കേരളത്തിൽ കൊച്ചിയിലെ പ്രാചീന പ്രശസ്ത തറവാട്. വലിയ മുറ്റവും ചുറ്റുമതിലും ഗേറ്റും ഉള്ള വലിയ വീട്. വരാ ന്തയിലെ ചാരുകസേരയിൽ വീട്ടുകാരൻ ഇരുന്ന് പേപ്പർ വായിക്കുന്നു. ഗേറ്റ് തുറന്ന് ഒരു ഭിക്ഷക്കാരൻ മുറ്റത്തെത്തി ഭിക്ഷ ചോദിക്കുന്നു. കാർന്നോർ ഭിക്ഷക്കാരനെ അടിമുടി സസൂഷ്മം നിരീക്ഷിച്ച് പറയുന്നു "ഇവിടെ പിച്ചയില്ല" വള രെ സങ്കടത്തോടെ ഭിക്ഷക്കാരൻ തിരിച്ച് പോകുന്നു.
2024 ഫെബ്രുവരി 28, ബുധനാഴ്‌ച
"അത് പറയേണ്ടത് ഞാനാണ് "
കേരളത്തിൽ കൊച്ചിയിലെ പ്രാചീന പ്രശസ്ത തറവാട്. വലിയ മുറ്റവും ചുറ്റുമതിലും ഗേറ്റും ഉള്ള വലിയ വീട്. വരാ ന്തയിലെ ചാരുകസേരയിൽ വീട്ടുകാരൻ ഇരുന്ന് പേപ്പർ വായിക്കുന്നു. ഗേറ്റ് തുറന്ന് ഒരു ഭിക്ഷക്കാരൻ മുറ്റത്തെത്തി ഭിക്ഷ ചോദിക്കുന്നു. കാർന്നോർ ഭിക്ഷക്കാരനെ അടിമുടി സസൂഷ്മം നിരീക്ഷിച്ച് പറയുന്നു "ഇവിടെ പിച്ചയില്ല" വള രെ സങ്കടത്തോടെ ഭിക്ഷക്കാരൻ തിരിച്ച് പോകുന്നു.
"മലർന്നു കിടന്നു തുപ്പുന്നത് നിർത്തു രാജീവ് മന്ത്രി "
വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ പ്രസ്താവനകൾ പലപ്പോഴും ഒരു വിദൂഷകനെ ഓർമ്മിപ്പിക്കുന്നു. ചെല്ലാ നത്ത് കടൽ കയറി ദുരന്തം വിതച്ച 2021- ൽ ചെല്ലാനത്തെ 'കേരളത്തിന്റെ കണ്ണുനീർ' എന്നാണ് അദ്ദേഹം വി ശേഷിപ്പിച്ചത്. എന്നാൽ ചെല്ലാനം-കൊച്ചി കടൽകയറ്റ പ്രശ്നം ഒറ്റക്കെട്ടായി പരിഹരിക്കുന്നതിന് പകരം കേരള സ ർക്കാർ 18 കിലോമീറ്റർ വരുന്ന തീരത്തെ രണ്ടായി വിഭജിച്ചു കൊണ്ട് വെറും 7 കിലോമീറ്റർ നീളത്തിൽ തീരസം രക്ഷണ പദ്ധതി നടപ്പാക്കുകയാണുണ്ടായത്. തത്ഫലമായി പുത്തൻതോട് മുതൽ വടക്കോട്ട് 10 കിലോമീറ്റർ വരു ന്ന പ്രദേശത്ത് കഴിഞ്ഞ 2 വർഷവും കടൽകയറ്റം ദുരന്തം വിതച്ചു. ഒരു സർക്കാർ സ്പോൺസേർഡ് ദുരന്തമായി ന മ്മുടെ തീരത്തെ കടൽകയറ്റം മാറി.
"ഞങ്ങളുടെ തീരം തിന്നു തീർത്തത് കൊച്ചിൻ പോർട്ട് ആണ് "
(ആറു പതിറ്റാണ്ടായി സൗദി, ചന്തക്കടപ്പുറത്ത് താമസിക്കുന്ന ലൈസ തോമ സ് തന്റെ സുഹൃത്തുക്കളായ റീന സാബു, ലൈല എന്നിവരുമായുള്ള സംഭാഷണ ത്തിലൂടെ ഒരു കാലത്ത് തങ്ങളുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിന്റെ അവി ഭാജ്യഘടകമായ തീരത്തെ കുറിച്ചുള്ള ഓർമ്മകളും തീരം നഷ്ടമായതിന്റെ വേദന കളും പങ്കു വയ്ക്കുന്നു.)
എനിക്ക് ഒരു പത്ത് വയസ്സുള്ള കാലം ഇവിടെ നീണ്ടു പരന്ന കടപ്പുറം ഉണ്ടായിരുന്നു. ഈ സമരപ്പന്തൽ ഇരിക്കു ന്ന ഇടം മുതൽ കടൽഭിത്തി നില്ക്കുന്നിടം വരെയുള്ളതിലും കൂടുതൽ കര കടൽഭിത്തിയ്ക്ക് പടിഞ്ഞാറ് ഉണ്ടായിരുന്നു. അ വിടെ വള്ളക്കാര് കൊണ്ടുവരുന്ന കൊഴുവ, നങ്ക് അങ്ങനെയുള്ള മീനുകൾ ഒക്കെ ഉണക്കാനിടുമായിരുന്നു. അതുപോ ലെ കല്ലിനിപ്പുറത്തും വള്ളക്കാര് കൊണ്ടുവരുന്ന മീനുകൾ വാങ്ങി വില്ക്കുന്നതിനായി അരയത്തിമാർ നിരനിരയായി ഇ രിയ്ക്കുമായിരുന്നു. അവർ കുട്ടികളെയും കൂട്ടിയിട്ടാണ് വന്നിരിക്കാറുള്ളത്. വള്ളക്കാരെയും കാത്തുള്ള ഇരിപ്പാണ്. വള്ള ക്കാര് ചിലപ്പോൾ രാവിലെ വരും. അല്ലെങ്കിൽ ഉച്ചയ്ക്ക്. ചിലപ്പോൾ അതിലും വൈകും. അപ്പൊ ആ നേരം വരെ അ വരെല്ലാം ഇവിടെയിങ്ങനെ കുത്തിയിരിക്കും. അങ്ങനെയിരിക്കുന്ന അവർക്കിടയിൽ ഉണ്ട പുഴുങ്ങിയതും മാങ്ങയും ച ക്കച്ചൊളയുമൊക്കെ ഞാൻ കൊണ്ട് നടന്നു വിട്ടിട്ടുണ്ട്. ഒരു വലിയ ചന്തയായിരുന്നു അന്നിവിടം. അങ്ങനെയാണ് ച ന്തക്കടപ്പുറം എന്ന പേര് വീണത്. ചെറിയൊരു ഹാർബർ പോലെയായിരുന്നു. അന്ന് മീനുണക്കാൻ എന്റെ അമ്മയു ടെ കൂടെ ഞാനും കൂടുമായിരുന്നു. ഒരു ചെറിയ കുട്ട എനിക്ക് തരും. കൊഴുവ, മുള്ളൻ, നങ്ക് ഇങ്ങനെയുള്ള മീനുക ളൊക്കെ ഉണക്കാൻ നിന്നാൽ എനിക്ക് വൈകുന്നേരം ഇരുപത്തഞ്ചു പൈസ കിട്ടും. ടെൻസ് എന്ന പേരിൽ ഇവിട ത്തുകാരായ പത്തു പേർ ഷെയർ ആയിക്കൊണ്ട് ഒരു ഐസ് കമ്പനി ഉണ്ടായിരുന്നു. ഈയറ്റം മുതൽ ആ അറ്റം വ രെ നീളത്തിൽ ഒരു വലിയ പ്രദേശം ഐസ് തല്ലിപ്പൊട്ടിച്ചു തയ്യാറാക്കി വയ്ക്കുന്നയിടമായിരുന്നു. ഈ വീടുകളൊന്നും അന്നില്ല. ഒഴിഞ്ഞ സ്ഥലങ്ങൾ ഏറെയുണ്ടായിരുന്നു. ഒരു വലിയ അഴി അവിടെ ഉണ്ടായിരുന്നതായി റീന സാബു കൂ ട്ടിച്ചേർത്തു. പുഴയിൽ നിന്നും വള്ളങ്ങൾ വരികയും പോവുകയും ചെയ്യുന്ന വഴിയാണത്. കിഴക്കൻ നാടുകളിൽ നി ന്നും ചരക്കുകൾ ഇവിടേയ്ക്കെത്തിയിരുന്നത് ആ വലിയ തോട് വഴിയാണ്. ചീങ്ക്മുത്തി തോട് എന്നാണതിന്റെ പേര് പറഞ്ഞു കേട്ടിട്ടുളളത്. പുഴയിൽ നിന്ന് വരുന്നവർ ചരക്കുമായി ആലപ്പുഴയ്ക്ക് പോകുന്നത് അതുവഴിയാണ്. അത് നി ന്നിരുന്നിടത്ത് ഇപ്പോൾ ഒരു മീറ്റർ പോലും തികച്ചില്ലാത്ത ഒരു കൊച്ചു കാനയാണ്.
അന്നൊക്കെ കടലിലിറങ്ങി കാലുകൊണ്ട് മണ്ണൊന്ന് തിക്കിയാൽ ചെറിയ കക്കകൾ പൊങ്ങി വരുമായിരുന്നു. അത് കറി വയ്ക്കാനൊന്നും എടുത്തിട്ടില്ല അങ്ങനെ തന്നെ വീണ്ടും മണ്ണിലേക്കവ പൂണ്ടു പോകും. അങ്ങനെയൊക്കെ ക ളിച്ചു വളർന്ന മക്കളാണ് ഞങ്ങൾ. ലൈസ പറയുന്നു. ഇപ്പോൾ ആ മണ്ണൊന്നു കാണാൻ ഞങ്ങൾക്ക് പറ്റുന്നില്ല. എ ല്ലാം കൊച്ചിൻ പോർട്ട് ഡ്രെഡ്ജ് ചെയ്തെടുത്ത് പോയിക്കഴിഞ്ഞു. കല്ലിനടിയിലുള്ള മണ്ണും പോയ്ക്കൊണ്ടിരിക്കുന്നു. ക ല്ലിൽ കയറാൻ കൂടി ഇപ്പോൾ പേടിയാണ്. അന്ന് പുലിമുട്ടുണ്ടായിരുന്നു. അതും പോയി.
ഇവിടെ ഏറ്റവും കടുത്ത ക ടൽകയറ്റം ഉണ്ടായത് 2021 ലാണ്. അതിലും മുൻപ് ഇവിടെ അങ്ങനെയൊന്നുണ്ടായത് 30 വർഷത്തിനും മുൻപാ യിരുന്നുവെന്ന് അന്ന് പ്രായമായവർ പറഞ്ഞിരുന്നു. എന്റെ ഓർമ്മയിലെ ഇവിടുത്തെ ആദ്യത്തെ കടൽകയറ്റം പ ത്ത് വർഷം മുൻപുണ്ടായതാണ്. അന്ന് സമരമൊക്കെ ചെയ്തത് ഓർക്കുന്നുണ്ട്. പിന്നീട് ഇപ്പോഴാണ് ഇത്ര രൂക്ഷമാ യി കടൽ കയറുന്നത്. എന്റെ കുളിമുറിയും മതിലുമെല്ലാം കടൽകയറി തകർന്നു വീണു. കൊച്ചിൻ പോർട്ട് അന്നുമു ണ്ട്. ഡ്രെഡ്ജിങ്മുണ്ട്. അന്ന് ഞങ്ങൾ കളിച്ചു വളർന്ന ഞങ്ങളുടെ മണ്ണും തീരവും തിന്നു കൊഴുത്ത കൊച്ചിൻപോർ ട്ട് ഞങ്ങളുടെ ജീവിതം കൂടിയാണ് ഇന്ന് വിവുങ്ഹിക്കൊണ്ടിരിക്കുന്നത്. പോർട്ട് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് തീരത്തടി ച്ച് വടക്കുവശം പുലിമുട്ടും കെട്ടി നഷ്ടപ്പെട്ട ഞങ്ങളുടെ തീരം പുനർനിർമ്മിയ്ക്കണം. എന്നാൽ മാത്രമേ ചെല്ലാനം-കൊ ച്ചി തീരത്തിന്റെ കടൽകയറ്റത്തിന് പരിഹാരം കാണാൻ കഴിയൂ.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നമ്മൾ ആർക്ക് വോട്ട് ചെയ്യണം ? എന്തിനു വോട്ട് ചെയ്യണം ? ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നിലപാട് 2020
മഹാമാരിയുടെ ആധികൾക്കും ആകുലതകൾക്കുമിടയിൽ മറ്റൊരു തെരഞ്ഞെടുപ്പ് മഹാമഹം കൂടി അരങ്ങേറുകയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ പ്രാദേശിക ഭരണയന്ത്രങ്ങൾ ആര് നിയന്ത്രിക്കണം എന്ന് തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് അടുത്തുവരുന്നത്. പതിവുപോലെ പാലിച്ചതും ലംഘിച്ചതുമായ വാഗ്ദാനങ്ങളെപ്പറ്റിയുള്ള ആരോപണ-പ്രത്യാരോപണങ്ങളാലും അന്തരീക്ഷം മുഖരിതമാണ്. നിരന്തരമായ കടൽകയറ്റത്താൽ ചെല്ലാനം-കൊച്ചി തീരത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഗുരുതരമായ ഒരു സാഹചര്യത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം-കൊച്ചി ജനകീയവേദി നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാരസമരം 400-)ം ദിവസം തികയുന്ന സന്ദർഭം കൂടിയാണിത്. പഞ്ചായത്ത് നിലനിന്നാലല്ലേ പഞ്ചായത്ത് ഭരണസമിതിയ്ക്ക് പ്രസക്തിയുള്ളൂ. അതുകൊണ്ട് ഫോർട്ടുകൊച്ചി മുതൽ ചെല്ലാനം വരെയുള്ള തീരസംരക്ഷണ വിഷയത്തോട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണികളുടേയും രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടേയും സമീപനം ചർച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ചെല്ലാനം ജനകീയവേദിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടുള്ള സമീപനം ജനങ്ങൾക്ക് മുൻപാകെ വിശദീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും അതല്ല തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ചെല്ലാനം ജനകീയവേദി ചർച്ച ചെയ്യുകയുണ്ടായി. ചെല്ലാനം ജനകീയവേദിയിൽ സജീവസാന്നിധ്യമായ ചിലരെല്ലാം ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിലപാട് രൂപീകരിച്ചിട്ടുണ്ട്.
കടൽകയറ്റം:ചെല്ലാനം നേരിടുന്നത് ഒരു മനുഷ്യനിർമ്മിത ദുരന്തം
ചെല്ലാനം ഉൾപ്പടെയുള്ള പടിഞ്ഞാറൻ കൊച്ചിയുടെ ഭൂവിസ്തൃതി തന്നെ വലിയ തോതിൽ കുറച്ചു കൊണ്ട് കര കടലെടുക്കുന്ന പ്രതിഭാസം പ്രകൃത്യാ തന്നെ സംഭവിക്കുന്ന ഒന്നല്ലെന്നും മറിച്ച് അത് മനുഷ്യനിർമ്മിതമാണെന്നും ഇന്ന് ഏവരും ഏറെക്കുറെ അംഗീകരിക്കുന്ന വസ്തുതയാണ്. കൊച്ചി തുറമുഖത്തിന്റെ നിർമ്മാണമാണ് പടിഞ്ഞാറൻ കൊച്ചിയുടെ തീരത്ത് കടൽകയറ്റ പ്രശ്നം രൂക്ഷമാക്കിയതെന്ന യാഥാർത്ഥ്യം ആരും ഖണ്ഡിക്കാനിടയില്ല. അതിന്റെ ആഴം കൂട്ടിക്കൊണ്ടിരിക്കുന്നതിനാൽ തീരക്കടലിന്റെ ആഴം കൂടുകയും കടലാക്രമണം കൂടുതൽ രൂക്ഷമാവുകയും ചെയ്യുന്നു.കൊച്ചി തുറമുഖത്തിന്റെ കീഴിലുള്ള വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ പദ്ധതി കൂടി നടപ്പിലാക്കിയതോടെ കടൽകയറ്റത്തിന്റെ രൂക്ഷത ഒന്നുകൂടി വർദ്ധിച്ചു. ചെല്ലാനത്തെ ജനങ്ങൾക്ക് ഫിഷിംഗ് ഹാർബർ അനിവാര്യമായിരിക്കെ തന്നെ തികച്ചും അശാസ്ത്രീയമായി നടത്തിയ അതിന്റെ നിർമ്മാണം കടൽകയറ്റ പ്രശ്നത്തിന് ആക്കം കൂട്ടിയ ഘടകം തന്നെയാണ്. യാതൊരു വിധ കരുതൽ നടപടികളും സ്വീകരിക്കാതെ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹാർബർ വികസനവും ചെല്ലാനത്തിന്റെയും പടിഞ്ഞാറൻ കൊച്ചിയുടെയും തീരമേഖലയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുകയാണ്. ഈ മഴക്കാലത്ത് കൊച്ചിയുടെ തീരമേഖലയിൽ അനുഭവപ്പെട്ട അഭൂതപൂർവമായ കടൽകയറ്റം സൂചിപ്പിക്കുന്നത് അടിയന്തരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഈ പ്രദേശത്തിന്റെ നിലനിൽപ്പ് അപകടത്തിലാകും എന്ന് തന്നെയാണ്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും സംഘടനകളുടെയും , കടൽകയറ്റ പ്രശ്നത്തിൽ നാളിതു വരെയുള്ള സമീപനം എന്താണ് ?
എഐഎൽയു എറണാകുളം ജില്ലാകമ്മിറ്റിയ്ക്ക് ഒരു തുറന്ന കത്ത് :- സമരപത്രം
ചെല്ലാനം പഞ്ചായത്തിൽ കണ്ണമാലി(വാർഡ് 8)യിലെ വിക്ടോറിയ (അമ്മിണി)യ്ക്ക് വീട് നിർമ്മിച്ചു ന ല്കുന്ന എഐഎൽയു എറണാകുളം ജില്ലാ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ. അഭിനന്ദനാർഹമായ ഒരു പ്രവൃ ത്തിയാണ് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നടത്തു ന്നതോടൊപ്പം ചെല്ലാനം-കൊച്ചി തീരത്തു അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് നടപ്പിലാക്കാൻ ലോയേഴ്സ് യൂണിയന് കഴിഞ്ഞാൽ നൂറുകണക്കിന് ഭവനങ്ങൾക്ക് സംരക്ഷണം ഒരുക്കാ ൻ കഴിയുന്ന ഒരു കാര്യമാകും അത്. അതിലേക്ക് ശ്രദ്ധ ക്ഷണിയ്ക്കാനാണ് ഈ കുറിപ്പ്.
സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം
2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...
-
[ 131 ] സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ! ' മാന്യ'മായി വസ്ത്രം ധരിക്കാത്ത സ്ത്രീയെ 'ചീത്ത' എന്നു മുദ്രകു...
-
1.മാസങ്ങള് മുമ്പു തന്നെ ഭരണകൂടവും പൊലീസും പാര്ലമെന്റ് മന്ദിരം ആക്രമിക്കപ്പെട്ടേക്കുമെന്ന ് പറഞ്ഞിരുന്നു. 2001 ഡിസംബര് 12ന് പ്രധാനമന്ത്...
-
During the protest against an eviction drive at Nonadanga, seven members of Mahila Matangini Samity and ABDR were picked up on Sunday. T...



