍­ത്തു­.

"താ­ങ്ക­ളു­ടെ സി­നിമ കാ­ണാന്‍ കല്ല്യാ­ണ­പ്രാ­യ­മായ എന്റെ മക­ളെ­യും കൊ­ണ്ടാ­ണു ഞാന്‍ പോ­യ­ത്. ചന്ദ്ര­ലേഖ മു­ത­ലേ ഉള്ള ശീ­ല­മാ­ണ് മക്ക­ളേ­യും താ­ങ്ക­ളു­ടെ സി­നി­മ­കള്‍ കാ­ണി­ക്കുക എന്ന­ത്. മക­ളു­ടെ കല്ല്യാ­ണ­നി­ശ്ച­യം കഴി­ഞ്ഞ­താ­ണേ­... അവ­ളു­ടെ കൂ­ടെ പഠി­ക്കു­ന്ന പയ്യ­നാ. അവള്‍ തന്നെ കണ്ടെ­ത്തി­യ­താ­.. ഇതി­പ്പോള്‍ നമ്മു­ടെ ആ പഴയ കാ­ല­മൊ­ന്നു­മ­ല്ല­ല്ലോ. കു­ട്ടി­കള്‍ ഇഷ്ട­പ്പെ­ട്ടാല്‍ നമു­ക്ക് എന്തെ­ങ്കി­ലും പറ­യാന്‍ പറ്റു­മോ? പയ്യ­നും ഒരു ഒന്നാം­ത­രം നാ­യ­രാ­.. വേ­റെ വല്ല അല­വ­ലാ­തി പയ്യ­ന്മാ­രു­മാ­യി­രു­ന്നെ­ങ്കില്‍ എന്റെ പട്ടി നട­ത്തി­ക്കൊ­ടു­ക്കും കല്ല്യാ­ണം. എനി­ക്ക് ഉറ­പ്പു­ണ്ടാ­യി­രു­ന്നു, അവള്‍ നാ­യര്‍ പയ്യ­നെ മാ­ത്ര­മേ പ്രേ­മി­ക്കൂ എന്ന്. വെ­റു­തെ­യ­ല്ല ഞാന്‍ പി­ള്ളേ­രെ താ­ങ്ക­ളു­ടെ സി­നി­മ­കള്‍ മു­ട­ങ്ങാ­തെ കാ­ണി­ക്കു­ന്ന­ത്."

താ­ങ്ക­ളു­ടെ സി­നിമ കാ­ണാന്‍ കല്ല്യാ­ണ­പ്രാ­യ­മായ എന്റെ മക­ളെ­യും കൊ­ണ്ടാ­ണു ഞാന്‍ പോ­യ­ത്. ചന്ദ്ര­ലേഖ മു­ത­ലേ ഉള്ള ശീ­ല­മാ­ണ് മക്ക­ളേ­യും താ­ങ്ക­ളു­ടെ സി­നി­മ­കള്‍ കാ­ണി­ക്കുക എന്ന­ത്. മക­ളു­ടെ കല്ല്യാ­ണ­നി­ശ്ച­യം കഴി­ഞ്ഞ­താ­ണേ­... അവ­ളു­ടെ കൂ­ടെ പഠി­ക്കു­ന്ന പയ്യ­നാ. അവള്‍ തന്നെ കണ്ടെ­ത്തി­യ­താ­.. ഇതി­പ്പോള്‍ നമ്മു­ടെ ആ പഴയ കാ­ല­മൊ­ന്നു­മ­ല്ല­ല്ലോ. കു­ട്ടി­കള്‍ ഇഷ്ട­പ്പെ­ട്ടാല്‍ നമു­ക്ക് എന്തെ­ങ്കി­ലും പറ­യാന്‍ പറ്റു­മോ? പയ്യ­നും ഒരു ഒന്നാം­ത­രം നാ­യ­രാ­.. വേ­റെ വല്ല അല­വ­ലാ­തി പയ്യ­ന്മാ­രു­മാ­യി­രു­ന്നെ­ങ്കില്‍ എന്റെ പട്ടി നട­ത്തി­ക്കൊ­ടു­ക്കും കല്ല്യാ­ണം. എനി­ക്ക് ഉറ­പ്പു­ണ്ടാ­യി­രു­ന്നു, അവള്‍ നാ­യര്‍ പയ്യ­നെ മാ­ത്ര­മേ പ്രേ­മി­ക്കൂ എന്ന്. വെ­റു­തെ­യ­ല്ല ഞാന്‍ പി­ള്ളേ­രെ താ­ങ്ക­ളു­ടെ സി­നി­മ­കള്‍ മു­ട­ങ്ങാ­തെ കാ­ണി­ക്കു­ന്ന­ത്.

ആ ചന്ദ്ര­ലേ­ഖ­യില്‍ ആല്‍­ഫ്ര­ഡ് ഫെര്‍­ണാ­ണ്ട­സ് എന്ന നസ്രാ­ണി­യെ പ്രേ­മി­ച്ച നാ­യി­ക­യു­ടെ ഗതി എന്താ­യി! അവ­സാ­നം അപ്പു­ട്ടന്‍ നാ­യര്‍ വേ­ണ്ടി­വ­ന്നു, ആ പെ­ങ്കൊ­ച്ചി­ന്റെ കണ്ണീ­രൊ­പ്പാന്‍. കാ­ക്ക­ക്കു­യി­ലില്‍ ശി­വ­രാ­മന്‍ നാ­യര്‍ തന്റെ കാ­മു­കി­യെ പറ്റി പറ­യു­മ്പോള്‍ "ഹൊ, മേ­നോ­ത്തി­ക്കു­ട്ടി­യാ­... ആശ്വാ­സ­മാ­യി" എന്നു കണ്ണു­കാ­ണാ­ത്ത തമ്പു­രാന്‍ (നെ­ടു­മു­ടി വേ­ണു­വി­ന്റെ കഥാ­പാ­ത്രം) ആത്മ­ഗ­തം ചെ­യ്യു­ന്ന­തും പി­ന്നെ അങ്ങാ­കു­ന്ന സാ­ക്ഷാല്‍ പു­ത്തന്‍­പു­ര­ക്കല്‍ മാ­ധ­വന്‍ നാ­യര്‍ കാ­മു­കി­യെ പരി­ച­യ­പ്പെ­ടു­മ്പോള്‍ മാ­ധ­വന്‍ നാ­യര്‍ എന്നും കാ­മു­കി തി­രി­ച്ച് മീ­നാ­ക്ഷി തമ്പു­രാ­ട്ടി എന്നും എടു­ത്തു പറ­ഞ്ഞ് നി­ങ്ങള്‍ തമ്മില്‍ ജാ­തി­പ­ര­മായ പ്ര­ശ്ന­ങ്ങ­ളൊ­ന്നു­മി­ല്ലെ­ന്ന് ഉറ­പ്പു­വ­രു­ത്തു­ന്ന­തും ഒക്കെ നമ്മു­ടെ മക്കള്‍ കണ്ടു പഠി­ക്ക­ട്ടെ അല്ലെ­.

'അ­റ­ബി­യും ഒട്ട­ക­വും മാ­ധ­വന്‍ നാ­യ­രും' എന്ന പേ­രി­ലെ അറ­ബി­യെ­യും മാ­ധ­വന്‍ നാ­യ­രേ­യും പെ­ട്ടെ­ന്നു­ത­ന്നെ മന­സ്സി­ലാ­യി. പക്ഷെ ഈ ഒട്ട­കം ആരാ­ണെ­ന്നു സി­നി­മ­തു­ട­ങ്ങി കു­റേ കഴി­ഞ്ഞ­പ്പോ­ഴാ­ണു മന­സ്സി­ലാ­കു­ന്ന­ത്. കാ­ക്ക­ക്കു­യി­ലില്‍ മു­കേ­ഷി­ന്റെ കഥാ­പാ­ത്ര­ത്തി­ന്റെ വി­ളി­പ്പേ­രു മാ­ക്രി എന്നോ മറ്റോ അല്ലാ­യി­രു­ന്നൊ? ഇപ്പോള്‍ ഒട്ട­കം. ഇവ­ന്മാ­രെ ഇങ്ങ­നെ­യൊ­ക്കെ­ത­ന്നെ­യാ വി­ളി­ക്കേ­ണ്ട­ത്. ചന്ദ്ര­ലേ­ഖ­യി­ലെ അപ്പു­ക്കു­ട്ടന്‍ നാ­യ­രും നൂ­റു­ദ്ധീ­നും, കാ­ക്ക­ക്കു­യി­ലി­ലെ ശി­വ­രാ­മന്‍ നാ­യ­രും ഗോ­വി­ന്ദന്‍ കു­ട്ടി­യും, പി­ന്നെ മഹാ­നായ പു­ത്തന്‍ പു­ര­ക്കല്‍ മാ­ധ­വന്‍ നാ­യ­രും അബ്ദു കു­പ്ളേ­രി എന്ന ഒട്ട­ക­വും തമ്മി­ലു­ള്ള സം­ഭാ­ഷ­ണ­രം­ഗ­ങ്ങള്‍ എത്ര കണ്ടാ­ലും മതി­വ­രാ­ത്ത­താ­ണ്.

"ഈ റിസര്‍വേഷന്‍ ഉള്ളതുകൊണ്ട് ഇവന്മാരെപ്പോലെ എത്രപേരാ വലിയ വലിയ സ്ഥാനങ്ങളിലൊക്കെ എത്തിയിരിക്കുന്നത്? പക്ഷെ എത്ര മുന്തിയ ഉദ്യോഗം കിട്ടിയാലും ഇവന്മാര്‍ തനിക്കൊണം കാട്ടാതിരിക്കുമോ? നൂറുദ്ധീന്‍ ചെയ്യുന്നതുപോലെ മണ്ടത്തരങ്ങള്‍ മാത്രം ചെയ്യുന്ന റിസര്‍വേഷന്‍ ഉദ്യോഗസ്ഥരുള്ളതുകൊണ്ടാ സാറേ നമ്മുടെ നാട് നന്നാകാത്തത്. അല്ലെങ്കിലും വല്ല ചാത്തന്‍ എന്നോ കോരന്‍ എന്നോ പേരുള്ള ഒരാളെ ഒരു സ്ഥാപനമേധാവിയായി സങ്കല്പ്പിക്കാന്‍ പോലും നമുക്കാകുമോ?"

ചന്ദ്ര­ലേ­ഖ­യില്‍ കമ്പ­നി എം­.­ഡി ആയി നൂ­റു­ദ്ധീ­നോ­ട് പോ­കാന്‍ ആവ­ശ്യ­പ്പെ­ടു­മ്പോള്‍ താ­ങ്കള്‍ പറ­യു­ന്നു­ണ്ട­ല്ലോ, "നി­ന്നെ­ക്കാള്‍ വി­വ­രം കെ­ട്ട­വര്‍ വരെ ഇവി­ടെ എം­.­ഡി ആയി­രി­ക്കു­ന്നു­ണ്ട്," എന്നു. ശരി­ക്കും സത്യ­മാ­ണു മാ­ധ­വന്‍ നാ­യര്‍ സാ­റേ. ഈ റി­സര്‍­വേ­ഷന്‍ ഉള്ള­തു­കൊ­ണ്ട് ഇവ­ന്മാ­രെ­പ്പോ­ലെ എത്ര­പേ­രാ വലിയ വലിയ സ്ഥാ­ന­ങ്ങ­ളി­ലൊ­ക്കെ എത്തി­യി­രി­ക്കു­ന്ന­ത്? പക്ഷെ എത്ര മു­ന്തിയ ഉദ്യോ­ഗം കി­ട്ടി­യാ­ലും ഇവ­ന്മാര്‍ തനി­ക്കൊ­ണം കാ­ട്ടാ­തി­രി­ക്കു­മോ? നൂ­റു­ദ്ധീന്‍ ചെ­യ്യു­ന്ന­തു­പോ­ലെ മണ്ട­ത്ത­ര­ങ്ങള്‍ മാ­ത്രം ചെ­യ്യു­ന്ന റി­സര്‍­വേ­ഷന്‍ ഉദ്യോ­ഗ­സ്ഥ­രു­ള്ള­തു­കൊ­ണ്ടാ സാ­റേ നമ്മു­ടെ നാ­ട് നന്നാ­കാ­ത്ത­ത്. അല്ലെ­ങ്കി­ലും വല്ല ചാ­ത്തന്‍ എന്നോ കോ­രന്‍ എന്നോ പേ­രു­ള്ള ഒരാ­ളെ ഒരു സ്ഥാ­പ­ന­മേ­ധാ­വി­യാ­യി സങ്ക­ല്പ്പി­ക്കാന്‍ പോ­ലും നമു­ക്കാ­കു­മോ­?

മാ­ധ­വന്‍ നാ­യ­രു­ടെ അനി­യ­നും അപ്പു­ക്കു­ട്ടന്‍ നാ­യ­രു­ടെ അനി­യ­ത്തി­യും നാ­ട്ടില്‍ മെ­ഡി­സി­നു പഠി­ക്കു­ന്ന­വ­രാ­ണെ­ന്നു­കൂ­ടി അറി­യു­മ്പോള്‍ വല്ലാ­ത്ത ആശ­ങ്ക തോ­ന്നു­ന്നു. ഈ റി­സര്‍­വേ­ഷന്‍ ഉള്ള­തു­കൊ­ണ്ട­ല്ലേ അവര്‍­ക്കു ഗവണ്‍­മ­ന്റ് സീ­റ്റ് കി­ട്ടാ­തെ പോ­യ­തും അവ­രെ പഠി­പ്പി­ക്കാന്‍ മധ­വന്‍ നാ­യര്‍­ക്ക് ഗള്‍­ഫി­ലേ­ക്കും അപ്പു­ക്കു­ട്ടന്‍ നാ­യര്‍­ക്ക് ബോം­ബെ­യി­ലേ­ക്കും നാ­ടു­വി­ടേ­ണ്ടി വന്ന­തും­.

പി­ന്നെ മറ്റൊ­രു­കാ­ര്യം. ഈ പരി­ഷ­ക­ളൊ­ക്കെ മഹാ വഷ­ള­ന്മാ­രാ­ണെ­ന്നേ­... ചന്ദ്ര­ലേ­ഖ­യി­ലെ നൂ­റു­ദ്ധീന്‍ ജന്മ­നാ കള്ള­നാ­ണ്. അതു­കൊ­ണ്ടാ­ണ­ല്ലോ അയാള്‍ കു­ട്ടി­ക്കാ­ല­ത്ത് ഹൈ­മ­വ­തി­യു­ടെ ചോ­റു മോ­ഷ്ടി­ക്കു­ന്ന­തും മഹാ­നായ അപ്പു­ക്കു­ട്ടന്‍ നാ­യര്‍ ധീ­ര­ത­യോ­ടെ ആ കു­റ്റം ഏറ്റെ­ടു­ത്ത് ശി­ക്ഷ വാ­ങ്ങു­ന്ന­തും. കാ­ക്ക­ക്കു­യി­ലി­ലെ ശി­വ­രാ­മന്‍ നാ­യ­രു­ടെ അച്ഛന്‍ നാ­യ­രു­ടെ പെന്‍­ഷന്‍ കാ­ശ് മോ­ഷ്ടി­ച്ചി­ട്ടാ­ണ് ഗോ­വി­ന്ദന്‍ കു­ട്ടി നാ­ടു­വി­ടു­ന്ന­ത്. മാ­ധ­വന്‍ നാ­യ­രും അബ്ദു­വി­ന്റെ മോ­ഷ­ണ­വാ­സ­ന­യു­ടെ ഇര­യാ­ണ­ല്ലോ­... താ­ങ്ക­ളു­ടെ വാ­ച്ചോ മറ്റോ അയാള്‍ മോ­ഷ്ടി­ച്ചു എന്നാ­ണു ഞാന്‍ ഓര്‍­ക്കു­ന്ന­ത്. അയാ­ളു­ടെ ജോ­ലി പോ­കു­ന്ന­തും മോ­ഷ­ണ­ക്കു­റ്റ­ത്തി­നാ­ണ­ല്ലൊ അല്ലെ­!

ഇ­തി­നൊ­ക്കെ പു­റ­മെ താ­ങ്ക­ളെ­യും പൂര്‍­വ­താ­ര­ങ്ങ­ളേ­യും സദാ മോ­ഷ­ണ­ത്തി­നും മറ്റു തരി­കിട പരി­പാ­ടി­കള്‍­ക്കും പ്രേ­രി­പ്പി­ക്കു­ന്ന­തും ലവ­ന്മാ­രാ­ണ­ല്ലൊ. പി­ന്നേ­യ്, ചന്ദ്ര­ലേഖ ഇതി­ഹാ­സ­ത്തി­ലെ അപ്പു­ക്കു­ട്ടന്‍ നാ­യ­രു­ടെ അച്ഛ­നെ­പ്പ­റ്റി പറ­ഞ്ഞ­പ്പോള്‍ നാ­ലു­ല­ക്ഷം രൂ­പ­യോ മറ്റോ വെ­ട്ടി­ച്ച് ജയില്‍ ശി­ക്ഷ കാ­ത്തു­കി­ട­ക്കു­ന്ന ആളാ­ണു പു­ള്ളി എന്നു കേ­ട്ട­പ്പോള്‍ ശരി­ക്കും എന്റെ ഉള്ളൊ­ന്നു കാ­ളി. പക്ഷെ എനി­ക്കു­റ­പ്പാ­യി­രു­ന്നു നമ്മു­ടെ കൂ­ട്ടര്‍­ക്ക് അങ്ങ­നെ­യൊ­ന്നും ചെ­യ്യാ­നാ­കി­ല്ല. അല്ലെ­ങ്കി­ലും അങ്ങ­നെ­ത­ന്നെ­യാ­ണ­ല്ലോ ആ സി­നി­മ­യി­ലും പറ­യു­ന്ന­ത്.

നാ­ട്ടി­ലെ നമ്മു­ടെ സെ­റ്റ­പ്പു­ക­ളൊ­ക്കെ, അതാ­യ­ത് നമ്മു­ടെ ഈ തമ്പു­രാന്‍ തമ്പു­രാ­ട്ടി വര്‍മ കൊ­ട്ടാ­രം കാ­ര്യ­സ്ഥന്‍ ലൈ­നു­ണ്ട­ല്ലൊ, ഇതൊ­ക്കെ അതേ­പ­ടി മറു­നാ­ടു­ക­ളി­ലേ­ക്കും പകര്‍­ത്താന്‍ താ­ങ്കള്‍ കഷ്ട­പ്പെ­ട്ടു ശ്ര­മി­ച്ചി­രി­ക്കു­ന്ന­ത് എന്നെ ഏറെ ആഹ്ളാ­ദി­പ്പി­ക്കു­ന്നു. മും­ബൈ നഗ­ര­ത്തി­ലെ­ന്ന­ല്ല കാ­ഷ്മീ­രി­ലാ­ണെ­ങ്കി­ലും ഉന്ന­ത­കു­ല­ജാ­ത­രോ­ട് വി­ധേ­യ­പ്പെ­ട്ടി­രി­ക്കാ­ത്ത ജീ­വി­തം നമ്മ­ളെ­യൊ­ക്കെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അങ്ങേ­യ­റ്റം വി­ര­സ­മാ­ണെ­ന്നു പറ­യേ­ണ്ട­തി­ല്ല­ല്ലോ. മാ­ധ­വന്‍ നാ­യ­രു­ടെ കാ­ര്യ­ത്തില്‍ എനി­ക്കു സങ്ക­ട­മു­ണ്ട്. ഗള്‍­ഫി­ലേ­ക്ക് ഈ സെ­റ്റ­പ്പ് കയ­റ്റി­യ­യ­ക്കാ­നു­ള്ള പ്ര­യാ­സം ഞാന്‍ മന­സ്സി­ലാ­ക്കു­ന്നു. അറ­ബി­യു­ടെ ചി­ത്രം തൂ­ക്കി­യി­ട്ട് പൂ­ജി­ക്കു­ന്ന നെ­ടു­മു­ടി വേ­ണു­വി­ന്റെ കഥാ­പാ­ത്ര­ത്തി­ലൂ­ടെ ഈ കു­റ­വു കു­റെ­യൊ­ക്കെ നി­ക­ത്ത­പ്പെ­ടു­ന്നു­ണ്ട് എന്ന­തു വി­സ്മ­രി­ക്കു­ന്നി­ല്ല.

"ഈ മാമുക്കോയയുണ്ടല്ലോ - കഥാപാത്രങ്ങളുടെ പേരുകളില്‍ മാറ്റമുണ്ടെങ്കിലും ഈ സിനിമകളിലെല്ലാം ആത്യന്തികമായി മാമുക്കോയ മാമുക്കോയതന്നെയാണല്ലൊ - അവനെയൊക്കെ ശരിക്കും മാധവന്‍ നായര്‍ ചെയ്തതുപോലെ ഉലക്ക മുറിയുന്നതുവരെ തല്ലണം. ചന്ദ്രലേഖയിലെ മാമുക്കോയയാണു ശരിക്കും മാമുക്കോയ. തല്ലുകൊണ്ട് കവിളെല്ലുപൊട്ടി മിണ്ടാന്‍ വയ്യാത്ത മാമുക്കോയ. അല്ലെങ്കിലും അവന്റെയൊന്നും ശബ്ദത്തെ പുറത്തു കേള്‍പ്പിക്കരുത്. നമുക്കു പഥ്യമല്ലാത്ത പലതും വിളിചുപറയും. "

ഈ മാ­മു­ക്കോ­യ­യു­ണ്ട­ല്ലോ - കഥാ­പാ­ത്ര­ങ്ങ­ളു­ടെ പേ­രു­ക­ളില്‍ മാ­റ്റ­മു­ണ്ടെ­ങ്കി­ലും ഈ സി­നി­മ­ക­ളി­ലെ­ല്ലാം ആത്യ­ന്തി­ക­മാ­യി മാ­മു­ക്കോയ മാ­മു­ക്കോ­യ­ത­ന്നെ­യാ­ണ­ല്ലൊ - അവ­നെ­യൊ­ക്കെ ശരി­ക്കും മാ­ധ­വന്‍ നാ­യര്‍ ചെ­യ്ത­തു­പോ­ലെ ഉല­ക്ക മു­റി­യു­ന്ന­തു­വ­രെ തല്ല­ണം­.

ച­ന്ദ്ര­ലേ­ഖ­യി­ലെ മാ­മു­ക്കോ­യ­യാ­ണു ശരി­ക്കും മാ­മു­ക്കോ­യ. തല്ലു­കൊ­ണ്ട് കവി­ളെ­ല്ലു­പൊ­ട്ടി മി­ണ്ടാന്‍ വയ്യാ­ത്ത മാ­മു­ക്കോ­യ. അല്ലെ­ങ്കി­ലും അവ­ന്റെ­യൊ­ന്നും ശബ്ദ­ത്തെ പു­റ­ത്തു കേള്‍­പ്പി­ക്ക­രു­ത്. നമു­ക്കു പഥ്യ­മ­ല്ലാ­ത്ത പല­തും വി­ളി­ചു­പ­റ­യും. ഇനി പൊ­ട്ടിയ കവി­ളെ­ല്ലും വച്ച് ബബ്ബ­ബ്ബ പറ­യു­ക­യാ­ണെ­ങ്കില്‍ അതി­നെ അപ്പു­ക്കു­ട്ടന്‍ നാ­യര്‍ ചെ­യ്ത­തു­പോ­ലെ നമ്മു­ടെ സൌ­ക­ര്യ­ത്തി­നു വ്യാ­ഖ്യാ­നി­ക്ക­മ­ല്ലൊ­.

സം­ഗ­തി ഇങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും താ­ങ്കള്‍­ക്കും മുന്‍­ഗാ­മി­കള്‍­ക്കും അബ­ദ്ധ­ത്തില്‍ സം­ഭ­വി­ച്ചു­പോയ ചില കൈ­പ്പി­ഴ­ക­ളും പോ­രാ­യ്മ­ക­ളും ചൂ­ണ്ടി­ക്കാ­ണി­ക്കാ­നും ഞാന്‍ ആഗ്ര­ഹി­ക്കു­ന്നു. ഇതി­നെ വി­മര്‍­ശ­നാ­ത്മ­ക­മാ­യി കാ­ണേ­ണ്ട­തി­ല്ല. അടു­ത്ത കഥ­പ­റ­യു­മ്പോള്‍ കു­റെ­ക്കൂ­ടി ജഗ്രത പു­ലര്‍­ത്താന്‍ വേ­ണ്ടി പറ­യു­ന്ന­താ­ണ്. താ­ങ്കള്‍­ക്ക് കാ­മു­കി­യു­ടെ ചാ­രി­താര്‍­ഥ്യ­ത്തില്‍ (ക­ട­പ്പാ­ട്: ജഗ­ദീ­ഷ്, ഇന്‍ ഹരി­ഹര്‍ നഗര്‍) സം­ശ­യം തോ­ന്നു­ന്ന­ത് നമ്മു­ടെ സ്ത്രീ­കള്‍­ക്ക് ഉണ്ടാ­യി­രു­നു എന്ന് ദോ­ഷൈക ദൃ­ക്കു­ക­ളായ ചരി­ത്ര­കാ­ര­ന്മാര്‍ പറ­ഞ്ഞി­ട്ടു­ള്ള ചാ­രി­താര്‍­ഥ്യ­പ­ര­മായ പ്ര­തി­സ­ന്ധി­കൊ­ണ്ടാ­ണെ­ന്ന് ചി­ല­പ്പോള്‍ സി­നി­മ­ക­ളു­ടെ അതി­വാ­യ­ന­ക­ളു­ടെ ആശാ­ന്മാ­രായ ജി­.­പി രാ­മ­ച­ന്ദ്രന്‍, ബി അബു­ബ­ക്കര്‍ തു­ട­ങ്ങി­യ­വര്‍ പറ­ഞ്ഞേ­ക്കും. അതു­പോ­ലെ അച്ഛ­നു പറ­യു­ന്ന­തു കേള്‍­ക്കു­മ്പോള്‍ പല­പ്പോ­ഴും അച്ഛന്‍ എന്ന വാ­ക്കു കേള്‍­ക്കു­മ്പോള്‍­പോ­ലും കാ­ക്ക­ക്കു­യി­ലി­ലെ ശി­വ­രാ­മന്‍ നാ­യര്‍ പരി­ഭ്രാ­ന്ത­നാ­കു­ന്ന­തു­മാ­യി പണ്ടു­കാ­ല­ത്ത് നമ്മു­ടെ കു­ട്ടി­കള്‍­ക്ക് അനു­ഭ­വി­ക്കേ­ണ്ടി­വ­ന്നി­ട്ടു­ണ്ടാ­യി­രു­ന്നു എന്നു പറ­ഞ്ഞു­കേള്‍­ക്കു­ന്ന പി­തൃ­ത്വ­പ­ര­മായ പ്ര­തി­സ­ന്ധി­യു­മാ­യി ബന്ധ­മു­ണ്ട് എന്ന് ഈ മേല്‍­പ്പ­റ­ഞ്ഞ നി­രൂ­പക വേ­ന്ദ്ര­ന്മാര്‍ ആരോ­പി­ച്ചേ­ക്കും. ചന്ദ്ര­ലേ­ഖ­യില്‍ അപ്പു­ക്കു­ട്ടന്‍ നാ­യ­രു­ടെ ചരി­ത്ര പ്ര­സി­ദ്ധ­മായ "അ­ന്ത­സ്സു­ള്ള ഇല്ല­ത്തെ നാ­യര്‍" പ്ര­ഖ്യാ­പ­ന­ത്തെ­യും ലവ­ന്മാര്‍ നമ്മ­ളും നമ്പൂ­തി­രി­മാ­രും തമ്മി­ലു­ണ്ടാ­യി­രു­ന്നു എന്നു ശത്രു­ക്കള്‍ പറ­ഞ്ഞു­ണ്ടാ­ക്കു­ന്ന പരി­പാ­ടി­ക­ളു­മാ­യി ബന്ധ­പ്പെ­ടു­ത്തി­യേ­ക്കും. വെ­റു­തെ­യെ­ന്തി­നാ­ണ് അവര്‍­ക്ക് നമ്മ­ളാ­യി ഒരു വടി കൊ­ടു­ക്കു­ന്ന­ത്?

പി­ന്നെ മാ­ധ­വന്‍ നാ­യ­രു­ടെ തറ­വാ­ട് നാ­ട്ടില്‍ എവി­ടെ­യാ­ണ്? ഏതാ­ണു കു­ടും­ബം? കി­രി­യ­ത്ത് നാ­യ­രാ­ണോ, ഇല്ല­ത്ത് നാ­യ­രാ­ണോ, മേ­നോ­ക്കി നാ­യ­രാ­ണോ, സ്വ­രൂ­പ­ത്തില്‍ നാ­യ­രാ­ണൊ അതൊ വല്ല വി­ള­ക്കി­ത്തല നാ­യ­രോ വെ­ളു­ത്തേ­ട­ത്ത് നാ­യ­രോ മറ്റോ ആണോ എന്നൊ­ക്കെ അറി­യാന്‍ അതി­യായ താ­ല്പ­ര്യ­മു­ണ്ട്. അടു­ത്ത അവ­താ­ര­ത്തില്‍ ഈ കാ­ര്യ­ങ്ങള്‍ കൂ­ടി വ്യ­ക്ത­മാ­ക്കി­യാല്‍ നന്നാ­യി­രു­ന്നു. ഉട­നെ­ത്ത­ന്നെ വീ­ണ്ടും കാ­ണാം എന്ന പ്ര­തീ­ക്ഷ­യോ­ടെ­.

വി­ധേ­യന്‍

Renjith Kalyani

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...